തൃശൂര്‍: കേരളത്തിലെ മുന്‍നിരയിലുള്ള എഞ്ചിനിയീറിംഗ് കോളെജുകളില്‍ ഒന്നാണ് തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജ്. പക്ഷെ ഈ എഞ്ചിനീയറിംഗ് കോളെജില്‍ കുട്ടികള്‍ എഞ്ചിനീയറിംഗ് വിഷയമാണ് പഠിക്കാന്‍ വരുന്നതെങ്കിലും ഇവിടെ ഒരു ചെറിയ ട്വിസ്റ്റുണ്ട്. കുട്ടികളില്‍ പലരും പുസ്തകമെഴുതാന്‍ ഇഷ്ടപ്പെടുന്നവരാണ്.
സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനയുടെ ഭാഗമായ പേജ് (PAGE) എന്ന സംഘടനയ്ക്കും ഒരു സ്റ്റോള്‍ ഈ മേളയില്‍ ഉണ്ടായിരുന്നു. പേജ് (Published Authors of Govt. Engginering College Thrissur) എന്നാല്‍ പബ്ലിഷ്ഡ് ഓതേഴ്സ് ഓഫ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളെജ് തൃശൂര്‍ എന്നാണ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ എഴുതിയ പുസ്തകങ്ങളായിരുന്നു ഈ സ്റ്റോളില്‍. അതില്‍ കഥയുണ്ട്, കവിതയുണ്ട്, നോവലുണ്ട്, ഇംഗ്ലീഷില്‍ രചിക്കപ്പെട്ട പുസ്തകമുണ്ട്.
തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഈ എഴുത്തുകാരുടെ പേരുകള്‍ കേട്ടാല്‍ ഞെട്ടരുത്. ആനന്ദ് നീലകണ്ഠന് എന്ന വിഖ്യാത എഴുത്തുകാരന് തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ച ആളാണ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന രചയിതാവാണ് ആനന്ദ് നീലകണ്ഠന്. ഇദ്ദേഹത്തിന്റെ 14 പുസ്തകളങ്ങളും പേജ് അവരുടെ സ്റ്റാോളില് വെച്ചിരുന്നു. ബാഹുബലി എന്ന സിനിയ്ക്ക് പിന്നിലെ കഥ നോവലായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കണമെന്ന് തോന്നിയപ്പോള്‍ രാജമൗലി അതെഴുതിക്കാന്‍ തെരഞ്ഞെടുത്ത എഴുത്തുകാരന് ആനന്ദ് നീലകണ്ഠനാണ്. അതുപോലെ മറ്റൊരു തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് മാനസി എന്ന നോവലിസ്റ്റ്. മുന്‍ ഐപിഎസ് ഓഫീസറും കേരളത്തിന്റെ മുന്‍ ഡിജിപിയുമായി ഹേമചന്ദ്രന് ഐപിഎസിന്റെ പുസ്തകവും ഇവിടെ വില്പനയ്ക്കുണ്ടായിരുന്നു. ഇദ്ദേഹം തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇതുപോലെ അറിയുന്നതും അറിയാത്തതുമായ, തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ച 120 എഴുത്തുകാരുടെ പുസ്തകങ്ങളാണ് പേജ് അവരുടെ സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: