Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുന്നണികളുടെ പിന്നണിയില്‍; ജനതാ പാര്‍ട്ടി പിറക്കുന്നു

മുന്നണികളുടെ പിന്നണിയില്‍-2

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 16, 2024, 12:54 am IST
in Kerala
അടിയന്തരാവസ്ഥയിലേക്ക് നയിച്ച ജനകീയ പ്രക്ഷോഭം: ഇന്ദിരാ ഭരണത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരേ ലോക്നായ്ക് ജയപ്രകാശ് നാരായണ്‍ ജനങ്ങള്‍ക്കിടയില്‍

അടിയന്തരാവസ്ഥയിലേക്ക് നയിച്ച ജനകീയ പ്രക്ഷോഭം: ഇന്ദിരാ ഭരണത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരേ ലോക്നായ്ക് ജയപ്രകാശ് നാരായണ്‍ ജനങ്ങള്‍ക്കിടയില്‍

FacebookTwitterWhatsAppTelegramLinkedinEmail

ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അറസ്റ്റു ചെയ്തും കരുതല്‍ തടങ്കിലാക്കിയും വച്ചിരുന്ന എതിര്‍പക്ഷ നേതാക്കളെ വിട്ടയച്ചു.
അടിയന്തരാവസ്ഥയ്‌ക്ക് കാരണമായതെന്ത് എന്ന് സംശയം പ്രകടിപ്പിച്ചതിനു സമാനമായി ഒരു ചോദ്യം ഉയരുന്നുണ്ട്, ഇവിടെയും. അടിയന്തരാവസ്ഥ ഗുണമായോ ദോഷമായോ? പല അഭിപ്രായങ്ങള്‍ വരും. വിശാലമായി നോക്കിയാല്‍ പക്ഷേ, മൂന്ന് ഗുണമുണ്ടായി: ഒന്ന്, ജനാധിപത്യത്തിന്റെ വിലയറിഞ്ഞു. രണ്ട്: കുടുംബ – ഒറ്റപ്പാര്‍ട്ടി വാഴ്‌ച്ചകള്‍ക്ക് ബദലായി ദേശീയരാഷ്‌ട്രീയം ഒരുങ്ങി. മൂന്ന്: അടിയന്തരാവസ്ഥക്കാലം വിരുദ്ധ ആശയാദര്‍ശക്കാര്‍ക്ക് ഒരു പൊതുലക്ഷ്യത്തില്‍ ഒന്നിക്കാനുള്ള സാധ്യതകള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് വിവിധ ജയിലുകളില്‍ വേദിയുണ്ടായി.

അടിയന്തരാവസ്ഥക്കാലത്ത് മുതിര്‍ന്ന നേതാക്കള്‍ പലയിടങ്ങളിലാണ് തടവില്‍ കഴിഞ്ഞിരുന്നതെങ്കിലും തമ്മില്‍ ആശയ വിനിമയത്തിനും കൂടിയാലോചനകള്‍ക്കും ഒരു പരിധിവരെ അവസരമുണ്ടായി. അതിന്റെ ഫലമായി ജയില്‍മോചിതരായപ്പോള്‍ അവര്‍ ഒന്നിച്ചു. ജനസംഘം നേതാക്കളായിരുന്ന എല്‍.കെ. അദ്വാനി ബെംഗളൂരു ജയിലിലായിരുന്നു. മോചനം പ്രഖ്യാപിക്കുമ്പോള്‍ അടല്‍ ബിഹാരി വാജ്പേയി ദല്‍ഹിയില്‍ എയിംസ് ആശുപത്രിയില്‍ നടുവിന്റെ കശേരു തെന്നിയതിന് ചികിത്സയിലായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരേയുള്ള സമരനായകനായ ജയപ്രകാശ് നാരായണ്‍ തെരഞ്ഞെടുപ്പിന് തയാറായി, ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു. അതിലേക്ക് 28 അംഗ ദേശീയ നിര്‍വാഹക സമിതിയംഗങ്ങളെയും പ്രഖ്യാപിച്ചു.

മൊറാര്‍ജി ദേശായിയെ ചെയര്‍മാനാക്കി. ചരണ്‍ സിങ് ആയിരുന്നു വൈസ് ചെയര്‍മാന്‍. നാല് പാര്‍ട്ടികളുടെ സംയോഗമാണ് ജനതാ പാര്‍ട്ടിയായത്. ജനസംഘം, കോണ്‍ഗ്രസ് (ഒ), സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍ എന്നീ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് (ഒ) എന്നാല്‍ സംഘടനാ കോണ്‍ഗ്രസ്. ഈ നാല് പാര്‍ട്ടികളും ലയിച്ചാണ് ജനതാ പാര്‍ട്ടിയായത്. മധു ലിമായെ, രാം ധന്‍, സുരേന്ദ്ര മോഹന്‍, എല്‍.കെ. അദ്വാനി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായി.

