Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോദ്ധ്യയില്‍ നിന്ന് അനന്തപുരിയിലേക്ക്

Janmabhumi Online by Janmabhumi Online
Jan 24, 2024, 02:44 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലാണ് ബാലകരാമന്റെ പ്രാണപ്രതിഷ്ഠ നടന്നതെങ്കിലും ആസേതുഹിമാചലം ആ ദിവ്യമുഹൂര്‍ത്തം ആഘോഷിക്കപ്പെട്ടു. ദിവസങ്ങള്‍ നീണ്ട ചടങ്ങുകള്‍ക്ക് ഒടുവിലായിരുന്നു പ്രാണപ്രതിഷ്ഠ. ഈ ദിവസങ്ങളിലൊക്കെയും ഭക്തിപാരവശ്യവും ദേശാഭിമാനവും വഴിഞ്ഞൊഴുകുന്ന നിരവധി പരിപാടികളാണ് ഭാരതമെമ്പാടും നടന്നത്. ഇവയുടെ പരമകാഷ്ഠയായിരുന്നു പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഭാരതമെമ്പാടും കാണാന്‍ കഴിഞ്ഞത്. വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് അയോദ്ധ്യയിലേക്ക് ക്ഷണം ലഭിച്ചത്. പ്രതിഷ്ഠാ ദിനത്തില്‍ രാമജന്മഭൂമിയിലേക്ക് വരരുതെന്നും, സ്വന്തം വീടുകളില്‍ ഭദ്രദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ച കോടിക്കണക്കിന് ജനങ്ങള്‍ സ്വന്തം വീട്ടിലും നാട്ടിലും പ്രതിഷ്ഠാ ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റുകയായിരുന്നു. ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനുമൊക്കെ അതീതമായി ഇത്രയേറെയാളുകള്‍, ജനകോടികള്‍തന്നെ ഭക്തിസാന്ദ്രമായ മനസ്സോടെ, ദേശാഭിമാനം നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തോടെ പങ്കുകൊണ്ട ഇതുപോലൊരു ആഘോഷം ഭാരതത്തിന്റെ ചരിത്രത്തിലുണ്ടോ എന്ന കാര്യം സംശയമാണ്. ജയ്ശ്രീറാം വിളികളും, ശ്രീറാം ജയറാം ജയജയ റാം ഭജനകീര്‍ത്തനങ്ങളും മുഴങ്ങിയ മഹാനഗരങ്ങളിലും കുഗ്രാമങ്ങളിലും അയോദ്ധ്യയില്‍നിന്നുള്ള അലകള്‍ വന്നുനിറഞ്ഞു. എവിടെ നോക്കിയാലും രാമനെ മാത്രം കാണുന്ന അന്തരീക്ഷം സ്വഭാവികമായി സൃഷ്ടിക്കപ്പെട്ടു. നാമജപങ്ങളും രാമായണപാരായണവും പ്രാര്‍ത്ഥനകളും ദീപാലങ്കാരങ്ങളുമൊക്കെയായി മണ്ണിലും വിണ്ണിലും രാമന്റെ ചൈതന്യം നിറഞ്ഞു. അഞ്ഞൂറ് വര്‍ഷത്തിനുശേഷമുള്ള ബാലകരാമന്റെ മടങ്ങിവരവ് ജനങ്ങള്‍ അങ്ങേയറ്റത്തെ ആഘോഷമാക്കി മാറ്റുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ശക്തിയാര്‍ജിച്ച അയോദ്ധ്യാ പ്രക്ഷോഭത്തോട് വിമുഖത കാണിച്ച കേരളത്തിലും വലിയ മാറ്റമാണ് പ്രകടമായത്. പാര്‍ട്ടികളുടെ നിലപാട് എന്തായാലും ജനസമൂഹം അയോദ്ധ്യയ്‌ക്ക് ഒപ്പം നിന്നു. സര്‍ക്കാരും നേതാക്കളും കാണിക്കാത്ത പക്വതയും വിവേചനബുദ്ധിയുമാണ് അവര്‍ കാണിച്ചത്. സമുദായസംഘടനകളും ഇതോടു ചെര്‍ന്നു നിന്നു. ഓരോ കുടുംബവും രാമനെ ഏറ്റെടുത്തു.

അയോദ്ധ്യയിലെ രാമജന്മഭൂമി സുപ്രീംകോടതി ഹിന്ദുക്കള്‍ക്ക് നല്‍കുകയും, അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് വിധി പറയുകയും ചെയ്തിട്ടും കേരളത്തിലെ ചിലര്‍ അത് അംഗീകരിച്ചിരുന്നില്ലല്ലോ. എന്നാല്‍, അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നുവന്നതോടെ നാടകീയമായ മാറ്റങ്ങളാണ് കേരളത്തിലുമുണ്ടായത്. പ്രാണപ്രതിഷ്ഠയുടെ അക്ഷതം സ്വീകരിക്കാനും അതൊരു അനുഗ്രഹമായി കാണാനും കവികളും കലാകാരന്മാരും എഴുത്തുകാരുമടക്കം സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ തയ്യാറായത് വലിയൊരു മാറ്റത്തെക്കുറിക്കുന്നു. അയോദ്ധ്യാ പ്രക്ഷോഭകാലത്തെ ശിലാപൂജയോടുള്ള കേരളത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നില്ലെന്ന് ഓര്‍ക്കണം. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും അവിടേക്ക് പോകേണ്ടെന്നു തീരുമാനിച്ച പാര്‍ട്ടികളെ സ്വന്തം നേതാക്കളും മുഖ്യമന്ത്രിമാരുമൊക്കെ തിരുത്തുന്ന കാഴ്ചയാണ് ചില സംസ്ഥാനങ്ങളില്‍ കണ്ടത്. രാമനെ ബിജെപിക്കു വിട്ടുകൊടുക്കില്ലെന്നു പറയുന്ന ശശിതരൂരും ഇതില്‍പ്പെടുന്നു. രാമനെ ധര്‍മത്തിന്റെ വിഗ്രഹവും സംസ്‌കാരത്തിന്റെ പ്രതീകവുമായാണ് ബിജെപിയും ഹിന്ദുത്വ സംഘടനകളും എക്കാലവും കണ്ടത്. രാമനെ രാഷ്‌ട്രീയവല്‍ക്കരിച്ചവര്‍ക്കുള്ള കൃത്യമായ സന്ദേശമാണ് കേരളത്തിലെ ഉള്‍പ്പടെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. കക്ഷി രാഷ്‌ട്രീയത്തിന്റെയും മതവിഭാഗീയതയുടെയും പിടിയില്‍ നിന്ന് കേരളത്തിന്റെ രാമപൈതൃകം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു.

 

Tags: AyodhyaAnanthapuri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

Main Article

പാകിസ്ഥാന്‍ വിറച്ചപ്പോള്‍ അനന്തപുരിക്ക് അഭിമാനം

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ പിന്‍വാങ്ങാമെന്ന് ഇറാന്‍, ആക്രമണം തുടരുന്നു

നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം, 100 പേരെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു ; നിരവധി പേരെ കാണാതായി

കൊല്ലത്തിനും ഇരവിപുരത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

‘അമേരിക്കയെ ആക്രമിച്ചാൽ, ചിന്തിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകും’ ; ഇറാനെ പൂട്ടാനൊരുങ്ങി ട്രംപ് 

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies