Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.കരുണാകരന്റെ കുടുംബത്തെ ജയിപ്പിക്കാത്ത തൃശൂര്‍; മുരളീധരൻ വീണ്ടുമെത്തുമ്പോൾ പഴയ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്‍ക്കാര്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 11, 2024, 03:22 pm IST
in Kerala, Thrissur

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. കെ.കരുണാകരന്റെ രാഷ്‌ട്രീയ തട്ടകം എന്ന് പറയുമ്പോഴും കരുണാകരനെയും മക്കളെയും തുടര്‍ച്ചയായി തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍. 96 ലാണ് ലീഡര്‍ കെ.കരുണാകരന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റത്. വി.വി.രാഘവനായിരുന്നു എതിരാളി.

91 – ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് യുഡിഎഫ് കരുണാകരന്റെ നേതൃത്വത്തില്‍ ഭരിക്കുമ്പോഴാണ് 94 ല്‍ ചാരക്കേസില്‍ എ ഗ്രൂപ്പ് കരുണാകരനെ കുടുക്കിയത്. കാലാവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ കരുണാകരന് 95 മാര്‍ച്ചില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയായി.
കരുണാകരനെ നരസിംഹറാവു ദല്‍ഹിക്ക് കൊണ്ടുപോയി കേന്ദ്ര മന്ത്രിയാക്കി. അങ്ങനെയാണ് 96 ല്‍ കരുണാകരന്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. തോറ്റതിനു ശേഷം ലീഡര്‍ പറഞ്ഞ വാചകം പിന്നെ രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തു. എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കരുണാകരന്റെ കമന്റ്. എ ഗ്രൂപ്പിനെതിരായ ലീഡറുടെ കുത്തായിരുന്നു അത്.

96-ല്‍ കോഴിക്കോട് കെ.മുരളീധരന്‍ എം.പി.വീരേന്ദ്രകുമാറിനോടും തോറ്റു. 98-ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുരളീധരന്‍ തൃശൂര്‍ക്ക് കളം മാറി. ഫലം ദയനീയമായിരുന്നു. വലിയ മാര്‍ജിനില്‍ വീണ്ടും തോറ്റു. പിന്നീട് 2016 ലും 2021 ലും ലീഡറുടെ മകള്‍ പദ്മജ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. രണ്ടു വട്ടവും തോല്‍വിയായിരുന്നു ഫലം. 2004 ല്‍ കുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ലോനപ്പന്‍ നമ്പാടനെതിരെ മത്സരത്തിനിറങ്ങിയപ്പോഴും പത്മജയെ കാത്തിരുന്നത് പരാജയം തന്നെ. 2004 ല്‍ മുരളീധരന്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായി. നിയമസഭാംഗമല്ലാതിരുന്ന മുരളീധരന് മന്ത്രിയായി തുടരാന്‍ ആറുമാസത്തിനകം എംഎല്‍എയാകണമായിരുന്നു. വടക്കാഞ്ചേരിയിലെ വി.ബലറാമിനെ കോണ്‍ഗ്രസ് രാജിവെയ്‌പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി. പക്ഷേ സിപിഎം പ്രാദേശിക നേതാവായിരുന്ന എ.സി.മൊയ്തീനോട് തോറ്റു.

കെ.കരുണാകരന്റെ കുടുംബത്തില്‍ നിന്നൊരാളെ തൃശൂര്‍ വിജയിപ്പിക്കില്ല. അതാണ് ചരിത്രം. കരുണാകരന് തൃശൂരില്‍ ആഴത്തില്‍ വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അത്ര തന്നെ ശത്രുക്കളും. ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡര്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ കെ.കരുണാകരന്‍ നേരിട്ട വിവാദങ്ങളേറെയാണ്. അതില്‍ ഏറെയും തൃശൂര്‍ കേന്ദ്രമായ വിവാദങ്ങള്‍. തട്ടില്‍ എസ്റ്റേറ്റ് കൊലപാതകം, അഴീക്കോടന്‍ രാഘവന്‍ വധക്കേസ്, അടിയന്തരാവസ്ഥയിലെ രാജന്‍ കേസ്, നവാബ് രാജേന്ദ്രന്‍ തുടങ്ങി ഏതാണ്ടെല്ലാ വിവാദങ്ങളും തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു.

കരുണാകരനെയും മുരളീധരനെയും ഒരു കാലത്തും അംഗീകരിക്കാന്‍ തൃശൂരിലെ ഒരു വിഭാഗം തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ തോല്‍വികള്‍ അതിന്റെ ഫലമായിരുന്നു. ഇക്കുറി മുരളീധരന്‍ ഒരിക്കല്‍ കൂടി മത്സരത്തിനെത്തുമ്പോള്‍ ഈ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്‍ക്കാര്‍.

Tags: ThrissurelectionLoksabha Election 2024K KarunakaranK muraleedhran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.