Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറഞ്ഞിരുന്നാലും മനസ്സിന്റെ…….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 02:00 am IST
in Kerala, Entertainment

തൃശ്ശൂര്‍: ചലച്ചിത്ര സംഗീതലോകത്ത് തൃശൂരിന്റെ അഭിമാനമായിരുന്നു കെ.ജെ.ജോയ്.

സായൂജ്യം എന്ന ചിത്രത്തിലെ മനോഹരമായ ക്രിസ്തുമസ് ഗാനത്തിന്റെ മേല്‍വിലാസത്തിലാണ് ജോയ് പ്രശസ്തനായത്. കാലിത്തൊഴുത്തില്‍ പിറന്നവനെ എന്ന ക്രിസ്തുമസ് ഗാനം മൂളാത്തവരില്ല.

ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എ.ടി.ഉമ്മര്‍, സലില്‍ ചൗധരി, എം.കെ അര്‍ജ്ജുനന്‍ തുടങ്ങിയ മഹാരഥന്‍മാര്‍ ചലച്ചിത്ര സംഗീതരംഗത്ത് നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ രംഗപ്രവേശനം.

ആധുനിക സംഗീത ഉപകരണങ്ങള്‍ ചലച്ചിത്രഗാനങ്ങളില്‍ പ്രയോഗിച്ചായിരുന്നു ജോയി ശ്രദ്ധേയനായത്. ഹാര്‍മോണിയം ഉപയോഗിച്ച് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരുന്നവരില്‍ നിന്ന് വ്യത്യസ്തനായി ജോയി കീബോര്‍ഡ് സംഗീതസംവിധാനത്തില്‍ പരിചയപ്പെടുത്തി.

ആര്‍.ഡി.ബര്‍മെന്‍, എസ്.ഡി.ബെര്‍മന്‍ തുടങ്ങി ബോളിവുഡിലെ അനന്യസംഗീത പ്രതിഭകളുമായുള്ള പരിചയവും സഹപ്രവര്‍ത്തനവും വഴി ആര്‍ജ്ജിച്ച നൂതനമായ വൈഭവങ്ങളും അറിവുകളും ജോയി മലയാള ചലച്ചിത്ര സംഗീത ലോകത്ത് വിതച്ചു. തൃശൂരില്‍ നിന്നുള്ള ആദ്യത്തെ ചലച്ചിത്ര സംഗീതസംവിധായകനെന്ന പദവിയും ജോയിക്കാണ്. മനുഷ്യമൃഗം എന്ന ചിത്രത്തില്‍ ജയന്റെ കഥാപാത്രത്തിന് ജോയ് നല്‍കിയ സംഗീതം ശ്രദ്ധേയമായി. കസ്തൂരി മാന്‍മിഴി… എന്നു തുടങ്ങുന്ന ഗാനം ഏത് മലയാളിക്കാണ് മറക്കാനാകുക.

അനുപല്ലവി എന്ന ചിത്രത്തിലെ എന്‍ സ്വരം പൂവിടും എന്ന ഗാനവും സര്‍പ്പം എന്ന ചിത്രത്തിലെ സ്വര്‍ണ്ണമീനിന്റെ ചേലൊത്ത , കുങ്കുമസന്ധ്യകളും എന്ന് തുടങ്ങുന്ന ഗാനങ്ങളും ചന്ദനചോലയെന്ന ചിത്രത്തിലെ ഹൃദയം മറന്നു… മണിയന്‍ ചെട്ടിക്ക് എന്ന് തുടങ്ങുന്ന ഗാനങ്ങളും സായൂജ്യമെന്ന ചിത്രത്തില്‍ മറഞ്ഞിരുന്നാലും.. എന്ന് തുടങ്ങുന്ന ഗാനവുമൊക്കെ സംഗീതപ്രേമികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാനങ്ങളാണ്. മൂക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയില്‍ ആഴി തിരമാലകള്‍.. അറബിക്കടലും അഷ്ടമുടികായലും എന്നുതുടങ്ങുന്നഗാനങ്ങളും ഇതാ ഒരു തീരം എന്ന ചിത്രത്തില്‍ അക്കരയിക്കര നിന്നാല്‍ എങ്ങനെ ആശ തീരും എന്ന ഗാനവും അവിസ്മരണീയമാണ്.

ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ജോയിയുടെ സാമ്രാജ്യം എന്നും ഓര്‍ക്കസ്ട്രയായിരുന്നു. ഓര്‍ക്കസ്ട്രേഷന്റെ മാന്ത്രികനും ചക്രവര്‍ത്തിയുമെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ലാത്ത പ്രാഗത്ഭ്യം. ജനിച്ചുവളര്‍ന്ന തൃശൂര്‍ നഗരം ഒരു പക്ഷേ ആ ജീവിതത്തിന് പകര്‍ന്നേകിയ ഏറ്റവും അമൂല്യ മധുരമായിരുന്നു പാട്ടുപീടിക വാട്സ്ആപ്പ് കൂട്ടായ്‌മ കഴിഞ്ഞദിവസം സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ സംഗീത പരിപാടി. ജൂണ്‍ 14ന് ജോയിയുടെ 77-ാം പിറന്നാളായിരുന്നു. നെല്ലിക്കുന്ന് സ്വദേശിയായ ജോയി ദീര്‍ഘകാലമായി പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ കിടപ്പിലായിരുന്നു. ജോയി സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ എട്ട് ഗായകര്‍ ചേര്‍ന്നാണ് അന്ന് അവതരിപ്പിച്ചത്. സത്യന്‍ അന്തിക്കാട്, ഔസേപ്പച്ചന്‍ എന്നിവരുടെ സാന്നിദ്ധ്യവും സന്ദര്‍ഭത്തിന് സാന്ദ്രതയുടെ ഔന്നിധ്യമേകി.

1975ല്‍ ലൈവ് ലെറ്റര്‍ എന്ന സിനിമയിലെ സംഗീത സംവിധായകനായാണ് ജോയി ഹരിശ്രീ കുറിക്കുന്നത്. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്നേഹ യുമന, ലിസ, മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, കരിംപൂച്ച, മനുഷ്യമൃഗം തുടങ്ങി 200ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി സ്വര്‍ണ്ണമുദ്ര പതിപ്പിച്ച ജോയി ഒരുപക്ഷേ പ്രതാപകാലത്തിന്റെ ഒടുവില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മകളുടെ തടവുകാരനായി നിഷ്‌ക്രിയനുമായി കഴിയേണ്ടി വന്നതില്‍ ദുഃഖിതനായിരുന്നിരിക്കാം.

Tags: passed awayMusicianK.J.Joy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Music

മൗനത്തിന്റെ മടിയില്‍ വിരിഞ്ഞ മന്ത്രസംഗീതം…

Kerala

അദ്ദേഹം നമുക്കായി നൽകിയ മനോഹര ഈണങ്ങൾ കാതുകളിൽ ഇന്നും മുഴങ്ങുന്നു; എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് സുരേഷ് ഗോപി

Vicharam

സംഘമാര്‍ഗത്തിലെ കര്‍മ്മയോഗി

India

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.