ഒരു മുന്നണിക്കപ്പുറം പുതിയൊരു പാര്‍ട്ടിയായാണ് ജനതാ പാര്‍ട്ടി പിറന്നത്. അതേസമയം രാജ്യത്തെ ആദ്യത്തെ മുന്നണിയുമായി. കാഴ്ചപ്പാടിലും ദര്‍ശനത്തിലും വ്യത്യസ്തരായിരുന്നവര്‍ സഖ്യത്തിനപ്പുറത്തേക്ക് ആഴത്തില്‍ ബന്ധം ഉണ്ടായിരിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ജെപിക്ക്. അതുകൊണ്ടുതന്നെ മുന്നണിയെ ഒറ്റപ്പാര്‍ട്ടിയാക്കി, അതിന് പൊതുചിഹ്നവും കൊടിയും വേണമെന്ന് തീരുമാനിച്ച് അതും പ്രഖ്യാപിച്ചു. ഒരു വലിയ എതിരാളിയെ നേരിടാന്‍ ചെറിയ ശക്തികള്‍ക്ക് വേണ്ടത് മെയ്‌ക്കരുത്തു മാത്രമല്ല, ബുദ്ധിയും യുക്തിയും കൂടിയാണെന്നതാണ് ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിന് ചിന്തിച്ചവര്‍ ആലോചിച്ചത്. മൂന്നു പതിറ്റാണ്ടുമുമ്പ്, 1947ല്‍ ഭാരതജനത നേടിയ സ്വാതന്ത്ര്യത്തിന് കാരണമായ അതേ വികാരമായിരുന്നു നേതാക്കള്‍ക്ക്, ജനങ്ങള്‍ക്കും.

ജയപ്രകാശ് നാരായണ്‍ അടിയന്തരാവസ്ഥക്കാലത്തും ശേഷവും ജനസംഘത്തിനോടും ആര്‍എസ്എസിനോടും കാണിച്ച ആത്മാര്‍ത്ഥതയും ആ സംഘടനകളില്‍ അര്‍പ്പിച്ച വിശ്വാസവും ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ ജനതാ പാര്‍ട്ടിയില്‍ ജനസംഘം നേതാക്കള്‍ക്ക് കാര്യമായ പങ്കും അദ്ദേഹം കല്‍പ്പിച്ചു നല്‍കി. അതിന് കാരണം രാജ്യമാണ് പരമ പ്രധാനം എന്ന ആ സംഘടനകളുടെ കാഴ്ചപ്പാടും അതാണ് ശരിയെന്ന ജെപിയുടെ തിരിച്ചറിവും മൂലമായിരുന്നു.

അങ്ങനെ, അടിയന്തരാവസ്ഥക്കാലത്ത് രൂപംകൊടുത്ത ലോക് സംഘര്‍ഷ് സമിതിയുടെ നേതൃസ്ഥാനത്ത് ജെപി നിയോഗിച്ചത് ആര്‍എസ്എസ്-ജനസംഘം പ്രചാരകനായിരുന്ന നാനാജി ദേശ്മുഖിനെ ആയിരുന്നു. മുന്നണി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും നിര്‍ണായകപങ്ക് ജെപി നല്‍കി.

ജെപിയുടെ നേതൃത്വവും വിശ്വസനീയരുടെ നടത്തിപ്പും കൊണ്ട് ജനതാ പാര്‍ട്ടി അതിവേഗം ജനപ്രിയമായി. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭാംഗങ്ങള്‍ രാജിവെച്ച് ജെപിയുടെ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. ഇന്ദിരയുടെ വലംകൈ ആയിരുന്ന, മന്ത്രിസഭയിലെ പട്ടികജാതി നേതാവായിരുന്ന ജഗജീവന്‍ റാം രാജിവെച്ചു. 1946 ലെ ആദ്യ നെഹ്‌റുമന്ത്രിസഭയില്‍ അംഗമായിരുന്നയാളാണ് ജഗ്ജീവന്‍. ഇന്ദിരയുമായി വഴിപിരിഞ്ഞ് പുതിയ പാര്‍ട്ടിയായി ‘കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി’ (സിഎഫ്ഡി) ഉണ്ടാക്കി എച്ച്.എന്‍. ബഹുഗുണ എന്ന അതിപ്രശസ്ത നേതാവ് (ഹേമവതി നന്ദന്‍ ബഹുഗുണ), നന്ദിനി സത്പതി തുടങ്ങി വലുതും ചെറുതുമായ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു. സിഎഫ്ഡി വൈകാതെ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു.

അക്കാലത്ത് കേരളം വിളിച്ച മുദ്രാവാക്യം ഇങ്ങനെയായിരുന്നു:
”ജഗജീവന്‍പോയ് ജീവന്‍പോയ്
ബഹുഗുണപോയി ഗുണവും പോയ്
നന്ദിനിപോയി നാണം പോയ്
ഇന്ദിരയാകെ നാറിപ്പോയ്…” അന്നത്തെ രാഷ്‌ട്രീയത്തിന്റെ ആവര്‍ത്തനം പോലെ തോന്നാം ആനുകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങള്‍.
(തുടരും)

Tags: NDANarendra ModiModiyude GuaranteeJanata Party
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍
India

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

Kerala

എന്‍ഡിഎയുടേത് പുതിയ കാഴ്ചപ്പാട് പങ്കുവെക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി: രാജീവ് ചന്ദ്രശേഖര്‍

Kerala

എന്‍ഡിഎ നിലമ്പൂരില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും: അഡ്വ. മോഹന്‍ ജോര്‍ജ്

Main Article

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

പുതിയ വാര്‍ത്തകള്‍

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

സര്‍ക്കാരിന് തിരിച്ചടി, ഡോ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് റദ്ദാക്കി

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies