Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാഭ്യാസ വിചക്ഷണന്‍

കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. എ. സുകുമാരന്‍ നായര്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആരംഭകാലം മുതല്‍ക്കെ അതിന്റെ ഭാഗമായിരുന്നു. അക്കാദമിക രംഗത്തെ അദ്ദേഹത്തിന്റെ പ്രാവിണ്യം വിചാര കേന്ദ്രത്തിന്റെ കരുത്തായിരുന്നു.

ഡോ.സി.വി. ജയമണി by ഡോ.സി.വി. ജയമണി
Jan 10, 2024, 05:15 am IST
in Main Article

ഹൈസ്‌കൂള്‍ അധ്യാപകനില്‍ നിന്നും സര്‍വകലാശാലാ അധ്യാപകനിലേയ്‌ക്കും, അവിടുന്നു മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവിയിലേയ്‌ക്കുമുള്ള ഡോ. സുകുമാരന്‍ നായരുടെ സ്ഥാനമാറ്റം അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമായി വേണം കാണാന്‍. കൈവച്ച മേഖലകളിലെല്ലാം സ്വന്തം കയ്യൊപ്പ് ചാര്‍ത്താന്‍ ഡോ. സുകുമാരന്‍ നായര്‍ക്ക് സാധിച്ചു. വിദ്യാഭ്യാസ മേഖലയിലെ സവിശേഷ വൈദഗ്ധ്യവും സ്വന്തം വ്യക്തിപ്രഭാവവും സുകുമാരന്‍നായര്‍ സാറിനെ എന്നും വ്യത്യസ്തനാക്കി.
കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് അധ്യാപകനായ സുകുമാരന്‍ നായര്‍ സാറിനെ ആദ്യമായി പരിചയപ്പെടുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രതാപകാലമായിരുന്നു അത്. പ്രൊഫ. എസ്.ഗുപ്തന്‍ നായര്‍, പൊഫ.സുകുമാര്‍ അഴീക്കോട്, പ്രൊഫ.സി.എ.ഷെപ്പേര്‍ഡ്, പ്രൊഫ. മാലിക് മുഹമ്മദ്, പ്രൊഫസര്‍മാരായ എം.ജി.എസ നാരായണന്‍, കെ.കെ.എന്‍.കുറുപ്പ്, കെ.ജി.അടിയോടി, ബി.കെ .നായര്‍, ഡോ. സി.എന്‍.പുരുഷോത്തമന്‍ നായര്‍, എ.സുകുമാരന്‍ നായര്‍, ആര്‍.സുകുമാരന്‍ നായര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രസിദ്ധരായ പ്രഫസര്‍മാരായിരുന്നു.

എണ്‍പതുകളുടെ അവസാനം സര്‍വകലാശാല കോമേഴ്‌സ് വകുപ്പില്‍ അധ്യാപകനായി വന്നതുമുതലാണ് ഡോ. സുകുമാരന്‍ നായരുമായുള്ള എന്റെ പരിചയം പൂര്‍വാധികം ശക്തമായത്. എന്റെ പ്രിയ പ്രൊഫസര്‍ ഡോ സി.എന്‍.പുരുഷോത്തമന്‍ നായരുമായുള്ള സുകുമാരന്‍ നായരുടെ അടുത്ത സൗഹൃദം ഞങ്ങളുടെ ബന്ധത്തെ ഒന്നു കൂടി ബലപ്പെടുത്തി. അക്കാദമിക ചര്‍ച്ചകളിലും, സാസ്‌കാരിക സദസുകളിലുമുള്ള ഒത്തുചേരല്‍ അത് കുടുംബ ബന്ധമായി ശക്തി പ്രാപിച്ചു. സര്‍വകലാശാലയിലെ സംഘ പ്രവര്‍ത്തനത്തിന് ഈ ബന്ധം ഏറെ സഹായിച്ചു. ബൗദ്ധിക മേഖലയിലെ ഒട്ടനവധി ചര്‍ച്ചകളില്‍ നിറ സാന്നിധ്യമായിരുന്നു സുകുമാരന്‍ നായര്‍ സാര്‍.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്ന മികച്ച വിദ്യാഭ്യാസ വിചക്ഷണനായാണ് ഡോ. സുകുമാരന്‍ നായര്‍ പരക്കെ അറിയപ്പെട്ടത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഉറച്ച തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരമുയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രിഡിഗ്രി ബോര്‍ഡ് ആദ്യമായി കൊണ്ടുവരാന്‍ കാരണമായ വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷനെന്ന നിലയിലാണ് നായര്‍ സാര്‍ ഏറെ അറിയപ്പെട്ടത്. എതിര്‍പ്പുകള്‍ക്കിടയിലും അത് നടപ്പിലാക്കിയെടുക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭാസം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാണ് സുകുമാരന്‍ നായര്‍ സാര്‍ ശ്രമിച്ചത്. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.

