Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് ഭൂമി അധികമായി കൈവശം വെച്ചു; മാത്യു കുഴല്‍നാടനെതിരെ ഭൂമികയ്യേറ്റത്തിന് കേസെടുത്ത് റവന്യു വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 10:21 am IST
in Kerala, News

ഇടുക്കി : വിജിലന്‍സിന് പിന്നാലെ മാത്യു കുഴല്‍നാടനെതിരെ ഭൂമികയ്യേറ്റത്തിന് റവന്യു വകുപ്പ് കേസ് എടുത്തു. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് ഭൂമി അധികം കൈവശം വെച്ചതിന് ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് എംഎല്‍എയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ആധാരത്തില്‍ വില കുറച്ചു കാണിച്ചെന്നതാണ് എംഎല്‍എയ്‌ക്കെതിരെ ആദ്യം ഉയര്‍ന്ന പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചിന്നക്കനാലില്‍ ആധാരത്തില്‍ പറയുന്നതിനേക്കാള്‍ 50 സെന്റ് അധികഭൂമിയുള്ളതായി കണ്ടെത്തിയത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ വകുപ്പും ശരിവെക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടനും രണ്ട് പത്തനംതിട്ട സ്വദേശികളും ചേര്‍ന്ന് വാങ്ങിയത്. വിലകുറച്ചാണ് വാങ്ങിയതെന്ന ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ കാണിച്ചിട്ടുണ്ടെന്നാണ് മാത്യൂ കുഴല്‍നാടന്‍ ഇതിനെതിരെ പ്രതികരിച്ചത്. കൂടാതെ മുഖ്യമന്ത്രിക്കെതിരെയുള്ള നിലപാടിനോടുള്ള പ്രതികാരമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോവുകയും ഭൂമി അളന്നതോടെയാണ് 50 സെന്റ് അധികഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. തുടര്‍ന്ന് അന്വേഷണം നടത്തിയ റവന്യൂ വകുപ്പും ഈ റിപ്പോര്‍ട്ട് ശരിവെക്കുകയായിരുന്നു.

അതേസമയം മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് സ്ഥലം വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റര്‍ ഓസ്റ്റിന്‍ പ്രതികരിച്ചു. എംഎല്‍എയ്‌ക്ക് കൈമാറിയ ഭൂമിയില്‍ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പര്‍ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളില്‍ കാണിക്കാതിരുന്നത്. മാത്യു കുഴല്‍നാടന്‍ ഭൂമി കയ്യേറുകയോ മതില്‍ കെട്ടുകയോ ചെയ്തിട്ടില്ല. വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. മാത്യു റീറ്റെയ്‌നിങ് വാള്‍ കെട്ടുക മാത്രമാണ് ചെയ്തത്.

പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോര്‍ട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ല്‍ മാത്യു കുഴല്‍നാടന് വിറ്റത്. ഒരു ഏക്കര്‍ 20 സെന്റ് ഭൂമി 2.15 കോടി രൂപയ്‌ക്ക് ന്യായവിലയേക്കാള്‍ ഉയര്‍ന്ന വിലയ്‌ക്കാണ് ഇടപാട് നടത്തിയത്’. 1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച് നികുതി വെട്ടിച്ചെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിയല്ലെന്ന് പീറ്റര്‍ ഓസ്റ്റിന്‍ പറയുന്നു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത കെട്ടിടമാണ്. നമ്പര്‍ കിട്ടിയിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടമാണ്. അതുകൊണ്ട് കാണിച്ചില്ലെന്നും ഇയാള്‍ അറിയിച്ചു.

മാത്യു കുഴല്‍നാടന്റെ ദീര്‍ഘകാലമായുള്ള സുഹൃത്താണ് പീറ്റര്‍. പരാതിയില്‍ രണ്ടു തവണയാണ് പീറ്ററിനേയും ഭാര്യയുടെ അമ്മ ജെന്നിഫറിനേയും വിജിലന്‍സ് ചോദ്യം ചെയ്തത്. ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്‌ട്രേഷന്‍ നടത്തിയതെന്നും കപ്പിത്താന്‍സ് ഗ്രൂപ്പ് ഡയറക്ടറുമായ പീറ്റര്‍ ഓസ്റ്റിന്‍ പറയുന്നു.

Tags: Revenue departmentmathew kuzhalnadanvigilance caseChinnakkanal Resort
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിയശിഷ്ടം നെയ്യ് തിരിമറി: ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസെടുത്തു

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ വകുപ്പ് ഒന്നാമത്, തദ്ദേശ വകുപ്പ് രണ്ടാമത്, കൈക്കൂലിക്കേസുകളിലാണേ ഈ മിടുക്ക്!

Kerala

സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി ഇടപാട് : മാത്യു കുഴല്‍നാടന്റെ ഹര്‍ജി സുപ്രീം കോടതി തളളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.