Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണലെടുപ്പ്: ഭാരതപ്പുഴ വീണ്ടും മണല്‍ക്കൊള്ളയിലേക്ക്, ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നിർമാണ മേഖല

Janmabhumi Online by Janmabhumi Online
Feb 7, 2024, 04:37 pm IST
in Kerala, Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പട്ടാമ്പി: ഭാരതപ്പുഴയിലെ കടവുകളില്‍നിന്ന് മണല്‍ വാരാമെന്ന ബജറ്റ് പ്രഖ്യാപനത്തെ നിര്‍മാണ മേഖല സ്വാഗതം ചെയ്തു. 8 വര്‍ഷത്തിന് ശേഷമാണ് ഭാരതപ്പുഴയില്‍നിന്നും മണല്‍ വാരുന്നതിന് നിയമാനുസൃത അനുമതി ലഭ്യമാകുന്നത്. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി എന്നീ പുഴകളില്‍നിന്നുള്ള മണല്‍ വാരല്‍ നടപ്പു സാമ്പത്തികവര്‍ഷം തന്നെ ആരംഭിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒരുകാലത്ത് കേരളത്തിലെ നിര്‍മാണ മേഖലയില്‍ പട്ടാമ്പി മണലിന് ‘സ്വര്‍ണവില’യായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് വീടുകളടക്കമുള്ള കെട്ടിടങ്ങളാണ് പട്ടാമ്പി മണല്‍ ഉപയോഗിച്ച് നിര്‍മിച്ചത്. കേരളത്തില്‍ കിട്ടാവുന്നതില്‍വെച്ച് ഏറ്റവും നല്ല മണലാണ് പട്ടാമ്പിയിലേത്. തരി മണലായിരുന്നതിനാല്‍ അരിക്കേണ്ട ആവശ്യംപോലുമില്ല. നിത്യേന പട്ടാമ്പി പുഴയിലൂടെ നൂറുകണക്കിന് ലോറികളാണ് കയറിയിറങ്ങിയത്. മണല്‍ക്കൊള്ള അക്കാലത്ത് നിര്‍ബാധം തുടരുകയായിരുന്നു. 2016ലാണ് നിയമനിര്‍മാണത്തിലൂടെ മണല്‍ക്കടത്ത് നിര്‍ത്തിവെച്ചത്. പ്രകൃതിസംരക്ഷണ സമിതികളും ഭാരതപ്പുഴ സംരക്ഷണ സമിതികളും പരിസ്ഥിതി സ്‌നേഹികളും ഒന്നടങ്കം പുഴയില്‍നിന്നുള്ള മണല്‍ വാരലിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ മണലെടുപ്പ് നിര്‍ത്തിവെച്ചിരുന്നത്. ഇതിനകം ഭാരതപ്പുഴയിലെ മുഴുവന്‍ തീരവും മണലെടുത്ത് കല്ലും കുറ്റിച്ചെടികളുമായി മാറി.

വര്‍ഷങ്ങളോളം മണല്‍ക്കടത്തും കള്ളക്കടത്തും ഒരുവിഭാഗം ആളുകളെ പറുദീസയായിരുന്നു. പോലീസുകാരെ പ്രത്യേക ഡ്യൂട്ടിക്കുതന്നെ അവിടെ നിയോഗിക്കേണ്ടിവന്നു. അതിനുശേഷം പ്രളയത്തില്‍ മണല്‍ അടിയുകയും പുഴയുടെ ആഴം കുറഞ്ഞെന്നുമുള്ള പരാതി ഉയര്‍ന്നിരുന്നു. അതിനിടെയാണ് മണലെടുപ്പിനെക്കുറിച്ച് സര്‍ക്കാര്‍ വീണ്ടും ചിന്തിച്ചത്. 200 കോടി രൂപ മണലില്‍നിന്ന് ലഭിക്കുമെന്ന വിശ്വാസമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം നദികളുടെ ജലസംഭരണശേഷി കൂട്ടാമെന്നും കരുതുന്നു. എന്നാല്‍ സൂക്ഷ്മമായി പ്രശ്‌നം കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ ആപത്തായിരിക്കും വിളിച്ചുവരുത്തുക. മണല്‍ വാരുന്നതിന് അനുകൂലവും പ്രതികൂലവുമായി ആളുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ നിര്‍മാണ മേഖലക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി എം. നന്ദകുമാര്‍ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷമായി തങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിക്കുന്ന ആവശ്യമാണ് ഇതെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിലേക്ക് വരുമാനം വരുന്നതോടൊപ്പം ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നും മെമ്പര്‍മാര്‍ പറഞ്ഞു.

ഭാരതപ്പുഴയില്‍ നിന്ന് മണലെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പറളി ചേര്‍ന്ന നിളാവിചാരവേദി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 42 നദികളും പൂര്‍ണനാശത്തിലേക്ക് എത്തിക്കാനുള്ള തീരുമാനമാണിതെന്നും യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് പുഴയെ നശിപ്പിച്ചുകൊണ്ടാകരുത്. പുഴ മണല്‍ അനിയന്ത്രിതമായി എടുക്കാനുള്ള അനുമതി നല്‍കിയാല്‍ അത് പരിസ്ഥിതിയുടെ പൂര്‍ണ നാശത്തിലാകും എത്തിച്ചേരുകയെന്ന് യോഗം അഭിപ്രായപ്പെട്ടു. നിളാവിചാരവേദി വൈസ് പ്രസിഡന്റ എ.സി. ചെന്താമരാക്ഷന്‍, സെക്രട്ടറി പി.ആര്‍. കൃഷ്ണന്‍കുട്ടി, ട്രഷറര്‍ എം. സുരേഷ് സംസാരിച്ചു.

Tags: BharathapuzhaBudjet 2022sand mining
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണല്‍ മാഫിയയ്‌ക്ക് പിന്നില്‍ സിപിഎം ഉന്നതന്‍; ആദി പമ്പയുടെ മാറ് പിളര്‍ന്ന് കോടികളുടെ മണല്‍ ഖനനം

Kerala

കടല്‍ മണല്‍ ഖനനത്തിനെതിരെ സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം

Kerala

ഭാരതപ്പുഴയുടെ ഉത്സവത്തിന് ത്രിമൂര്‍ത്തി സ്‌നാനഘാട്ട് ഒരുങ്ങി; എഡി 1766ല്‍ നിലച്ചുപോയ കേരളത്തിന്റെ ഏക നദീ ഉത്സവം

തോട്ടപ്പള്ളിയിലെ മണല്‍ ഖനനത്തിനെതിരായ സമരത്തിന് പിന്തുണ അറിയിക്കാന്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം 
അധ്യക്ഷന്‍ പി. പീതാംബരന്‍ സത്യഗ്രഹ പന്തലില്‍ എത്തിയപ്പോള്‍. മത്സ്യ പ്രവര്‍ത്തക സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി വി.എസ്. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ആര്‍. സാജു മോന്‍, പി.പി. സജിമോന്‍, ബിനു റോഡ് മുക്ക് തുടങ്ങിയവര്‍ സമീപം.
Kerala

തോട്ടപ്പള്ളിയിലെ മണല്‍ ഖനനം നിര്‍ത്തണം: മത്സ്യ പ്രവര്‍ത്തക സംഘം

Local News

പെരിയാറിൽ അനധികൃത മണൽ കടത്ത് : വാഹനങ്ങൾ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies