Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ഭാരതത്തിന്റെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ കന്നി കിരീട നേട്ടം; താരമായി അന്‍മോല്‍ ഖര്‍ബ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 12:46 am IST
in Badminton

ഭാരതത്തിന്റെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവയ്‌ക്കപ്പെടുന്ന പേരായിരിക്കും അന്‍മോല്‍ ഖര്‍ബ്. ഇക്കഴിഞ്ഞ കാലമത്രയും കോര്‍ട്ടില്‍ ഇറങ്ങാന്‍ താരങ്ങള്‍ ധാരാളമുണ്ടായിട്ടും, നിര്‍ണായക മത്സരത്തില്‍ സമ്മര്‍ദ്ദത്തിനടിപ്പെടാതെ അര്‍ഹിച്ച വിജയത്തെ കൈപ്പിടിയിലാക്കാനുള്ള ശേഷി ആതാണ് അന്‍മോല്‍ ഖര്‍ബ് എന്ന 17വയസ്സുള്ള കൗമാരക്കാരിയില്‍ കണ്ട വലിയ മേന്മ.

ഇന്നലെ കൊടിയിറങ്ങിയ ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഫൈനലില്‍ താരത്തിന്റെ തകര്‍പ്പന്‍ സ്‌ട്രോക്ക് പ്ലേ ആണ് ഹൈലൈറ്റായി മാറിയത്. നിര്‍ണായക ഘട്ടത്തില്‍ ഭാരതത്തിന് കടുപ്പമേറിയ വിജയം അനായാസം സമ്മാനിച്ചുകൊണ്ടാണ് അന്‍മോല്‍ തന്റെ പേര് ലോകത്തിന് മുന്നില്‍ കൂടുതല്‍ മികവുറ്റതാക്കിയത്. തന്നിലൂടെ ഭാരത ബാഡ്മിന്റണിനായി വമ്പന്‍ നേട്ടം കൂടിയാണ് താരം നേടിത്തന്നത്.
സധൈര്യം കളിക്കാനുള്ള ഈ കൗമാരക്കാരിയുടെ കളിവൈഭവത്തെ മത്സര ശേഷം ഭാരതത്തിലെ പ്രമുഖ ബാഡ്മിന്റണ്‍ പരിശീലകനും മുന്‍ താരവുമായ ഗോപീചന്ദ് പ്രശംസിച്ചു. അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ ഏറെ ആത്മവിശ്വാസത്തിലായിരുന്നു. സമ്മര്‍ദ്ദം ഒട്ടും അലട്ടിയില്ല. രാജ്യത്തിനായി ആദ്യ സുവര്‍ണനേട്ടം എന്നത് മാത്രമായിരുന്നു ചിന്ത- മത്സരശേഷം അന്‍മോല്‍ ഖര്‍ബ് പ്രതികരിച്ചു.

ടൂര്‍ണമെന്റില്‍ മൂന്ന് മത്സരം മാത്രമാണ് അന്‍മോല്‍ കളിച്ചത്. ബിഡബ്ലിയുഎഫ് റാങ്കിങ്ങില്‍ 472-ാം സ്ഥാനത്താണ് താരം. ടൂര്‍ണമെന്റില്‍ താരം തോല്‍പ്പിച്ച മൂന്ന് പേരും റാങ്കിങ്ങില്‍ ബഹുദൂരം മുന്നിലുള്ളവര്‍. പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചത് ചൈനയുടെ വൂ ലൂ യുവിനെ ആണ്. ലോക റാങ്കങ്ങില്‍ 149-ാം സ്ഥാനത്തുള്ള താരമാണ് ഈ ചൈനക്കാരി. അല്‍പ്പം കട്ടിയേറിയ പോരാട്ടത്തില്‍ സ്‌കോര്‍: 22-20, 14-21, 21-18നായിരുന്നു അന്‍മോലിന്റെ വിജയം.

പിന്നെ താരത്തെ കാണുന്നത് ചരിത്രം കുറിച്ചെത്തിയ സെമി പോരാട്ടത്തിലാണ്. കരുത്തരായ ജപ്പാനെതിരെ. ശനിയാഴ്‌ച്ച നടന്ന ആ പോരാട്ടത്തില്‍ ലോക റാങ്കിങ്ങില്‍ 29-ാം സ്ഥാനത്തുള്ള നാറ്റ്‌സുകി നിദായ്‌റ ആയിരുന്നു അന്‍മോലിന്റെ എതിരാളി. അവിടെയും നിര്‍ണായകമായ അഞ്ചാം മത്സരത്തിലാണ് ഭാരത വനിതാ ടീമിനായി അന്‍മോല്‍ ഇറങ്ങിയത്. ജപ്പാന്റെ കരുത്തുറ്റതാരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഭാരത കൗമാരതാരം തറപറ്റിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ഇതിന്റെ തനിയാവര്‍ത്തനമായിരുന്നു. സെമിയല്‍ പരാജയപ്പെട്ട സിന്ധു ഇന്നലെ ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു എന്നത് മാത്രമായിരുന്നു വ്യത്യാസം. ഒടുവില്‍ മത്സരം തായ്‌ലന്‍ഡുമായി 2-2ല്‍നില്‍ക്കെ മത്സരം നിര്‍ണായകമായ അഞ്ചാം റൗണ്ടിലേക്ക് കടന്നു. ഭാരതത്തിനായി ഇറങ്ങിയത് അന്‍മോല്‍ ഖര്‍ബ്. നേരിട്ടത് പൊണ്‍പിച ചോയികീവോങ്ങിനെ. ആ പോരാട്ടം അവസാനിച്ചത് ഭാരതത്തിന്റെ കന്നി കിരീട നേട്ടത്തില്‍. വഴി തെളിച്ചത് അന്‍മോല്‍ ഖര്‍ബ്.

Tags: indiaAnmol KharbAsia Team Badminton Championship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

India

‘അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളെ നീതിയുക്തമായ ഒരു സമൂഹത്തിനായി പ്രചോദിപ്പിക്കും’, അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദേശം

India

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

ഹോര്‍മുസ് കടലിടുക്കില്‍ ലോകം ഉറ്റുനോക്കുന്ന സമ്മര്‍ദ്ദ നിമിഷത്തില്‍ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് …ഇരുവരും തമ്മില്‍ 40 മിനിറ്റ് നീണ്ട ചര്‍ച്ച

സ്വർണത്താൽ പൊതിഞ്ഞ ശരീരം , ഇത് സ്വർണ്ണം ഭക്ഷിക്കുന്ന ഫംഗസ് ; ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം നടത്താമെന്നും ശാസ്ത്രലോകം

മോദിയും പുടിനും ചൈനയില്‍ പ്രത്യേക സുരക്ഷയുള്ള കാറില്‍ സംസാരിക്കുന്നു (ഇടത്ത്) ധാക്കയില്‍ കൊല്ലപ്പെട്ട മോദിയെ വധിക്കാനായി എത്തിയതെന്ന് പറയപ്പെടുന്ന യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ചാരനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സണ്‍ (നടുവില്‍) മണിപ്പൂരിലും മിസോറാമിലും വിഘടനഗ്രൂപ്പുകള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ പരിശീലനം നല്‍കാന്‍ എത്തിയ മാത്യു വാന്‍ ഡ്രൈക് എന്ന സിഐഎ ചാരന്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം വീല്‍ ചെയറില്‍ (വലത്ത്)

മോദിയെ വധിക്കാന്‍ മലേഷ്യയില്‍ എത്തിയ സിഐഎ ഏജന്‍റിനെ വധിച്ചു, മണിപ്പൂരിലും മിസോറാമിലും കുഴപ്പമുണ്ടാക്കാനെത്തിയ യുഎസ് ഏജന്‍റിന് വീല്‍ ചെയര്‍…

ചർച്ച നടത്തുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞിട്ടും കലാപം ; പോലീസിനെ ആക്രമിക്കാൻ പ്രേരിപ്പിച്ച് ഓഡിയോ ക്ലിപ്പ് ; മുളക് പൊടി വിതറണമെന്നും സന്ദേശം

ആണവോര്‍ജ്ജത്തില്‍ കുതിക്കുന്ന ഐഎന്‍എസ് വിശാല്‍ ; ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പല്‍ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.