ഗണിത ശാസ്ത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും, പൊളിറ്റിക്കല്‍ സയന്‍സിനുമൊപ്പം എജുക്കേഷണല്‍ സൈക്കോളജിയില്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയ അധ്യാപകനും, ഗവേഷകനുമായിരുന്നു ഡോ. സുകുമാരന്‍ നായര്‍. ഗണിതശാസ്ത്രത്തിനൊപ്പം വിദ്യാഭ്യാസ മനഃശ്ശാസ്ത്രവും ഇഷ്ടവിഷയമായി കൊണ്ടുനടന്നു ശാസ്ത്ര കുതുകിയായ സുകുമാരന്‍ നായര്‍. സംഗീത പാരമ്പര്യമുള്ള ഒരു കുടുംബ പശ്ചാത്തലം അദ്ദേഹത്തെ ഒരു വീണാ വാദകനാക്കി. സഹോദരന്‍ ശ്രീ എ.രാമചന്ദ്രന്‍ ചിത്രകാരനും സംഗീതജ്ഞനുമായിരുന്നു. സംഗീതവും സാഹിത്യവും സരസ്വതി ഉപാസനയ്‌ക്കുള്ള സാമഗ്രി തന്നെയാണല്ലോ. സഹധര്‍മ്മിണി കോമളം എസ് നായരും അധ്യാപികയായിരുന്നു. അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താനെന്ന വണ്ണം നാലു മക്കളും മികച്ച അധ്യാപകരായി മാറി. ശിവശങ്കര്‍, രവിശങ്കര്‍, അച്യത് ശങ്കര്‍, ഉദയശങ്കര്‍ എന്നിവര്‍, സ്വദേശത്തും വിദേശത്തുമായി വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രൊഫസര്‍മാരാണ്. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് എന്ന ശാസ്ത്ര വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ വൈദഗ്ധ്യം തെളിയിച്ച മകന്‍ അച്യുത്ശങ്കര്‍ കേരളത്തിലെ അറിയപ്പെടുന്ന സംഗീത ഗവേഷകനാണ്. നൂതനമായ സംഗീത സാധ്യതകളുടെ അന്വേഷണത്തിലാണ് സുകുമാരന്‍ നായര്‍ സാറിന്റെ പാരമ്പര്യം പിന്തുടരുന്ന അച്യുത്ശങ്കര്‍ എസ് നായര്‍. ആംഗലേയ ലിപിയില്‍ കര്‍ണാടസംഗീതം ആലപിക്കുക എന്നതാണ് പുത്തന്‍ പരീക്ഷണം.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആരംഭകാലം മുതല്‍ക്കെ ഡോ. സുകുമാരന്‍ നായര്‍ അതിന്റെ ഭാഗമായിരുന്നു. അക്കാദമിക രംഗത്തെ അദ്ദേഹത്തിന്റെ പ്രാവിണ്യം വിചാര കേന്ദ്രത്തിന്റെ കരുത്തായിരുന്നു. സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയുടെ ആത്മസുഹൃത്തെന്ന നിലയില്‍ ഭാരതീയ വിചാരകേന്ദത്തിലെ പഠന ഗവേഷണ പ്രവര്‍ത്തനത്തിലെ സജീവ സാന്നിധ്യമായി തുടര്‍ന്നു ഡോ. എ സുകുമാരന്‍ നായര്‍. ഭാരതീയ പഠന ഗവേഷണത്തിലെ പുത്തന്‍ രീതികളെക്കുറിച്ചും അതിലുണ്ടാകേണ്ട കാലാനുസൃതമായ മാറ്റത്തെ കുറിച്ചും അദ്ദേഹം കൂടുതലായി ചിന്തിക്കുമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കാരങ്ങളുടെയും പുത്തന്‍ ആശയങ്ങളുടെയും പൊന്നുതമ്പുരാന്‍ എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അധ്യാപക ജീവിതത്തിലും പൊതു പ്രവര്‍ത്തനത്തിലും അദ്ദേഹം കാണിച്ചു തന്ന മാതൃക കേരളീയ സമൂഹത്തിന് എന്നും വിലപ്പെട്ടതായിരിക്കും. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

Tags: Bharatheeya vichara kendram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം: ജെന്‍-സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കുന്നു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് സമീപം
Kerala

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

ഭാരതീയ വിചാരകേന്ദ്രം 43ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സഭയില്‍ 'നിര്‍മ്മിതബുദ്ധിയുടെ കാലത്തെ
വിദ്യാഭ്യാസം-പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
ഡോ. പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. എസ്. ഉമാദേവി, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ് കുമാര്‍ സമീപം
Kerala

നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണം: ഡോ. പി. രവീന്ദ്രന്‍

Kerala

ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകൂ: ആര്‍. സഞ്ജയന്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധിസഭ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.