Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നിരന്തരമായ ചതിയും വേട്ടയാടലും; പദ്മജ കോണ്‍ഗ്രസ് വിടുന്നത് മനംമടുത്ത്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 8, 2024, 02:12 am IST
in News

തൃശ്ശൂര്‍: പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത് മനം മടുത്ത്. നിരന്തരമായി തുടരുന്ന ചതിയും അവഗണനയുമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായതെന്ന് പദ്മജ വെളിപ്പെടുത്തുന്നു. യുഡിഎഫിന്റെ സ്രഷ്ടാവായ ലീഡര്‍ കരുണാകരനെപ്പോലും ചാരക്കേസില്‍ കുരുക്കി അപമാനിച്ച് പുറത്താക്കിയവരാണ്. ഇപ്പോഴും അതേ വൈരാഗ്യബുദ്ധിയോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ലീഡര്‍ കെ. കരുണാകരന്റെ മകളായതുകൊണ്ട് മാത്രം താന്‍ വേട്ടയാടപ്പെട്ടു. കോണ്‍ഗ്രസിലെ ചില നേതാക്കളായിരുന്നു ഇതിന് പിന്നില്‍. മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരി.

2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2016ലും 2021ലും നിയമസഭ തെരഞ്ഞെടുപ്പിലും ചതിച്ചു. ലീഡര്‍ സര്‍വശക്തനായിരുന്ന കാലത്ത് പോലും ഒരു പറ്റം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയും കുടുംബത്തേയും വേട്ടയാടുകയായിരുന്നു. അവരില്‍ പലരും ഇന്ന് കോണ്‍ഗ്രസിന്റെ നേതൃനിരയിലാണ്.

ഏറ്റവുമൊടുവില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ കോണ്‍ഗ്രസ് നേതൃത്വം ചതിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന തൃശ്ശൂരില്‍ പി. ബാലചന്ദ്രനോട് പദ്മജ തോറ്റത് ആയിരം വോട്ടിനാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ചതിച്ചുവെന്ന് പദ്മജ അന്ന് തന്നെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും പരാതി നല്കി. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല.

ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സെന്റ് തുടങ്ങിയവര്‍ക്കെതിരെയായിരുന്നു പദ്മജയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധിയുടെ പരിപാടിക്കെന്ന് പറഞ്ഞ് ഡിസിസി പ്രസിഡന്റായിരുന്ന എം.പി. വിന്‍സെന്റ് അഞ്ചു ലക്ഷം വാങ്ങി. എന്നാല്‍ പ്രിയങ്കയോടൊപ്പം പ്രചരണ വാഹനത്തില്‍ കയറാന്‍ പോലും അനുവദിച്ചില്ല. പരാതി നല്കി മൂന്നു വര്‍ഷമായിട്ടും നടപടിയൊന്നുമുണ്ടായില്ല. മാത്രമല്ല വിന്‍സെന്റും പ്രതാപനും ഇന്ന് കെ.സി. വേണുഗോപാലിന്റെ വിശ്വസ്തരായി തൃശ്ശൂരിലെ പാര്‍ട്ടിയില്‍ പിടിമുറുക്കിയിരിക്കുന്നു.

2004ല്‍ പഴയ മുകുന്ദപുരം ലോക്‌സഭ മണ്ഡലത്തില്‍ പദ്മജ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്നും കരുണാകരന്റെ മകള്‍ എന്ന പേരില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തിരിഞ്ഞുകുത്തി. കോണ്‍ഗ്രസിനുള്ളിലെ കുതികാല്‍ വെട്ട് സഹിക്കാതെ അതേ വര്‍ഷം ലീഡറും മകന്‍ കെ. മുരളീധരനും കോണ്‍ഗ്രസ് വിട്ടു. എന്നിട്ടും പദ്മജ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കരുണാകരനെ തിരികെ കോണ്‍സില്‍ എത്തിക്കുന്നതിനും പദ്മജ ഏറെ പരിശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നന്ദി കാണിച്ചില്ല. 2016ല്‍ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ ചതിച്ച് തോല്‍പ്പിച്ചു. 2021ലും ഇതേ ചതി ആവര്‍ത്തിച്ചു. ഇതോടെ ഇനി കോണ്‍ഗ്രസില്‍ നില്ക്കാനാവില്ല എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പദ്മജ പറയുന്നു.

2021ലെ തോല്‍വിക്ക് ശേഷം നല്കിയ പരാതിക്ക് പരിഹാരം കാണാത്തതു കൊണ്ട് പാര്‍ട്ടിയില്‍ അത്ര സജീവമായിരുന്നില്ല. ഒടുവില്‍ പുനഃസംഘടന വന്നപ്പോഴും നേതൃത്വം പദ്മജയെ തഴഞ്ഞു. കെപിസിസി ഉപാധ്യക്ഷയാക്കുമെന്ന് കരുതിയെങ്കിലും എഐസിസി അംഗം മാത്രമാക്കി. എഐസിസി അംഗങ്ങള്‍ എന്നത് ഒരു പൊതു സമ്മേളനത്തിനുള്ള എണ്ണമുണ്ട്.

ഒരു വനിതയ്‌ക്ക് രാജ്യസഭ സീറ്റ് നല്കണമെന്ന നിര്‍ദേശം വന്നപ്പോഴും പാര്‍ട്ടി പദ്മജയെ തഴഞ്ഞു. പകരം പരിഗണിച്ചത് ജെബി മേത്തറെ. ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കുമെന്ന് കരുതി. അതുമുണ്ടായില്ല. നിരന്തരമായ അവഗണനയും ചതിയുമാണ് കോണ്‍ഗ്രസില്‍ നിന്ന് എന്നുമുണ്ടായിട്ടുള്ളത്. എന്നാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. ലീഡറെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാരും ജനങ്ങളും തന്റെ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്നും പദ്മജ വേണുഗോപാല്‍ കരുതുന്നു.

 

Tags: congresspadmaja venugopalBjp Keralaconstant cheatingstalking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.