Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് പ്രതിഷേധച്ചൂടില്‍; തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Feb 19, 2024, 08:13 am IST
in Kerala

കോഴിക്കോട്: വന്യജീവി ആക്രമണത്തില്‍ വയനാട്ടുകാര്‍ ദുരിതമനുഭവിക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. മണ്ഡലം സന്ദര്‍ശിക്കാനെത്തിയ എംപി രാഹുല്‍ ഗാന്ധിയാകട്ടെ ഓട്ടപ്രദക്ഷിണം നടത്തി മടങ്ങി. ഇതില്‍ വയനാടന്‍ ജനതയ്‌ക്ക് പ്രതിഷേധം ഏറെയാണ്. അവരുടെ പൊതു വികാര പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുപകരം നാട്ടുകാരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തതിലും കേസെടുത്തതിലും ജനങ്ങള്‍ അസ്വസ്ഥരാണ്.

മുഖ്യമന്ത്രിക്ക് ഇന്നലെ കോഴിക്കോട്ട് രണ്ടു പരിപാടികളായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖവും വൈകിട്ട് 3.30 ന് വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ.സി. മമ്മദ് കോയയുടെ പുസ്തക പ്രകാശനവും. പിന്നീട്് നാലരയ്‌ക്ക് കരിപ്പൂരില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനും സമയം കണ്ടെത്തിയ മുഖ്യമന്ത്രി കാട്ടാന-കടുവ ആക്രമണക്കൊലയില്‍ പ്രതിഷേധമിരമ്പുന്ന വയനാട്ടിലേക്ക് പോകാന്‍ തയാറായില്ല.

വന്യജീവികളുടെ അക്രമണത്തെത്തുടര്‍ന്ന് ഉണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്കെത്തിയത്. 250 ക്യാമറകള്‍ വനത്തില്‍ സ്ഥാപിക്കാനാണ് യോഗമെടുത്ത ഏക തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ട് ഉണ്ടായിരുന്ന വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രനും വയനാട്ടിലേക്ക് പോകാനോ സ്ഥിതിഗതികള്‍ വിലയിരുത്താനോ തയാറായില്ല.

വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് വാര്‍ഡന്‍ പോളിന് യഥാസമയം ചികിത്സ നല്‍കാഞ്ഞതാണ് മരണ കാരണമായത്. മാനന്തവാടിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്’ ഉണ്ടെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോളിനെ മാറ്റുകയായിരുന്നു. അടിയന്തിര ചികിത്സയ്‌ക്കുള്ള സംവിധാനങ്ങളോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചാല്‍ തീരുന്നതല്ല വയനാട്ടുകാരുടെ പ്രശ്‌നം. യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

ലോക്‌സഭാംഗം രാഹുലാകട്ടെ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തിട്ടില്ല, നിര്‍ദ്ദേശം പോലും പറഞ്ഞിട്ടില്ല. ചികിത്സാസഹായമടക്കമുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നേരത്തെയുണ്ടായിരുന്ന, അന്തരിച്ച എം.എ. ഷാനവാസടക്കമുള്ള ജനപ്രതിനിധികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ രാഹുലിന് അതിനും സംവിധാനങ്ങളില്ല. നല്ലൂര്‍ നാട്ടിലുള്ള സര്‍ക്കാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കിയതാണ് എംപിയുടെ ഏക നേട്ടമായി പറയാനാകുന്നത്.

രണ്ടാഴ്ച മുമ്പ് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാട്ടാന ആക്രമിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് കിടക്കുന്ന ശരത് എന്ന ഗോത്രവിദ്യാര്‍ത്ഥിയെ തിരിഞ്ഞ് നോക്കാന്‍ പോലും ഇന്നലെ രാഹുലിന് സമയം കിട്ടിയില്ല. രാഹുലിന്റെ യാത്രാ റൂട്ടില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് ശരത്തിന്റെ വീട്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശരതിന് ആവശ്യമായ ചികിത്സപോലും ലഭ്യമാക്കാനായിട്ടില്ല.

Tags: wayanadministersChief Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.