Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആള്‍ക്കൂട്ട മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസ്; എട്ടുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:30 pm IST
in Kerala
1. കൊല്ലപ്പെട്ട രാജേന്ദ്രന്‍, 2. പ്രതികളായ വിജയന്‍, മുത്തു, ബാബു, രമണന്‍, മുരളീധരന്‍, കുഞ്ഞപ്പന്‍, രാധാകൃഷ്ണന്‍, മുരുകേശന്‍

1. കൊല്ലപ്പെട്ട രാജേന്ദ്രന്‍, 2. പ്രതികളായ വിജയന്‍, മുത്തു, ബാബു, രമണന്‍, മുരളീധരന്‍, കുഞ്ഞപ്പന്‍, രാധാകൃഷ്ണന്‍, മുരുകേശന്‍

പാലക്കാട്: മനോദൗര്‍ബല്യമുള്ള യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പതിനായിരം രൂപ പിഴയും. പെരുവെമ്പ് തോട്ടുപാടം വീട്ടില്‍ പരേതനായ പൊന്നന്റെ മകന്‍ രാജേന്ദ്രനെ (34) വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനായക റാവു ശിക്ഷ വിധിച്ചത്.

പെരുവെമ്പ് കിഴക്കേ തോട്ടുപാടം സ്വദേശികളായ വിജയന്‍ (53), കുഞ്ചപ്പന്‍ (64), ബാബു (50), മുരുകന്‍ (44), മുത്തു (74), രമണന്‍ (45), മുരളീധരന്‍ (40), രാധാകൃഷ്ണന്‍ (61) എന്നിവരെയാണ് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളില്‍ ഒന്‍പതു വര്‍ഷം നാലു മാസവും വെറും തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.

2010 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍മാണ തൊഴിലാളിയായ രാജേന്ദ്രന്‍ എട്ടുവര്‍ഷത്തോളം മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നു. 17ന് വൈകിട്ട് പ്രതികള്‍ രാജേന്ദ്രനുമായി വഴക്കുണ്ടാക്കിയിരുന്നു. 18ന് പുലര്‍ച്ചെ പ്രതികളിലൊരാളുടെ ചായക്കടയുടെ മുന്നിലുണ്ടായിരുന്ന ഓല ഷെഡിന് തീ വച്ചത് രാജേന്ദ്രനാണെന്ന് ആരോപിച്ചായിരുന്നു സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പുതുനഗരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി. ഹംസ, ജലീല്‍ തോട്ടത്തില്‍ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ ബി. രവികുമാര്‍ ഹാജരായി.

പ്രതികളിലൊരാളുടെ ബന്ധുവായ പോലീസുകാരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 2011ല്‍ രാജേന്ദ്രന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് ഉത്തരവു നേടി. തുടര്‍ന്നാണ് എട്ടാമതായി രാധാകൃഷ്ണനെ കൂടി പ്രതിചേര്‍ത്തത്. 2014ല്‍ വിചാരണ തുടങ്ങാനായി സാക്ഷികള്‍ക്ക് സമന്‍സ് അയച്ചെങ്കിലും സ്പെഷല്‍ പ്രോസിക്യൂട്ടറെ വേണമെന്ന് രാജേന്ദ്രന്റെ അമ്മ രുക്മിണി അപേക്ഷ നല്കി. ഇതില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 2015ല്‍ ബി. രവികുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഒക്ടോബറില്‍ വിചാരണ ആരംഭിച്ചു. പ്രധാന സാക്ഷിയായിരുന്ന ജീപ്പ് ഡ്രൈവര്‍ വിജയന്‍ കൂറുമാറി. കള്ളസാക്ഷി പറഞ്ഞതിന് ഇയാള്‍ക്കെതിരെ നിയമനടപടിക്ക് അപേക്ഷ നല്കുമെന്നാണ് റിപ്പോര്‍ട്ട്.

വിചാരണയ്‌ക്കു ശേഷവും കുറ്റപത്രം ശരിയല്ലെന്നും സാക്ഷികളെ വീണ്ടും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു. പത്ത് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.

Tags: Palakkadimprisonmentmob violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.