Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതി സെന്‍സസിലുലഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്; സര്‍വേ നടത്താതെ തയാറാക്കിയ റിപ്പോര്‍ട്ട് സമൂഹം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:28 pm IST
in India

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിനെ പിടിച്ചുലച്ച് ജാതി സെന്‍സസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ച സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെത്തിയതാണ് പുതിയ പ്രതിസന്ധി. ജാതിസെന്‍സസ് റിപ്പോര്‍ട്ട് എന്ന് സിദ്ധരാമയ്യ വിശേഷിപ്പിച്ച സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീരശൈവ-ലിംഗായത്ത് മഹാസഭ അധ്യക്ഷനുമായ ഷാമനൂര്‍ ശിവശങ്കരപ്പ പറഞ്ഞു. വീടുവീടാന്തരം കയറി സര്‍വേ നടത്താതെ തയാറാക്കിയ റിപ്പോര്‍ട്ട് സമൂഹം അംഗീകരിക്കില്ല. ഇതു സംബന്ധിച്ച് രണ്ടുതവണ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ശിവശങ്കരപ്പ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് അശാസ്ത്രീയവും അസംബന്ധവുമാണെന്ന് ധാര്‍വാഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണി പറഞ്ഞു. ഞാന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നു, ഇത് അശാസ്ത്രീയമാണ്. ലിംഗായത്ത് സമുദായത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നൂറിലധികം ഉപജാതികളുള്ള സമൂഹമാണത്. നിലവിലെ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി സ്വത്വം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു വലിയ ഗൂഢാലോചനയാണ്. മറ്റ് സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ എതിര്‍പ്പില്ല. അശാസ്ത്രീയമായ റിപ്പോര്‍ട്ട് ബാധിക്കുന്നത് കുറച്ച് സമുദായങ്ങളെയാണെന്നും അത് വിവേചനത്തിന് വഴിവയ്‌ക്കുമെന്നും വിനയ് കുല്‍ക്കര്‍ണി പറഞ്ഞു.

ലിംഗായത്തുകള്‍ അനീതി നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് വന്‍കിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീലും റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും പറഞ്ഞു. വിവരശേഖരണത്തിനായി അവര്‍ എന്റെ ബന്ധുക്കളുടെ വീടുകളില്‍ പോയിട്ടില്ല. ജാതി സെന്‍സസില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ജാതി സെന്‍സസിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കരുത്. എല്ലാ സമുദായങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണം, ഹെബ്ബാള്‍ക്കര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദ് കാശപ്പനവര്‍ പറഞ്ഞു.

അതേസമയം ആളുകള്‍ക്ക് ഡാറ്റയോടാണ്, റിപ്പോര്‍ട്ടിനോടല്ല എതിര്‍പ്പെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അവകാശപ്പെട്ടു. അവരെ വിശ്വാസത്തിലെടുക്കും. ശാസ്ത്രീയമായ മാറ്റങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നത്. അവര്‍ പറഞ്ഞു.

1.08 കോടി ജനസംഖ്യയുള്ള പട്ടികജാതി വിഭാഗത്തെ ഏറ്റവും വലിയ സമുദായമായും 70 ലക്ഷം ജനസംഖ്യയുള്ള മുസ്ലീങ്ങളെ രണ്ടാമത്തെ സമുദായമായും തരംതിരിച്ചതാണ് റിപ്പോര്‍ട്ടെന്ന വിവരം നേരത്തെ ചോര്‍ന്നത് വിവാദമായിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് 65 ലക്ഷം ജനസംഖ്യയുള്ള മൂന്നാമത്തെ വലിയ വിഭാഗമാണ് ലിംഗായത്തുകള്‍, 60 ലക്ഷം വൊക്കലിഗകള്‍ നാലമതും. ലിംഗായത്തുകളും വൊക്കലിഗകളും കര്‍ണാടകയില്‍ ഇന്നുവരെ ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നും രണ്ടും ആയാണ് കണക്കാക്കപ്പെട്ടിരുന്നത്.

 

Tags: Chief Minister SiddaramaiahCaste censusKarnataka Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിദ്ധരാമയ്യ-ശിവകുമാര്‍ ബ്രേക്ക് ഫാസ്റ്റ് നയതന്ത്രത്തില്‍ പ്രശ്നം പരിഹരിച്ചേക്കില്ല; തിങ്കളാഴ്ച ത്തെ പ്രഖ്യാപനം നിര്‍ണ്ണായകം

India

ബീഹാറിലെ തോല്‍വി: കര്‍ണാടക കോണ്‍ഗ്രസിലും അസ്വസ്ഥത

India

മുസ്ലീം കോളനികളുടെ വികസനത്തിനായി 398 കോടി രൂപയുടെ വമ്പൻ ഗ്രാന്റ് ; 100 ഉറുദു മീഡിയം സ്‌കൂളുകൾക്കായി 400 കോടി ; പ്രഖ്യാപിച്ച് സിദ്ധരാമയ്യ സർക്കാർ

India

ശിവാജിനഗർ മെട്രോ സ്റ്റേഷന് ‘സെന്റ് മേരി’ എന്ന പേര് നൽകാനുള്ള നിർദ്ദേശത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു ; ശങ്കർ നാഗിന്റെ പേരിലാവണമെന്ന് സോഷ്യൽ മീഡിയ 

India

വോട്ടെടുപ്പ് ക്രമക്കേട് : കോണ്‍ഗ്രസിനെ വെട്ടിലാക്കി ജി. പരമേശ്വര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.