Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരള പദയാത്ര പണിതുയര്‍ത്തുന്ന പുതിയ കേരളം

ഡോ. രേണു സുരേഷ്byഡോ. രേണു സുരേഷ്
Feb 14, 2024, 02:09 am IST
inMain Article

നുണകളുടെ ചീട്ടു കൊട്ടാരം കെട്ടിപ്പൊക്കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അവരുടെതന്നെ അന്ത്യകൂദാശയ്‌ക്കുള്ള മണിമുഴക്കമാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ പദ്ധതികളാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ പൊളിച്ചു കൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര കേരള മണ്ണിലൂടെ സഞ്ചരിക്കുന്നത്. പദയാത്ര അവസാനിക്കുമ്പോള്‍ ‘മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം’ എന്ന മുദ്രാവാക്യം കേരള ജനത നെഞ്ചോട് ചേര്‍ത്തു പിടിക്കും. പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തപ്പെടും. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്കും രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും തയ്യാറാകണമെന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ ഏറ്റെടുക്കും.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പലയിടങ്ങളിലും കേരള സര്‍ക്കാര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതൊക്കെ ലംഘിച്ചുകൊണ്ട് രാമമന്ത്രം ഉരുവിട്ട് പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം ചേര്‍ന്ന ജനസാഗരം കേരളത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി തുടങ്ങുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. പറഞ്ഞതെല്ലാം നടപ്പാക്കിയ മോദി സര്‍ക്കാര്‍ ഗ്യാരണ്ടി, പിണറായി സര്‍ക്കാര്‍ ഗ്യാരണ്ടി പോലെയല്ല എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതിന്റെ ശുഭസൂചനങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

പെന്‍ഷന്‍ മുടക്കിയും, റേഷന്‍ അരി മുടക്കിയും, തൊഴിലില്ലായ്‌മ സൃഷ്ടിച്ചും, എല്ലാം ശരിയാകും എന്ന് പറഞ്ഞ പിണറായി ഗ്യാരണ്ടി ജനങ്ങളെ കൊണ്ടു തന്നെ പറയിപ്പിച്ചു, ഒന്നും ശരിയാകില്ലെന്ന്. പെന്‍ഷന് വേണ്ടി പിച്ചചട്ടിയെടുത്ത് തെരുവിലേക്ക് ഇറങ്ങിയ മറിയ ചേട്ടത്തിയെ പോലുളളവര്‍ പിണറായി സര്‍ക്കാരിനെ വിശേഷിപ്പിച്ചത് ഇത് പാവങ്ങളെ കൊളളയടിക്കുന്ന ഡ്രാക്കുള സര്‍ക്കാരാണെന്നാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കോടിക്കണക്കിന് രൂപ കൊള്ളയടിച്ച സര്‍ക്കാര്‍ പൊതുമധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നിക്ഷേപം നടത്തിയവര്‍ക്ക് മരണം സമ്മാനിച്ചവരും നിക്ഷേപകരെ കൊളളയടിച്ച് മണിമാളിക പണിതവരും പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവരാണ്.

കലാലയങ്ങളില്‍ ക്രിമിനല്‍ രാഷ്‌ട്രീയം നടത്തിയും, കുട്ടി സഖാക്കന്മാരെ എഴുതാത്ത പരീക്ഷയ്‌ക്ക് ജയിപ്പിച്ചും, വിദ്യാഭ്യാസമേഖലയെ അപ്പാടെ തകര്‍ത്തു. ഗവര്‍ണര്‍ക്ക് നേരെ പോലും കയ്യോങ്ങുന്ന, സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ബ്ലഡി ക്രിമിനലുകളെ സൃഷ്ടിച്ചെടുത്തതും പിണറായി സര്‍ക്കാരിന്റെ സംഭാവനയാണ്. നാട്ടില്‍ കൊലപാതക രാഷ്‌ട്രീയത്തിന് ഒത്താശ ചെയ്തും, ആക്രമണങ്ങള്‍ അഴിച്ചുവിട്ടും, കുട്ടികളെ പോലും പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവന് പൂച്ചെണ്ട് നല്‍കിയും വണ്ടിപ്പെരിയാറും വാളയാറും അരങ്ങേറിയത് പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ ഞെട്ടിക്കുന്ന വികൃതമുഖങ്ങളാണ്. പെണ്‍കുട്ടികള്‍ക്ക് തനിച്ച് സുരക്ഷയോടെ ഇറങ്ങി നടക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് കേരളത്തെ നിങ്ങള്‍ മാറ്റി. സ്ത്രീ സ്വാതന്ത്ര്യമെന്നത് വാക്കുകളില്‍ മാത്രമായി ഒതുക്കി. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെ പോലെ യുഡിഎഫും എല്‍ഡിഎഫും കേരള ജനതയെ ചൂഷണം ചെയ്ത്, കൊള്ളയടിച്ച് പിറന്നുവീഴുന്ന ഓരോ കുട്ടിയെയും വന്‍ കടക്കാരാക്കി മാറ്റി. കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായങ്ങളെയെല്ലാം ഓടിച്ചു.

ഹമാസ് തീവ്രവാദികള്‍ക്ക് വേണ്ടി ജയ് വിളിച്ചും, ഗണപതി മിത്താണെന്ന് പറഞ്ഞ് പരിഹസിച്ചും ശ്രീരാമനെയും സീതയെയും അപമാനിച്ചും ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും ദൈവങ്ങള്‍ക്കുമെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയും ഈ സര്‍ക്കാര്‍ കേരളത്തെ ഭ്രാന്താലയമാക്കി മാറ്റി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരും കോണ്‍ഗ്രസ് സര്‍ക്കാരും മാറിമാറി ഭരിച്ച് കൊള്ളയടിച്ച കേരളത്തെ കടക്കെണിയില്‍ നിന്നും വികസന മുരടിപ്പില്‍ നിന്നും കരകയറ്റാന്‍ കേരളത്തില്‍ ഇനി മോദിയുടെ ഗാരണ്ടി നടപ്പിലാകുക തന്നെ വേണം. ഇതു ബോധ്യപ്പെടുത്താനാണ് ഭാരതീയ ജനത പാര്‍ട്ടി കേരളപദയാത്ര നടത്തുന്നത്.

കേരളത്തില്‍ ഇപ്പോഴുള്ളത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മാത്രമാണ്. എല്ലാവിഭാഗം ജനങ്ങളും നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നു. മോദി കേരളത്തിനു നല്‍കുന്ന ഗ്യാരണ്ടിയെ, പിണറായി ഗ്യാരണ്ടിയായി പേരുമാറ്റി ജനങ്ങളെ പറ്റിക്കുന്ന പിണറായി സര്‍ക്കാരിന്റെ നെറികേട് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്ന ഓരോ മലയാളിയും ബിജെപി മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം സ്വീകരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള പദയാത്ര മുന്നോട്ടുവയ്‌ക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും അഭ്യര്‍ത്ഥനകളും ഓരോ മലയാളിയെയും പദയാത്രക്കൊപ്പം നടക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി മാറുന്നു.

പത്തുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് രാജ്യത്തിനുണ്ടായ പുരോഗതി വിലയിരുത്തപ്പെടുന്നതിനോടൊപ്പം തന്നെ കേരളത്തിന് കലവറയില്ലാത്ത സഹകരണവും കേന്ദ്രഫണ്ടും കൊടുത്തതിനെ പറ്റിയും ജനങ്ങള്‍ ഇനി നുണപ്രചരണങ്ങള്‍ നടത്തുന്നവരോട് പറഞ്ഞു തുടങ്ങും. വന്ദേ ഭാരത് ട്രെയിനുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്ന് വരെ വിളിച്ചുകൂവുന്ന വ്യാജപ്രചരണങ്ങളുടെ മുഖംമൂടി മലയാളികള്‍ വലിച്ചു കീറും. കേരളപദയാത്രയുടെ ഓരോ ചുവടും ലക്ഷക്കണക്കിന് ചുവടുകളായി മുന്നേറുമ്പോള്‍ ആ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഒരു ദുഷ്ട ശക്തിക്കും കഴിയില്ല. കേരള പദയാത്ര സമാപിക്കുമ്പോള്‍ പുതിയ കേരളം പുനഃസൃഷ്ടിക്കപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒപ്പം അസുരന്മാരുടെ നിഗ്രഹവും ഉറപ്പ്.

(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

 

Tags: K SurendranNew KeralaKerala Padayatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

India

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

Kerala

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

പുതിയ വാര്‍ത്തകള്‍

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.