Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വന്‍ അഴിമതി; ‘കരി’മണല്‍ പുരണ്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 02:15 am IST
in News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വന്‍ അഴിമതികള്‍ സിപിഎമ്മില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അടിക്കടി പുറത്തുവരുന്ന അഴിമതികളില്‍ അണികള്‍ക്ക് അരിശം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനി 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തുമെന്നായതോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ചങ്കിടിപ്പ് കൂടി.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ബിരിയാണി ചെമ്പ്, പിന്നാലെ കരിമണല്‍ മാസപ്പടി കൂടി വന്നതോടെ എന്തിനും ഏതിനും പിന്തുണ നല്കുന്ന സിപിഎം നേതാക്കള്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തടിതപ്പുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന നേതാക്കളില്‍ പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെടാതെ പണിപ്പെട്ട് ഒഴിഞ്ഞുമാറി.

എം.ടി. വാസുദേവന്‍നായരുടെ വിവാദ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ മോദിയെക്കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്ന് പ്രതികരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഈ വിഷയത്തില്‍ എനിക്കൊന്നും അറിഞ്ഞുകൂടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കരിമണല്‍ കമ്പനിയില്‍ നിന്നും പിണറായി വിജയന്‍ കാശ് വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനാകട്ടെ ഇന്നലെ മിണ്ടാട്ടമില്ലായിരുന്നു. ഇതൊക്കെ കുറെ കണ്ടതല്ലേയെന്ന് ഒഴുക്കന്‍മട്ടില്‍ മറുപടി നല്കി മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസും തടിയൂരി.

ഇല്ലാത്ത സേവനത്തിന് മാസപ്പടി വാങ്ങിയെന്ന ആരോപണം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി മറുപടി പറഞ്ഞത്. എല്ലാം നിയമപരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പലപ്പോഴും പ്രതിപക്ഷ എംഎല്‍എമാരുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു.

അന്ന് മുഖ്യമന്ത്രിയുടെ മറുപടിയെ നിയമസഭയ്‌ക്ക് അകത്തും പുറത്തും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും, അങ്ങനെയെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്ത സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.

പാര്‍ട്ടിക്കും സര്‍ക്കാരിനും അടിക്കടി പൊല്ലാപ്പ് വരുത്തിവയ്‌ക്കുന്ന മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിച്ചിട്ട് കാര്യമില്ലെന്നും കരുതുന്നു.

അന്വേഷണം പൂര്‍ത്തിയാക്കി കമ്പനി കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേക്കാം. എക്‌സാലോജിക്ക് കമ്പനിയുടെ എല്ലാ ഇടപാടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണം മുറുകുന്നതോടെ വിണാ വിജയന്റെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസും രാജിവയ്‌ക്കേണ്ടി വരും.

ഇതോടെ പ്രതിരോധത്തിലാകുന്നത് സിപിഎമ്മും. ഒരു കുടുംബത്തിനു വേണ്ടി പാര്‍ട്ടിയെ ബലികഴിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് നേരെ സിപിഎമ്മില്‍ നിന്നും ഉയരുന്നുണ്ട്.

കരിമണല്‍ കമ്പനിക്കും വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിക്കും ബന്ധമുള്ളതിനാല്‍ അന്വേഷണം മന്ത്രി പി. രാജീവിനും കുരുക്കായിട്ടുണ്ട്.

Tags: Pinarayi VijayanVeena VijayanChief MinisterExalogic SolutionsMassive corruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.