Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരള പദയാത്ര പണിതുയര്‍ത്തുന്ന പുതിയ കേരളം

ഡോ. രേണു സുരേഷ് by ഡോ. രേണു സുരേഷ്
Feb 14, 2024, 02:09 am IST
in Main Article

നുണകളുടെ ചീട്ടു കൊട്ടാരം കെട്ടിപ്പൊക്കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അവരുടെതന്നെ അന്ത്യകൂദാശയ്‌ക്കുള്ള മണിമുഴക്കമാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ പദ്ധതികളാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ പൊളിച്ചു കൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര കേരള മണ്ണിലൂടെ സഞ്ചരിക്കുന്നത്. പദയാത്ര അവസാനിക്കുമ്പോള്‍ ‘മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം’ എന്ന മുദ്രാവാക്യം കേരള ജനത നെഞ്ചോട് ചേര്‍ത്തു പിടിക്കും. പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തപ്പെടും. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്കും രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും തയ്യാറാകണമെന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ ഏറ്റെടുക്കും.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പലയിടങ്ങളിലും കേരള സര്‍ക്കാര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതൊക്കെ ലംഘിച്ചുകൊണ്ട് രാമമന്ത്രം ഉരുവിട്ട് പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം ചേര്‍ന്ന ജനസാഗരം കേരളത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി തുടങ്ങുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. പറഞ്ഞതെല്ലാം നടപ്പാക്കിയ മോദി സര്‍ക്കാര്‍ ഗ്യാരണ്ടി, പിണറായി സര്‍ക്കാര്‍ ഗ്യാരണ്ടി പോലെയല്ല എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതിന്റെ ശുഭസൂചനങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

പെന്‍ഷന്‍ മുടക്കിയും, റേഷന്‍ അരി മുടക്കിയും, തൊഴിലില്ലായ്‌മ സൃഷ്ടിച്ചും, എല്ലാം ശരിയാകും എന്ന് പറഞ്ഞ പിണറായി ഗ്യാരണ്ടി ജനങ്ങളെ കൊണ്ടു തന്നെ പറയിപ്പിച്ചു, ഒന്നും ശരിയാകില്ലെന്ന്. പെന്‍ഷന് വേണ്ടി പിച്ചചട്ടിയെടുത്ത് തെരുവിലേക്ക് ഇറങ്ങിയ മറിയ ചേട്ടത്തിയെ പോലുളളവര്‍ പിണറായി സര്‍ക്കാരിനെ വിശേഷിപ്പിച്ചത് ഇത് പാവങ്ങളെ കൊളളയടിക്കുന്ന ഡ്രാക്കുള സര്‍ക്കാരാണെന്നാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കോടിക്കണക്കിന് രൂപ കൊള്ളയടിച്ച സര്‍ക്കാര്‍ പൊതുമധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നിക്ഷേപം നടത്തിയവര്‍ക്ക് മരണം സമ്മാനിച്ചവരും നിക്ഷേപകരെ കൊളളയടിച്ച് മണിമാളിക പണിതവരും പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവരാണ്.

കലാലയങ്ങളില്‍ ക്രിമിനല്‍ രാഷ്‌ട്രീയം നടത്തിയും, കുട്ടി സഖാക്കന്മാരെ എഴുതാത്ത പരീക്ഷയ്‌ക്ക് ജയിപ്പിച്ചും, വിദ്യാഭ്യാസമേഖലയെ അപ്പാടെ തകര്‍ത്തു. ഗവര്‍ണര്‍ക്ക് നേരെ പോലും കയ്യോങ്ങുന്ന, സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ബ്ലഡി ക്രിമിനലുകളെ സൃഷ്ടിച്ചെടുത്തതും പിണറായി സര്‍ക്കാരിന്റെ സംഭാവനയാണ്. നാട്ടില്‍ കൊലപാതക രാഷ്‌ട്രീയത്തിന് ഒത്താശ ചെയ്തും, ആക്രമണങ്ങള്‍ അഴിച്ചുവിട്ടും, കുട്ടികളെ പോലും പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവന് പൂച്ചെണ്ട് നല്‍കിയും വണ്ടിപ്പെരിയാറും വാളയാറും അരങ്ങേറിയത് പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ ഞെട്ടിക്കുന്ന വികൃതമുഖങ്ങളാണ്. പെണ്‍കുട്ടികള്‍ക്ക് തനിച്ച് സുരക്ഷയോടെ ഇറങ്ങി നടക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് കേരളത്തെ നിങ്ങള്‍ മാറ്റി. സ്ത്രീ സ്വാതന്ത്ര്യമെന്നത് വാക്കുകളില്‍ മാത്രമായി ഒതുക്കി. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെ പോലെ യുഡിഎഫും എല്‍ഡിഎഫും കേരള ജനതയെ ചൂഷണം ചെയ്ത്, കൊള്ളയടിച്ച് പിറന്നുവീഴുന്ന ഓരോ കുട്ടിയെയും വന്‍ കടക്കാരാക്കി മാറ്റി. കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായങ്ങളെയെല്ലാം ഓടിച്ചു.

ഹമാസ് തീവ്രവാദികള്‍ക്ക് വേണ്ടി ജയ് വിളിച്ചും, ഗണപതി മിത്താണെന്ന് പറഞ്ഞ് പരിഹസിച്ചും ശ്രീരാമനെയും സീതയെയും അപമാനിച്ചും ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും ദൈവങ്ങള്‍ക്കുമെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയും ഈ സര്‍ക്കാര്‍ കേരളത്തെ ഭ്രാന്താലയമാക്കി മാറ്റി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരും കോണ്‍ഗ്രസ് സര്‍ക്കാരും മാറിമാറി ഭരിച്ച് കൊള്ളയടിച്ച കേരളത്തെ കടക്കെണിയില്‍ നിന്നും വികസന മുരടിപ്പില്‍ നിന്നും കരകയറ്റാന്‍ കേരളത്തില്‍ ഇനി മോദിയുടെ ഗാരണ്ടി നടപ്പിലാകുക തന്നെ വേണം. ഇതു ബോധ്യപ്പെടുത്താനാണ് ഭാരതീയ ജനത പാര്‍ട്ടി കേരളപദയാത്ര നടത്തുന്നത്.

കേരളത്തില്‍ ഇപ്പോഴുള്ളത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മാത്രമാണ്. എല്ലാവിഭാഗം ജനങ്ങളും നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നു. മോദി കേരളത്തിനു നല്‍കുന്ന ഗ്യാരണ്ടിയെ, പിണറായി ഗ്യാരണ്ടിയായി പേരുമാറ്റി ജനങ്ങളെ പറ്റിക്കുന്ന പിണറായി സര്‍ക്കാരിന്റെ നെറികേട് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്ന ഓരോ മലയാളിയും ബിജെപി മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം സ്വീകരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള പദയാത്ര മുന്നോട്ടുവയ്‌ക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും അഭ്യര്‍ത്ഥനകളും ഓരോ മലയാളിയെയും പദയാത്രക്കൊപ്പം നടക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി മാറുന്നു.

പത്തുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് രാജ്യത്തിനുണ്ടായ പുരോഗതി വിലയിരുത്തപ്പെടുന്നതിനോടൊപ്പം തന്നെ കേരളത്തിന് കലവറയില്ലാത്ത സഹകരണവും കേന്ദ്രഫണ്ടും കൊടുത്തതിനെ പറ്റിയും ജനങ്ങള്‍ ഇനി നുണപ്രചരണങ്ങള്‍ നടത്തുന്നവരോട് പറഞ്ഞു തുടങ്ങും. വന്ദേ ഭാരത് ട്രെയിനുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്ന് വരെ വിളിച്ചുകൂവുന്ന വ്യാജപ്രചരണങ്ങളുടെ മുഖംമൂടി മലയാളികള്‍ വലിച്ചു കീറും. കേരളപദയാത്രയുടെ ഓരോ ചുവടും ലക്ഷക്കണക്കിന് ചുവടുകളായി മുന്നേറുമ്പോള്‍ ആ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഒരു ദുഷ്ട ശക്തിക്കും കഴിയില്ല. കേരള പദയാത്ര സമാപിക്കുമ്പോള്‍ പുതിയ കേരളം പുനഃസൃഷ്ടിക്കപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒപ്പം അസുരന്മാരുടെ നിഗ്രഹവും ഉറപ്പ്.

(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

 

Tags: K SurendranNew KeralaKerala Padayatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

പിഎംശ്രീ വൈകിപ്പിച്ചതിന് വിദ്യാർത്ഥികളോട് സതീശനും പിണറായിയും മാപ്പ് പറയണം – കെ. സുരേന്ദ്രൻ

Kerala

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.