Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയിലെ മുത്തെല്ലാം വാരിയെടുത്ത് മോദി; സുധാമൂര്‍ത്തി രാജ്യസഭയിലേക്ക്; നാരീശക്തി പ്രകടിപ്പിക്കാന്‍ സുധാമൂര്‍ത്തി എത്തുന്നതില്‍ സന്തോഷമെന്ന് മോദി

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. രാഷ്‌ട്രപതിയുടെ പ്രതിനിധി എന്ന നിലയിലാണ് സുധാമൂര്‍ത്തി രാജ്യസഭയില്‍ എത്തുക.

Janmabhumi Online by Janmabhumi Online
Mar 11, 2024, 05:09 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. രാഷ്‌ട്രപതിയുടെ പ്രതിനിധി എന്ന നിലയിലാണ് സുധാമൂര്‍ത്തി രാജ്യസഭയില്‍ എത്തുക.

നാരീശക്തി പ്രകടിപ്പിക്കാന്‍ കഴിയുന്ന സഭയിലേക്ക് സുധാമൂര്‍ത്തി എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ സ്ത്രീകളുടെ കരുത്തും സാധ്യതയും ഉപയോഗപ്പെടുത്തുന്നതിനെയാണ് നാരീശക്തി എന്ന് മോദി വിശേഷിപ്പിക്കുന്നത്. വനിതാദിനത്തില്‍ ഒരു ആശ്ചര്യമെന്ന നിലയിലാണ് രാജ്യസഭാംഗമെന്ന് നിലയില്‍ സുധാമൂര്‍ത്തിയുടെ പേര് രാഷ്‌ട്രപതി വെളിപ്പെടുത്തിയത്. “സാമൂഹ്യപ്രവര്‍ത്തനം, വിദ്യാഭ്യാസരംഗം, സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമായുള്ള ജീവകാരുണ്യപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുന്ന വ്യക്തിയാണ് സുധാമൂര്‍ത്തി. രാജ്യസഭയിലെ അവരുടെ പ്രവര്‍ത്തനം നാരീശക്തിയ്‌ക്ക് ഉദാഹരണമായി നിലകൊള്ളും. “- പ്രധാനമന്ത്രി മോദി പറഞ്ഞു.

കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രമുഖരായ 12 പേരെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതിയ്‌ക്ക് നാമിര്‍ദേശം ചെയ്യാം. വനിതാ ദിനത്തില്‍ എനിക്ക് ലഭിച്ച സമ്മാനമാണ് ഈ അംഗീകാരമെന്ന് സുധാമൂര്‍ത്തി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സുധാമൂര്‍ത്തി അഭിനന്ദിച്ചു.

ആരാണ് സുധാമൂര്‍ത്തി?


ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാമൂര്‍ത്തി. ഇവരുടെ മകള്‍ അക്ഷതാമൂര്‍ത്തിയുടെ ഭര്‍ത്താവ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. സമ്പന്നതയുടെ പശ്ചാത്തലം ഉണ്ടെങ്കിലും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് സുധാമൂര്‍ത്തി. ഇപ്പോള്‍ സ്വന്തമായി സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്ന രോഹന്‍ മൂര്‍ത്തിയാണ് മകന്‍.

കര്‍ണ്ണാടകയിലെ ഹാവേരി ജില്ലയില്‍ ഷിഗ്ഗോണില്‍ ജനിച്ച സുധാമൂര്‍ത്തി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. വിവാഹശേഷം ഒരാള്‍ ജോലിക്ക് പോയാല്‍ മതിയെന്നും മറ്റൊരാള്‍ വീടു നോക്കണമെന്നും ഉള്ള നാരായണമൂര്‍ത്തിയുടെ തീരുമാനപ്രകാരം വീട്ടുകാരിയുടെ ചുമതലയിലേക്ക് ഒതുങ്ങുകയായിരുന്നു സുധാമൂര്‍ത്തി. 25 വര്‍ഷത്തോലം വീട്ടമ്മയായി ഒതുങ്ങി ജീവിച്ച ശേഷമാണ് അവര്‍ സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ഇതിനകം 450 കോടി രൂപയോളം സാമൂഹ്യസേവനത്തിന് ചെലവഴിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അധ്യക്ഷകൂടിയാണ് സുധാമൂര്‍ത്തി. സാമൂഹ്യസേവനത്തിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പുസ്തകം, യാത്രാവിവരണം, നോവല്‍ എന്നിവ ഉള്‍പ്പെടെ 30ഓളം പുസ്തകങ്ങള്‍ രചിച്ചു. ഗ്രാമീണ വികസനം ലക്ഷ്യമാക്കി നിരവധി അനാഥശാലകള്‍ ആരംഭിച്ചു. ബില്‍ഗേറ്റ്സിന്റെ ജീവകാരുണ്യ സ്ഥാപനമായ ഗേറ്റ് സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിരവധി ലൈബ്രറികളും കമ്പ്യൂട്ടര്‍ സൗകര്യങ്ങളും സ്ഥാപിച്ചു.

മകള്‍ അക്ഷതമൂര്‍ത്തിയും ഭര്‍ത്താവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനകും

സാമൂഹ്യസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ലോകമെമ്പാടും സുധാമൂര്‍ത്തി യാത്ര ചെയ്യുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. 2006ല്‍ പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും നല്‍കി.

സുധാമൂര്‍ത്തിയെ വിമര്‍ശിച്ച് സമരജീവികള്‍
സമരം ചെയ്യുന്നതിലും വിമര്‍ശിക്കുന്നതിലും മാത്രം ആനന്ദം കണ്ടെത്തുന്നവരെയാണ് സമരജീവികള്‍ എന്ന് മോദി വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ സുധാമൂര്‍ത്തിയുടെ രാജ്യസഭയിലേക്കുള്ള വരവിലെ സ്ക്രോള്‍, ദി വൈര്‍ തുടങ്ങിയ മാസികകള്‍ വിമര്‍ശനമുയര്‍ത്തുകയാണ്. സ്ഥിരം മോദി വിരുദ്ധശബ്ദങ്ങളാണ് മാധ്യമങ്ങള്‍. സുധാമൂര്‍ത്തി 5600 കോടി ആസ്തിയുള്ള ഒരു കുടുംബത്തിലെ അംഗമാണെന്നാണ് ഒരു വിമര്‍ശനം. നാരായണമൂര്‍ത്തിയുടെ ഇന്‍ഫോസിസിലുള്ള ഓഹരികളുടെ വിലയാണ് 5600 കോടി രൂപ. സാമൂഹ്യസേവനത്തിലും പുസ്തകമെഴുത്തിലും ലളിതജീവിതത്തിലും സംതൃപ്തി കണ്ടെത്തുന്ന സുധാമൂര്‍ത്തിയെ ഇന്‍ഫോസിലെ സ്വത്തിന്റെ പേരില്‍ വിമര്‍ശിക്കാനും ഈ മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ മടികാട്ടുന്നില്ല.

സമൂഹത്തിലെ മുത്തെല്ലാം വാരിയെടുത്ത് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹത്തിലെ മുത്തുകള്‍ വാരിയെടുക്കുന്നതില്‍ മിടുക്കനാണ്. ഇപ്പോള്‍ സുധാമൂര്‍ത്തിയെ രാജ്യസഭയില്‍ എത്തിക്കുന്നതിലും രാഷ്‌ട്രപതിയുടെ തീരുമാനമെങ്കിലും മോദിയ്‌ക്കും പങ്കുണ്ട്. സമൂഹത്തിന് നന്മ നല്‍കാന്‍ കഴിയുന്ന, വളര്‍ത്താന്‍ കഴിയുന്ന മിടുക്കരെ കണ്ടെത്തിയാല്‍ അവരെ രാഷ്‌ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാക്കുക എന്നത് മോദിയുടെ ശൈലിയാണ്.

 

 

 

 

 

 

 

 

Tags: Sudha MurthyInfosysNarayana MurthySudhamurthyRajyasabha MPmodirajyasabha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
World

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

Kerala

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

India

ഇലോണ്‍ മസ്കിന്റെ ആദ്യ ടെസ് ല കാര്‍ ഷോറൂം മുംബൈയില്‍ ജൂലൈ 15ന് തുറക്കും;രണ്ടാമത്തെ ഷോറൂം ന്യൂദല്‍ഹിയില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
India

ലോകം മുഴുവന്‍ ഭയക്കുന്ന യുദ്ധക്കൊതിയനായ എര്‍ദോഗാനെ ഭയപ്പെടാതെ മോദി;ഗ്രീസിലും സൈപ്രസിലും ഇന്ത്യന്‍ മിസൈല്‍;കൂട്ടായി ഇസ്രയേലും

പുതിയ വാര്‍ത്തകള്‍

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies