Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമായണത്തിലെ സഹോദര സ്‌നേഹം; ജടായുവും സമ്പാതിയും

ഡോ. അംബികാ സോമനാഥ് by ഡോ. അംബികാ സോമനാഥ്
Jan 19, 2024, 02:03 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആദികവിയായ വാല്മീകി, രാമായണം എന്ന ആദികാവ്യ രചനയിലൂടെ ലോകത്തിനു തന്ന സന്ദേശം വളരെ വലുതാണ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനേയും (സസ്യങ്ങള്‍, ജലം, പക്ഷി, മൃഗം, മനുഷ്യര്‍, ദേവന്മാര്‍, അസുരന്മാര്‍) കൂട്ടിയിണക്കിയുള്ള ഒരു ജീവിതരീതി രാമായണത്തില്‍ ഉടനീളം കാണാം. ഒരാരോരുത്തര്‍ക്കും അവരവടുടേതായ ജീവിതരീതിയും നിയമങ്ങളുമൊക്കെയുണ്ട്. ഇതിനു വ്യതിയാനം വരുമ്പോഴാണ് യുദ്ധങ്ങളും കെടുതികളുമൊക്കെ സംഭവിക്കുന്നത്. ഇവയെല്ലാം ആധാരമാക്കിക്കൊണ്ട്, കഥകള്‍, ഉപദേശങ്ങള്‍, അനുഭവങ്ങള്‍, ജീവിതയാഥാര്‍ഥ്യങ്ങള്‍, ഭക്തി എല്ലാം രാമായണത്തിലുണ്ട്. മനുഷ്യര്‍ക്കു വേണ്ടി ഈ കാവ്യം തന്നതു തന്നെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇതൊക്കെ ആവശ്യമായി വരും. അപ്പോള്‍ ഉപകാരപ്പെടുന്നതിനു വേണ്ടിയാണ്. വെറുതേ വായിക്കാതെ രാമായണം പഠിക്കണം, നന്നായിത്തന്നെ പഠിക്കണം.

രാമായണത്തിലൂടെ നമ്മള്‍ അടുത്തറിഞ്ഞ രണ്ടു പക്ഷിസഹോദരന്മാരാണ് ശ്രേഷ്ഠരായ ജടായുവും സമ്പാതിയും. വനവാസത്തിനിടയില്‍ സീതയെ കാണാതായപ്പോള്‍ ആദ്യമായി സീതാദേവിയെക്കുറിച്ചുള്ള രാമലക്ഷ്മണന്മാര്‍ക്ക് കിട്ടുന്നത് ജടായുവില്‍ നിന്നാണ്. രാവണന്‍ സീതാദേവിയെ അപഹരിച്ചു കൊണ്ടു പോകുമ്പോള്‍ ‘രാമ രാമ’ എന്നുള്ള സീതാദേവിയുെട വിലാപസ്വരം കേട്ട് രാവണനോട് ശക്തമായി എതിര്‍ക്കുകയും അതിശക്തനായ രാവണന്റെ ചന്ദ്രഹാസം കൊണ്ട് പരിക്കേറ്റ് ജടായു ഭൂമിയിലേക്ക് പതിക്കുകയും ചെയ്തു. ശ്രീരാമനെക്കണ്ട് സീതാദേവിയുടെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തു കഴിഞ്ഞേ മരണമുണ്ടാവൂ എന്ന് സീതാദേവി ജടായുവിനെ അനുഗ്രഹിക്കുന്നു. രാവണന്‍ ദേവിയെ ദക്ഷിണദിക്കിലേക്കാണ് കൊണ്ടുപോയതെന്ന് ജടായു അറിയിച്ചു.

ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ
നല്ലതുവരുവതിനായനുഗ്രഹിക്കേണം
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
ബന്ധമറ്റീടും വണ്ണം മരിപ്പാനവകാശം
വന്നതുഭവല്‍കൃപാപാത്രമാകയാലഹം
പുണ്യപുരുഷ! പുരുഷോത്തമ! ദയാനിധേ!
(അധ്യാത്മ രാമായണം)

ജടായുവിന്റെ സഹോദരനാണ് സമ്പാതി. സൂര്യസാരഥിയായ അരുണന്റെയും ശ്വേനിയുടെയും മക്കളാണ് ജടായുവും സമ്പാതിയും. രണ്ടുപേരും അതീവ ബലവാന്മാരായിരുന്നു. ബലപരീക്ഷണങ്ങള്‍ നടത്തി സമ്പാതിയും അനുജനായ ജടായുവും പറന്നുയര്‍ന്ന് സൂര്യമണ്ഡലത്തിലെത്തി. സൂര്യതാപമേല്‍ക്കുന്നതില്‍ നിന്ന് അനുജനെ രക്ഷിക്കുന്നതിനിടയില്‍ വിടര്‍ത്തിപ്പിടിച്ചിരുന്ന സമ്പാതിയുടെ ചിറകുകള്‍ കരിഞ്ഞു. രണ്ടുപേരും നിലം പതിച്ചു. അങ്ങനെ രണ്ടുപേരും വേര്‍പിരിഞ്ഞു. ചിറകുകളില്ലാത്തതിനാല്‍ സമ്പാതിക്കു പറക്കുവാനോ, ഇരതേടുത്തതിനോ സാധിച്ചില്ല. സമ്പാതിയെ നേരത്തെ പരിചയമുണ്ടായിരുന്ന നിശാകര മഹാമുനി കാര്യങ്ങള്‍ അന്വേഷിച്ചു. തന്റെ ചിറകുകള്‍ മുളപ്പിച്ചു തരണമെന്ന സമ്പാതിയുടെ അപേക്ഷയ്‌ക്കു മറുപടിയായി മഹാമുനി പറയുന്ന വാക്കുകള്‍ വളരെ വിലപ്പെട്ടതാണ്. ദേഹം നിമിത്തമാണ് നമ്മുടെ സര്‍വദുഃഖങ്ങളെന്നും എല്ലാം മായയാണെന്നും ഞാനെന്ന അഹങ്കാരം ഈ ദേഹം നിമിത്തമാണെന്നും മഹാമുനി പറയുന്നു. ഒരു കുഞ്ഞിന്റെ ഗര്‍ഭാവസ്ഥ ആരംഭം മുതല്‍ ഒരു കുഞ്ഞായി പുറത്തു വരുന്നതുവരെയുള്ള കാര്യങ്ങള്‍ വളരെ വിശദമായി മഹാമുനി പറഞ്ഞു തരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ അത്യന്തം ക്ലേശകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ശിശു ജീവിതത്തത്തില്‍ ഉടനീളം ഈശ്വരസ്മരണയോടെ ജീവിച്ചുകൊള്ളാമെന്നു പ്രതിജ്ഞ എടുക്കുകയും പുറത്തുവരുന്ന വേളയില്‍ത്തന്നെ അതെല്ലാം വിസ്മരിക്കുകയും ചെയ്യുന്നു. പിന്നീട് ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം എന്നീ അവസ്ഥകളില്‍ അനുഭവിക്കുന്ന ദുഃഖങ്ങളെല്ലാം ഈ ദേഹം നിമിത്തമാണ്.

