Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം നഗരത്തില്‍ വില്ലനായി പ്രിമോ പൈപ്പ്; മാറ്റി സ്ഥാപിക്കാന്‍ 300 കോടി വേണം, ജല അതോറിറ്റിക്ക് കടുത്ത വെല്ലുവിളി

Janmabhumi Online by Janmabhumi Online
Feb 13, 2024, 03:19 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തമ്പാനൂര്‍: തിരുവനന്തപുരം നഗരത്തില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് ജല അതോറിറ്റിക്ക് നിത്യതലവേദനയായിരിക്കുകയാണ് പ്രിമോ പൈപ്പുകള്‍. പ്രിമോ എന്നാണ് സുപരിചിതമായ പേരെങ്കിലും ഇതിന്റെ ശരിക്കുള്ള പേര് പ്രീ സ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് പൈപ്പ് എന്നാണ്. പ്രിമോ എന്ന കമ്പനി ഉണ്ടാക്കുന്നതുകൊണ്ട് ഈ പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രം.

നഗരത്തില്‍ 900 എംഎം, 400 എംഎം അളവുകളിലുള്ള പ്രീമോ പൈപ്പുകളില്‍ കൂടി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലംമുക്കുവഴി മണ്‍വിള വരെ എത്തുന്ന ദീര്‍ഘദൂര പൈപ്പ് ലൈന്‍ 900 എംഎം പ്രിമോ ആണ്. പൈപ്പ് കടന്നുപോകുന്ന ഈ ഭാഗങ്ങളില്‍ എണ്ണമറ്റ തവണയാണ് പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. മണ്‍വിള ടാങ്കില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് പിവിസി ലൈനുകളിലൂടെയാണ്. കവടിയാര്‍ ജല അതോറിറ്റി സെക്ഷനില്‍ നിന്നും വിതരണം ചെയ്യുന്നത് 400 എംഎം പ്രിമോ പൈപ്പ് വഴിയാണ്. ഇതിനൊപ്പം ഊളമ്പാറ, ശാസ്തമംഗലം, പൈപ്പിന്‍മൂട്, പട്ടം, മുറിഞ്ഞപാലം, പരുത്തിപ്പാറ, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കുടപ്പനക്കുന്ന്, എംഎല്‍എ റോഡ് തുടങ്ങിയ ഭാഗങ്ങളിലൊക്കെ പ്രിമോ പൈപ്പിന്റെ സാന്നിധ്യമുണ്ട്. വലുപ്പക്കൂടുതല്‍ കൊണ്ടുതന്നെ റോഡ് കുഴിച്ച് വളരെ ആഴത്തിലാണ് പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിലെ നനവ്, വാഹനങ്ങളുടെ മര്‍ദ്ദം തുടങ്ങിയവ എന്നിവയുടെ അനുപാതംവച്ച് ഇവയുടെ കാലാവധി 20 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയാണ്.

നഗരത്തില്‍ സ്ഥാപിക്കപ്പെട്ട പ്രിമോ പൈപ്പുകള്‍ എല്ലായിടത്തും ഒരേസമയത്തുതന്നെയാണ് സ്ഥാപിച്ചത്. ഇവയെല്ലാം ഒരേ സമയത്ത് മാറ്റണം എന്നത് ജല അതോറിറ്റിക്ക് കടുത്ത വെല്ലുവിളിയാണ്. ഏകദേശം 300 കോടിയാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്ന പ്രിമോ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടത്. ദീര്‍ഘദൂര പദ്ധതിയായ പേരൂര്‍ക്കട-മണ്‍വിള ലെയിന്‍ മാറ്റി സ്ഥാപിക്കുന്നതിന് 80 കോടി രൂപ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പണി ആരംഭിക്കണമെങ്കില്‍ നിലവില്‍ കുടപ്പനക്കുന്നില്‍ നിന്ന് പാതിരപ്പള്ളി-മഠത്തുനട-നാലാഞ്ചിറ ശ്രീകാര്യം എംഎല്‍എ റോഡ് ഭാഗത്ത് നടക്കുന്ന പുതിയ പ്രിമോ പൈപ്പ് സ്ഥാപിക്കല്‍ പണി പൂര്‍ത്തിയാകണം.

പ്രിമോ പൈപ്പുകള്‍ മാറ്റിയാല്‍ പിന്നെ അവിടെ സ്ഥാപിക്കേണ്ടത് പുതിയ ഡക്ടയില്‍ അയണ്‍ പൈപ്പാണ്. ഡിഐ പൈപ്പുകള്‍ക്ക് ചെലവ് കൂടുതലാണ്. പക്ഷേ ദീര്‍ഘകാലം ഈട് നില്‍ക്കും. 40 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. യഥാ സമയത്ത് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തത് മൂലം അറ്റകുറ്റപ്പണിക്ക് ജല അതോറിറ്റിക്ക് വേണ്ടിവരുന്നത് ഭീമമായ തുകയാണ്. ഓരോ കാലത്തും ചെലവിടുന്ന തുകയെല്ലാം കൂടി ചേര്‍ത്തു വെച്ചാല്‍ നഗരത്തിലെ പ്രിമോ പൈപ്പുകള്‍ മാത്രം മാറ്റി സ്ഥാപിക്കാന്‍ വേണ്ടിവരുന്ന തുക കഴിച്ചു മിച്ചം വരും. ഡക്ടയില്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ സമയം കുറച്ചു മതി. അരുവിക്കരയില്‍ നിന്നുള്ള ജലവിതരണം നഗരത്തിലൂടെ സുഗമമായി നടക്കണമെങ്കില്‍ നാശാവസ്ഥയിലുള്ള പൈപ്പുകള്‍ എല്ലാം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പ് അമ്പലംമുക്കില്‍ പ്രീമോ പൈപ്പ് പൊട്ടി രണ്ടുദിവസം ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരുന്നു. ഇതേ ഭാഗത്തുതന്നെ അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും ചോര്‍ച്ച ഉണ്ടായത് ജല അതോറിറ്റി രഹസ്യമാക്കി വച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ കുടിവെള്ളത്തിനുള്ള അവകാശം സംരക്ഷിക്കാനാണ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകേണ്ടത്. ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിശ്ചിത കാലയളവിനുള്ളില്‍ പൈപ്പ് മാറ്റിസ്ഥാപിക്കല്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല.

പ്രശാന്ത് നികുഞ്ജം

Tags: Kerala Water AuthorityThiruvananthapuramprimo pipe
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

Entertainment

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

Kerala

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

പുതിയ വാര്‍ത്തകള്‍

ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ: ട്രംപിനെതിരെ പ്രതിഷേധവുമായി ജപ്പാൻ

ജെയിംസ് ഹാഡ്ലി ചേസിന്റെ കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കെ.കെ.ഭാസ്‌കരന്‍ പയ്യന്നൂര്‍ അന്തരിച്ചു

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 3,220 പേരെ മാറ്റി താമസിപ്പിക്കുന്നു

വിഎസിന്റെ നില ഗുരുതരമായി തുടരുന്നു: ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ

അമിതമായി വിയര്‍ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്: ഇതുകൂടി അറിയുക

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies