റാഞ്ചി: ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചംപായ് സോറന് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും അവകാശപ്പെട്ടാണ് ചംപായ് ഗവര്‍ണറെ കണ്ടത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ചംപായ് പ്രതികരിച്ചു. 81 അംഗ മന്ത്രിസഭയില്‍ 43 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇത് 47ലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും ചംപായ് ഗവര്‍ണറെ അറിയിച്ചു.
കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന് രാജിവച്ചതോടെയാണ് ചംപായ്ക്ക് നറുക്ക് വീണത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനെ പരിഗണിക്കുന്നതായി ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പിളരുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചംപായ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ഗവര്‍ണറെ നേരിട്ട് കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കത്ത് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം ചംപായ് സോറന് പിന്തുണയുണ്ടണ്ടണ്ടണ്ടണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ടശേഷം എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കടത്താനുള്ള നീക്കം വിമാനം റദ്ദാക്കിയത് മൂലം പരാജയപ്പെട്ടു.
കള്ളപ്പണക്കേസില്‍ ഇഡി കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8.30ഓടെ ഹേമന്ത് സോറന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
നിലവില്‍ ഹേമന്ത് സോറനെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇ ഡി പത്തു ദിവസത്തെയ്ക്കാണ് ആവശ്യപ്പെട്ടതെങ്കിലും അറസ്റ്റിനെതിരേ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിനാല്‍ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. റാഞ്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് ഹേമന്തിനെ ഹാജരാക്കിയത്.
അറസ്റ്റിലാവുന്ന മൂന്നാമത്തെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാണ് ഹേമന്ത് സോറന്. മധു കോഡ, ഹേമന്തിന്റെ പിതാവ് ഷിബു സോറന് എന്നിവരാണ് അറസ്റ്റിലായത്.
2006- 2008ല്‍ മുഖ്യമന്ത്രിയായിരിക്കേ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് മധു കോഡ അറസ്റ്റിലാവുന്നത്. പേഴ്സണല്‍ സെക്രട്ടറി ശശിനാഥ് ഷായുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷിബു സോറന്റെ അറസ്റ്റ്. കേസില്‍ ദല്‍ഹി കോടതി ഷിബു സോറനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്കും വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: