ബെംഗളൂരു: നാലുവയസ്സുകാരനായ മകനെ താന്‍ കൊന്നത് ഭര്‍ത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണെന്ന് സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്തിന്റെ മൊഴി. മലാളിയായ വെങ്കട്ട് രാമനാണ് ഇവരുടെ ഭര്‍ത്താവ്. 2020 മുതല്‍ ഇവര്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഇരുവരുടേയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. വെങ്കട്ടിന് കുഞ്ഞിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. ഇത് തടയുന്നതിനായാണ് സുചന കുഞ്ഞുമായി ഗോവയ്‌ക്ക് പോയത്.
കുട്ടിയെ ഇവര്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. പെട്ടന്നുള്ള ദേഷ്യത്തിലാണ് കുഞ്ഞിന്റെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായി. അപ്പോഴാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും സുചന പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഗോവയില്‍ ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലുണ്ടായിരുന്നത് ഇവരുടെ രക്തക്കറയാണ്. ഇവരുടെ കൈയില്‍ മുറിവുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു.
കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഓട്ടോപ്‌സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കോടതിയില്‍ ഹാജരാക്കിയ സുചന സേത്തിനെ നിലവില്‍ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവം നടക്കുമ്പോള്‍ സുചനയുടെ ഭര്‍ത്താവ് വെങ്കട്ട് ഇന്‍ഡോനേഷ്യയില്‍ ആയിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഇന്ത്യയിലെത്തി ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു. പോസ്റ്റുമോര്‍ട്ടം പരിശോധനയ്‌ക്കായി ഇയാള്‍ ്അനുമതി നല്‍കിയെന്നും പോലീസ് അറിയിച്ചു.
നിര്‍മിത ബുദ്ധിയുടെ പുതിയ സാധ്യതകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ദ് മൈന്‍ഡ്ഫുള്‍ എഐ ലാബ്’ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണ് സുചന. നാലു വര്‍ഷമായി കമ്പനിയെ നയിക്കുന്നു. ഭൗതികശാസ്ത്രത്തില്‍ (പ്ലാസ്മ ഫിസിക്‌സ് വിത്ത് ആസ്‌ട്രോ ഫിസിക്‌സ്) ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദവും ഇവര്‍ക്കുണ്ട്. കൂടാതെ രാമകൃഷ്ണമിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറില്‍നിന്ന് സംസ്‌കൃതത്തില്‍ പിജി ഡിപ്ലോമ ഒന്നാം റാങ്കോടെയും പാസായിട്ടുള്ളയാളാണ് സുചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: