Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാലദ്വീപിന്റെ ചൈനീസ് ചൊരുക്ക്

യഥാര്‍ത്ഥത്തില്‍ ഇത് ഒരു ചൈനീസ്‌ചൊരുക്കാണ്. ആ നിലയില്‍ത്തന്നെയാണ് ഭാരതം ഇതിനെ കാണുന്നത്. ചൈനീസ് മനോഭാവമുള്ള രാജ്യത്തെ ചില പ്രതിപക്ഷ പാര്‍ട്ടികളെ സന്തോഷിപ്പിക്കുന്നതാണെങ്കിലും രാജ്യത്തെ ജനത ഒരുതരത്തിലും ഇത് സഹിക്കില്ല. ഇങ്ങനെയൊരു തോന്നല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായാല്‍ അതവരുടെ നിലനില്‍പ്പിന് ഉതകും.

Janmabhumi Online by Janmabhumi Online
Jan 9, 2024, 05:00 am IST
in Editorial
മോദിയെ രൂക്ഷമായി അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പരാമര്‍ശനം നടത്തിയ മറിയം ഷിയൂന (ഇടത്ത്)

മോദിയെ രൂക്ഷമായി അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പരാമര്‍ശനം നടത്തിയ മറിയം ഷിയൂന (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ അനാവശ്യ പ്രസ്താവന നടത്തിയ മാലദ്വീപ് മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ ചൂടറിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി മോദിയെ തരംതാണ ഭാഷയില്‍ വിമര്‍ശിച്ച മാലദ്വീപിന്റെ മൂന്ന് മന്ത്രിമാര്‍ക്കാണ് സ്ഥാനം പോയത്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ആര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അവിടത്തെ ഭരണകൂടം നല്‍കിയിരിക്കുകയാണ്. നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മോദി ലക്ഷദ്വീപിലെ കടല്‍ത്തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധിയാളുകളാണ് തങ്ങളുടെ ആഭിമുഖ്യം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞത് ലക്ഷദ്വീപിന് വലിയ നേട്ടമാകുമെന്നും, മാലദ്വീപിന് തിരിച്ചടിയാകുമെന്നും പറഞ്ഞാണ് മന്ത്രിമാര്‍ നിരുത്തരവാദപരമായ പ്രസ്താവനകളുമായി രംഗത്തുവന്നത്. എന്നാല്‍ ഭാരതം ഔദ്യോഗികമായി ഒരു വാക്കുപോലും പ്രതികരിക്കാതെതന്നെ മന്ത്രിമാര്‍ക്കെതിരെ മാലദ്വീപ് കര്‍ശന നടപടികളെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെയും ലക്ഷദ്വീപിനെയും പിന്തുണച്ചും മാലദ്വീപിലെ ഭരണസംവിധാനത്തെ വിമര്‍ശിച്ചും ബോളിവുഡിലെയും ക്രിക്കറ്റിലെയും നിരവധി താരങ്ങള്‍ രംഗത്തുവരികയുണ്ടായി. പ്രതീക്ഷിച്ചതില്‍നിന്ന് വിരുദ്ധമായി വലിയ തിരിച്ചടിയാണ് മാലദ്വീപിനുണ്ടായത്. വിനോദസഞ്ചാര മേഖലയിലെ വരുമാനംകൊണ്ട് കഴിഞ്ഞുകൂടുന്ന ആ രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടാവാന്‍ പോകുന്നത്. വിവാദമുണ്ടായതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ അവിടേക്കുള്ള യാത്ര വേണ്ടെന്നുവച്ചു.

ഭാരതത്തിന്റെ ഭാഗമായ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിക്കുന്നതില്‍ ആര്‍ക്കും ആക്ഷേപമുണ്ടാവേണ്ട കാര്യമില്ല. ഇതിനെ വിമര്‍ശിച്ചത് രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായേ കാണാനാവൂ. യഥാര്‍ത്ഥത്തില്‍ ഇതാണ് പ്രശ്‌നവും. ഭാരതത്തിന് അനുകൂലമായിരുന്ന മാലദ്വീപിലെ ഭരണകൂടത്തിന് അടുത്തിടെ മാറ്റം വന്നിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന് ചൈനയോടാണ് ചായ്‌വ്. ഭാരതം പുതുതായി ആര്‍ജിച്ച കരുത്തില്‍ അയല്‍രാജ്യങ്ങളും സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പഴയതുപോലെ ചൈനയുടെ കളികള്‍ നടക്കുന്നില്ല. കമ്യൂണിസ്റ്റ് ചൈനയെ ഒരു അധിനിവേശ ശക്തിയായാണ് ഈ രാഷ്‌ട്രങ്ങള്‍ കാണുന്നത്. ചൈനയുടെ ഭാരതവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ തീരുമാനമെടുക്കാനുള്ള ധൈര്യം ഈ രാജ്യങ്ങള്‍ ആര്‍ജിച്ചിരിക്കുന്നു. ചൈനയുടെ ചാരക്കപ്പലിന് ശ്രീലങ്കന്‍ തുറമുഖത്ത് അടുക്കാന്‍ അനുമതി നിഷേധിച്ചത് ഇതിന് തെളിവാണ്. സാഹചര്യത്തിലുണ്ടായ ഈ മാറ്റം ചൈനയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഭാരതത്തിന്റെ ജി-20 നേതൃത്വവും ഗ്ലോബല്‍ സൗത്ത് എന്ന ആശയവും ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് എതിരാണ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍നിന്ന് പല രാജ്യങ്ങളും പിന്മാറിയതിനു പിന്നിലും ഭാരതത്തിന്റെ കയ്യുണ്ടെന്നാണ് ചൈന കരുതുന്നത്. പാക്കിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ ചൈനയുടെ ഒരേയൊരു കൂട്ടാൡ ആ രാജ്യമാണെങ്കില്‍ തകര്‍ച്ചയുടെ വക്കിലാണ്.

പ്രശ്‌നത്തില്‍ ഇനി എങ്ങനെയൊക്കെയാണ് ഭാരതം പ്രതികരിക്കുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. മാലദ്വീപിന്റെ ന്യൂദല്‍ഹിയിലെ പ്രതിനിധിയെ വിളിച്ചുവരുത്തിയിട്ടുണ്ട്. ചൈനയുടെ വാക്കുകേട്ട് എന്തെങ്കിലുമൊക്കെ കുതന്ത്രങ്ങള്‍ പ്രയോഗിക്കാനാണ് മാലദ്വീപിലെ ഭരണാധികാരികള്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ പ്രത്യാഘാതം തന്നെ നേരിടേണ്ടിവരും. ലക്ഷദ്വീപില്‍ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാന്‍ ചില ശ്രമങ്ങള്‍ കുറച്ചുനാള്‍ മുന്‍പ് നടന്നിരുന്നു. എന്നാല്‍ ഒരിഞ്ചുപോലും പിന്നോട്ടുപോകാതെ ആ ദ്വീപസമൂഹത്തിന്റെ വികസനം ഉറപ്പുവരുത്തുന്ന നടപടികള്‍ ഭാരതം സ്വീകരിച്ചു. സ്ഥാപിതശക്തികള്‍ ഇതിലൊക്കെ അസ്വസ്ഥരാണ്. അയല്‍രാജ്യങ്ങളെ ഉപയോഗിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ഭാരതത്തിന്റെ വികസനയാത്രയെ തടയാമെന്ന് വ്യാമോഹിക്കുന്ന ചൈന പാക്കിസ്ഥാനെ മുന്‍നിര്‍ത്തി കാണിച്ച സാഹസങ്ങള്‍ തിരിച്ചടിച്ചതാണ് ആ രാജ്യം ഇന്ന് അനുഭവിക്കുന്ന ഒറ്റപ്പെട്ടലിന്റെ പ്രധാന കാരണം. ചൈനയുടെ താളത്തിനു തുള്ളിയാല്‍ ഇതുതന്നെയാവും മാലദ്വീപിന്റെയും ഗതി. ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയുടെ പത്തിലൊന്ന് വലിപ്പമേ മാലദ്വീപിനുള്ളൂ. അങ്ങനെയൊരു രാജ്യം ഭാരതത്തോട് ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടാനുള്ള മണ്ടത്തരം കാണിക്കില്ല. പക്ഷേ ഭാരതത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള ചില തന്ത്രങ്ങള്‍ പ്രയോഗിക്കും. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ചൈനീസ്‌ചൊരുക്കാണ്. ആ നിലയില്‍ത്തന്നെയാണ് ഭാരതം ഇതിനെ കാണുന്നത്. ചൈനീസ് മനോഭാവമുള്ള രാജ്യത്തെ ചില പ്രതിപക്ഷ പാര്‍ട്ടികളെ സന്തോഷിപ്പിക്കുന്നതാണെങ്കിലും രാജ്യത്തെ ജനത ഒരുതരത്തിലും ഇത് സഹിക്കില്ല. ഇങ്ങനെയൊരു തോന്നല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായാല്‍ അതവരുടെ നിലനില്‍പ്പിന് ഉതകും.

Tags: indiamaldives
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

World

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

India

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

India

ഞങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് : അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത് ; അസിം മുനീർ

India

പാകിസ്ഥാനെ പലതായി മുറിച്ച ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാനില്‍ സൈന്യവും ഭരണവും രണ്ട് പക്ഷത്ത്; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ട്രംപും ചൈനയും

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies