വയനാട് : പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാന പ്രതി സിന്‍ജോ ജോണിനെ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. തെളിവെടുപ്പില്‍ മര്‍ദ്ദനത്തിനുപയോഗിച്ച ചില ഉപകരണങ്ങള്‍ കണ്ടെത്തി.
കോളേജ് ഹോസ്റ്റലില്‍ അലിഖിത നിയമമുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പെണ്‍കുട്ടിയുടെ പരാതി തീര്‍പ്പാക്കാനാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത്. വീട്ടിലേക്ക് പോകുന്നതിനായി എറണാകുളത്തെത്തിയ സിദ്ധാര്ത്ഥന് മടങ്ങി ഹോസ്റ്റലിലെത്തുകയായിരുന്നു.
ഡാനിഷാണ് രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് .പെണ്‍കുട്ടി നിയമനടപടിയുമായി പോയാല്‍ കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്.
സിദ്ധാര്ത്ഥന് വീട്ടിലേക്ക് പോകുന്നത് 15ാം തീയതിയാണ് . തിരികെ വരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 16ാം തീയതി രാവിലെ ഹോസ്ററലില്‍ തിരികെയെത്തി.പിന്നാലെ ഹോസ്റ്റല്‍ മുറിയില്‍ വച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചും അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റ് കൊണ്ടും കേബിള്‍ വയര്‍ കൊണ്ടും കൈകൊണ്ടും തല്ലുകയും കാല് കൊണ്ട് തൊഴിച്ചും അതിക്രൂര പീഡനത്തിന് ഇരയാക്കി. പരസ്യ വിചാരണ നടത്തിയും മര്‍ദിച്ചും അപമാനിച്ചതിനെ തുടര്‍ന്ന് സിദ്ധാര്ത്ഥന് ആത്മഹത്യ ചെയ്തെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
കേസില്‍ 18 പേരാണ് കേസില്‍ പിടിയിലായിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: