Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമേശ്വരം കഫേ സ്‌ഫോടനം എന്‍ഐഎ എറ്റേടുത്തതിനു പിന്നലെ വിവിധ സംസ്ഥാനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി എന്‍ഐഎ

ഇന്ന് രാവിലെ മുതല്‍ കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. കൂടാതെ കേസുമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ള സ്ഥലങ്ങളിലും പ്രത്യേക പരിശോധന നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 11:19 am IST
in India

ന്യൂദല്‍ഹി: തടിയന്റെവിട നസീറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴ് സംസ്ഥാനങ്ങളിലായി 17 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി.

ഇന്ന് രാവിലെ മുതല്‍ കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. കൂടാതെ കേസുമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ള സ്ഥലങ്ങളിലും പ്രത്യേക പരിശോധന നടക്കുകയാണ്.

ഈ വര്‍ഷം ജനുവരി 12നാണ് മലയാളിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ തടിയന്റെവിട നസീറിനും കൂട്ടാളികള്‍ക്കുമെതിരെ ബംഗളൂരു ജയിലിനുള്ളില്‍ വച്ച് ചാവേറാക്രമണ പദ്ധതിയിട്ടതിന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്.

സുഹൈല്‍ എന്ന സയ്യിദ് സുഹൈല്‍ ഖാന്‍, ഉമര്‍ എന്ന മുഹമ്മദ് ഉമര്‍, സാഹിദ് എന്ന സാഹിദ് തബ്രീസ്, സയ്യിദ് മുദാസിര്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, സ്ഫോടക വസ്തു നിയമം, ആയുധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളായ എട്ട് പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതികളില്‍ ഏഴ് പേരുടെ കൈവശം നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഹാന്‍ഡ് ഗ്രനേഡുകളും വോക്കി ടോക്കികളും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് 2023 ജൂലൈ 18 ന് ബെംഗളൂരു സിറ്റി പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യന്നുത്. പ്രതികളിലൊരാളുടെ വീട്ടില്‍ ഏഴുപേരും ഒത്തുകൂടിയപ്പോഴാണ് ഇവരെ പിടികൂടിയത്.

2023 ഒക്ടോബറില്‍ എന്‍ഐഎ ഏറ്റെടുത്ത കേസിന്റെ അന്വേഷണത്തില്‍ നിരവധി സ്ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ട ടി. നസീര്‍ 2017ല്‍ ബംഗളൂരു ജയിലില്‍ കഴിയവേ മറ്റ് പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. സലാം പോക്സോ കേസിലും മറ്റുള്ളവര്‍ കൊലക്കേസിലുമാണ് അന്ന് ജയിലില്‍ എത്തിയത്.

അവരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ലഷ്‌കറിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നസീര്‍ അവരെ സമീപിച്ചത്. ജുനൈദിനെയും സല്‍മാനെയുമാണ് ആദ്യ നസീര്‍ കൂടെ ചേര്‍ത്തത്. അതിനുശേഷം, മറ്റ് പ്രതികളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍ ജുനൈദുമായി ഗൂഢാലോചന നടത്തി.

എന്‍ഐഎ അന്വേഷണമനുസരിച്ച്, ജയിലിനകത്തും പുറത്തുമുള്ള ലഷ്‌കര്‍ ഇ ടി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജുനൈദ് തന്റെ കൂട്ടുപ്രതികള്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് അയച്ചു തുടങ്ങിയിരുന്നു. ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടന അന്വേഷണം എന്‍ഐഎയ്‌ക്ക് കൈമാറി രണ്ട് ദിവസത്തിന് ശേഷമാണ് കേസില്‍ പുതിയ റെയ്ഡുകള്‍ നടന്നത്.

Tags: bangaloreNIArameshwaram cafeThadiyantevida Naseer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Entertainment

ചാമുണ്ഡി ദൈവം പെൺപ്രേതം ;, ക്ഷമാപണം കൊണ്ട് പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റുമോ!

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.