‘ദേഹാദികളില്‍ മമത്വമുപേക്ഷിച്ചു
മോഹമകന്നാത്മജ്ഞാനിയായ്
വാഴ്ക നീ’
എന്നും മാമുനി സമ്പാതിയോടു പറയുന്നു. ഭഗവദ്ഗീതയിലും ഇതു തന്നെയല്ലേ പറയുന്നത്. ജ്ഞാനപ്പാനയിലും ഇതുതന്നെ പറയുന്നു. ഈ വക മഹാവാക്യങ്ങളൊക്കെ നമ്മളില്‍ ഓരോരുത്തരോടും കൂടെയാണ് പറയുന്നത്. ജീവിതയാത്രയിലെ പ്രതിസന്ധിഘട്ടങ്ങൡലൊക്കെ നമുക്കു തുണയാകുന്നത് ഈ ഉപദേശങ്ങളൊക്കെയാണ്. പിന്നീട് സമ്പാതിയുടെ സങ്കടത്തിന് പരിഹാരവും മഹാമുനി പറയുന്നുണ്ട്.

‘ത്രേതായുഗത്തില്‍ വിഷ്ണുവിന്റെ അംശമായ ശ്രീരാമന്റെ വനവാസകാലത്ത് ഭാര്യയായ സീതാദേവിയെ രാവണന്‍ അപഹരിക്കുന്നതു മൂലം സീതാന്വേഷണത്തിനായി വാനരന്മാര്‍ സഹായത്തിനായി നിന്നെ സമീപിക്കുമ്പോള്‍ അവര്‍ക്കു സഹായം ചെയ്തു കൊടുക്കുമ്പോള്‍ പുത്തന്‍ ചിറകുകള്‍ മുളച്ചു വരും. അങ്ങനെ സീതാന്വേഷണത്തിനായി സുഗ്രീവ സഖ്യത്തിന്റെ ഫലമായി ഹനുമാന്‍, അംഗദന്‍ തുടങ്ങിയ വാനരന്മാര്‍ ദക്ഷിണവാരിധി തീരത്തു വരികയും ഉപായം കാണാതെ വിഷമിക്കുകയും ചെയ്യുമ്പോള്‍ സീതാദേവി ലങ്കയില്‍ ഉണ്ടെന്നും ഈ സമുദ്രം കടന്ന്, ലങ്കയില്‍ രാവണരാജ്യത്തെത്താമെന്നും സമ്പാതി പറയുന്നു. പുത്തന്‍ ചിറകുകള്‍ ഉണ്ടായ സമ്പാതി പറന്നുയര്‍യുന്നു. അങ്ങനെ ജടായുവും സമ്പാതിയും സീതാന്വേഷണത്തില്‍ ശ്രീരാമചന്ദ്രന് സഹായകമാവുന്നുണ്ട്. സംഭാഷണമധ്യേ വാനരന്മാരില്‍ നിന്ന് ജടായുവിന്റെ വിവരം അറിയുന്ന സമ്പാതി ജടായുവിനു വേണ്ടി ഉദകക്രിയകള്‍ ചെയ്യുന്നുണ്ട്.
(തുടരും)

 

Tags: RamayanamJatayuSampathi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

India

യുപിയിലെ സ്‌കൂളുകളില്‍ രാമായണ, വേദ ശില്പശാലകള്‍: എതിര്‍ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

Entertainment

രാമായണത്തിലേക്ക് ശോഭനയും ; കൈകസി ആയി ശോഭന അഭിനയിക്കുമെന്ന് റിപ്പോർട്ട്

Kerala

ഏഷ്യയുടെ സാംസ്‌കാരിക മുന്നേറ്റത്തിന് അടിത്തറയായത് രാമായണം: ശ്രീധരന്‍ പിള്ള, രാമായണ തത്വം ജനകീയമാകണമെന്ന് കെ.എസ്.ചിത്ര

മഹാദേവന്‍തമ്പി (ഇടത്ത്) സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Music

ഒരു മനുഷ്യജന്മത്തിലാര്‍ക്കും കഴിയാത്തത് എം.ജി.രാധാകൃഷ്ണന്‍ ചെയ്തുവെച്ചിട്ടുണ്ട്, അത് രാമായണത്തിന്റെ സംഗീതമാണ്

പുതിയ വാര്‍ത്തകള്‍

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies