Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബൈജൂ രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കി വിദേശനിക്ഷേപകര്‍; ഈ വോട്ടെടുപ്പ് നിയമവിരുദ്ധമെന്ന് ബൈജു

ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും കമ്പനി ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തില്‍ പുറത്താക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 09:58 pm IST
in Business

ബെംഗളൂരു: ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും കമ്പനി ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തില്‍ പുറത്താക്കി. ബൈജൂസില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടാത്ത ആറ് വിദേശ കമ്പനികളാണ് ഈ അസാധാരണ പൊതുയോഗം വിളിച്ചുചേര്‍ത്തത്. ഇതില്‍ ഫെയ്സ് ബുക്കിന്റെ മാര്‍ക്ക് സക്കര്‍ ബര‍്ഗിന് പങ്കാളിത്തമുള്ള കമ്പനിയും ഉള്‍പ്പെടും.

ഈ വിദേശനിക്ഷേപകകമ്പനികളോട് അടുപ്പമുള്ള ഓഹരിയുടമകള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു. മാത്രമല്ല, ഈ പൊതുയോഗത്തിന്റെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ബൈജു രവീന്ദ്രന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ തീരുമാനം ഉടനെ നടപ്പാകില്ല. അസാധാരണപൊതുയോഗത്തിനെതിരെ ബൈജു രവീന്ദ്രന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി വാദം കേട്ട് വിധി പുറപ്പെടുവിക്കുന്നതുവരെ ബൈജൂസ് ഓഹരിയുടമകളുടെ പൊതുയോഗത്തിലെ തീരുമാനം സാധുവാകില്ല.

ഒരിയ്‌ക്കല്‍ വീരപരിവേഷമുണ്ടായിരുന്ന ബൈജു രവീന്ദ്രന്‍ എന്ന ബിസിനസുകാരനെതിരെ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ യുദ്ധം ചെയ്യേണ്ടി വരുന്നത് എന്തായാലും ശുഭകരമല്ല. വളരെ കുറച്ച് ഓഹരിയുടമകള്‍ മാത്രം പങ്കെടുത്ത പൊതുയോഗം അസാധുവാണെന്ന് ബൈജൂസ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നു.

ബൈജു രവീന്ദ്രനും ഭാര്യയും അനുജനും ഈ പൊതുയോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്.

നിക്ഷേപകര്‍ സൂമിലൂടെയാണ് യോഗം ചേര്‍ന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് യോഗം നീണ്ടത്. അതിനിടയില്‍ ഈ സൂം മീറ്റിംഗ് ഓണ്‍ലൈനായി തടസ്സപ്പെടുത്താനും ശ്രമമുണ്ടായതായി പറയുന്നു. പങ്കെടുത്ത ഓഹരി ഉടമകളെല്ലാം സിഇഒ സ്ഥാനത്ത് നിന്നും ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടതായി പറയുന്നു.

നല്ലൊരു ട്യൂഷന്‍ മാസ്റ്ററായിരുന്ന ബൈജു രവീന്ദ്രന്‍ പൊടുന്നനെയാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആകര്‍ഷകവും രസകരവുമായ പാഠഭാഗങ്ങള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിതിലൂടെ വലിയൊരു കമ്പനിയുടെ ഉടമയായി മാറിയത്. ഒരു സമയത്ത് 2200 കോടി ഡോളര്‍ വരെ ബൈജൂസിന്റെ മൂല്യം കണക്കാക്കിയിരുന്നു. കോവിഡ് കാലത്ത് ബിസിനസിന് അമിത വേഗത്തില്‍ ഇന്ത്യയിലെ‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ വന്‍ തുക ചെലവഴിച്ചിരുന്നു. പക്ഷെ കോവിഡ് കഴിഞ്ഞ് സ്കൂള്‍ തുറന്നതോടെ കോവിഡ് കാലത്തെ പ്രിയം ഇല്ലാതെപ്പോയി. ചില കമ്പനികള്‍ വന്‍ തുക നല്‍കി സ്വന്തമാക്കിയതും അബദ്ധമായി.

ചില ബോര്‍ഡ് അംഗങ്ങള്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒഴിഞ്ഞു പോയി. ബൈജു രവീന്ദ്രന്‍ പിടിച്ചുനില്‍ക്കാന്‍ സ്വന്തം വീടും കുടുംബാംഗങ്ങളുടെ വീടും പണയം വെച്ചു. വലിയ ഓഫീസ് ഒഴിഞ്ഞു. കമ്പനിയുടെ പുതിയ ഓഹരികള്‍ പണം സമാഹരിക്കാനായി 90 ശതമാനം വരെ കിഴിവില്‍ വിറ്റിരുന്നതായും പറയുന്നു.

ബൈജു നാട് വിട്ട് ദുബായില്‍ പോയെന്നും ഇല്ലെന്നും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇഡി
ഇതിനിടെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ് വകവെയ്‌ക്കാതെ ബൈജു രവീന്ദ്രന്‍ ബെംഗളൂരുവില്‍ നിന്നും ദുബായിലേക്ക് കടന്നതായി പറയുന്നു. ചിലര്‍ ഇത് നിഷേധിക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന അസാധാരണ പൊതുയോഗത്തില്‍ ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയാല്‍ ഇന്ത്യ വിട്ടുപോയേക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ടത്. 9362 കോടിയുടെ വിദേശനാണ്യ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് 2023 നവമ്പറില്‍ ഇഡി ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണിന് നോട്ടീസയച്ചിരുന്നു.

വിദേശ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ എന്‍സിഎല്‍‍ടിയെ സമീപിച്ചു

വിദേശ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ എന്‍സിഎല്‍‍ടിയെ സമീപിച്ചു
ബൈജു രവീന്ദ്രന്‍ അവകാശഓഹരിവിറ്റ് ധനസമാഹരണം നടത്തുന്നത് തടയണമെന്നും കമ്പനിയുടെ കുത്തഴിഞ്ഞ ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബൈജൂസില്‍ പണം മുടക്കിയ നാല് വിദേശ നിക്ഷേപകര്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. പ്രോസസ്, ജനറല്‍ അറ്റ്ലാന്‍റിക്, സോഫിന, പീക് 15 പാര്‍ട്നേഴ്സ് എന്നീ കമ്പനികളാണ് ബെംഗളൂരുവില്‍ എന്‍സിഎല്‍ടി ഓഫീസില്‍ പരാതി ഫയല്‍ ചെയ്തത്.

അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി റിപ്പോര്‍ട്ട്

അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി റിപ്പോര്‍ട്ട്
ഇതിനിടെ ബൈജൂസ് അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി വാര്‍ത്തയുണ്ട്. കമ്പനിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഈ തുകയെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.

Tags: Lookoutnoticebyju raveendranEDBYJUSEGMProsusMark ZuckerburgNCLT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

Kerala

നേഴ്സസ് ഫണ്ട് വകമാറ്റലും കള്ളപ്പണം വെളുപ്പിക്കലും, യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

News

കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.