Categories: India

പാകിസ്ഥാനു വേണ്ടി ചാരപ്പണി : ഭാരത എംബസി ജീവനക്കാരനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

രഹസ്യ വിവരങ്ങൾ സിവാൾ ഐഎസ്ഐക്ക് പണത്തിനായി നൽകിയിരുന്നു

Published by

ന്യൂദൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മോസ്കോയിലെ ഭാരത എംബസി ജീവനക്കാരനെ ഫെബ്രുവരി 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഐപിസി സെക്ഷൻ 121 എ (രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക), ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3,5, 9 എന്നിവ പ്രകാരം ഫെബ്രുവരി 3 ന് ഗോമതിനഗറിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ സിവാളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

അഡീഷണൽ സെഷൻസ് ജഡ്ജി വിഎസ് ത്രിപാഠി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രാവിലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ തൃപ്തികരമായ ഉത്തരം നൽകാൻ സിവാളിന് കഴിഞ്ഞില്ലെന്നും കുറ്റം സമ്മതിച്ചതായും എടിഎസ് ഞായറാഴ്ച അറിയിച്ചിരുന്നു.

പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ എന്നിവയുടെ തന്ത്രപരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ സിവാൾ ഐഎസ്ഐക്ക് പണത്തിനായി നൽകിയിരുന്നു. സംസ്ഥാനത്തെ ഹാപൂർ ജില്ലയിലെ ഷഹ്മഹിയുദ്ദീൻപൂർ ഗ്രാമവാസിയായ സതേന്ദ്ര സിവാളിനെ ചോദ്യം ചെയ്യലിന് ശേഷം ലഖ്‌നൗവിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഞായറാഴ്ച അറിയിച്ചിരുന്നു.

2021 മുതൽ മോസ്കോയിലെ ഭാരത എംബസിയിൽ ഐബിഎസ്എ (ഭാരത അധിഷ്ഠിത സുരക്ഷാ അസിസ്റ്റൻ്റ്) ആയി സിവാൾ ജോലി ചെയ്യുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by