Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോ അക്കാദമിയിലെ റാഗിങ്: ഇരയുടെ അമ്മയായ ഹൈക്കോടതി അഭിഭാഷകയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു

Janmabhumi Online by Janmabhumi Online
Jan 8, 2024, 10:10 pm IST
in Kerala
മര്‍ദനത്തില്‍ പരിക്കേറ്റ അഡ്വ. നിഷ പ്രവിന്‍, അവൈ്വദ്

മര്‍ദനത്തില്‍ പരിക്കേറ്റ അഡ്വ. നിഷ പ്രവിന്‍, അവൈ്വദ്

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ റാഗിങിനിരയായ വിദ്യാര്‍ഥിയുടെ മാതാവിനെയും എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. ഹൈക്കോടതി അഭിഭാഷകയും ആലപ്പുഴ മഹിളാ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയുമായ നിഷ പ്രവിനെയാണ്(40) എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചത്. ലോ അക്കാദമിയിലെ എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. എബിവിപി കോളജ് യൂണിറ്റ് സെക്രട്ടറി അദൈ്വത്, പ്രവര്‍ത്തകരായ ശ്രീതു, രേഷ്മ എന്നിവര്‍ക്കും എസ്എഫ്‌ഐ അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
നവംബര്‍ ആറിന് നിഷയുടെ മകനും കോളജിലെ ഒന്നാം വര്‍ഷവിദ്യാര്‍ഥിയുമായ എസ്.അര്‍ജുനെ(18) കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഡി.എസ്.അര്‍ജുന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തിരുന്നു. ഇതില്‍ അര്‍ജുന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ഡിസംബര്‍ 20ന് കോളജിലെ ക്രിസ്മസ് ആഘോഷവേളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വടികൊണ്ട് അര്‍ജുനനെയും സുഹൃത്തുകളെയും മര്‍ദിച്ചിരുന്നു.

അര്‍ജുന്റെ മാതാപിതാക്കളായ നിഷയും പ്രവിന്‍ ശേഖറും പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അനന്തജിത്ത്, ഷഫാന്‍ ഷാ, യൂണിറ്റ്‌സെക്രട്ടറി ഡി.എസ്. അര്‍ജുന്‍, അബിന്‍രത്‌ന, അലന്‍ എന്നിവര്‍ക്കെതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുപ്രകാരം പേരൂര്‍ക്കട പൊലീസ് കേസെടുത്തു. എന്നാല്‍ റാഗിങ് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
തിങ്കളാഴ്ച കേസിന്റെ ഭാഗമായി മഹസര്‍ തയ്യാറാക്കുന്നതിന് പേരൂര്‍ക്കട പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് അര്‍ജുനും മാതാപിതാക്കളായ നിഷയും പ്രവിന്‍ ശേഖറും കോളജിലെത്തിയത്. ചായകുടിക്കാന്‍ ക്യാന്റീനിലെത്തിയ നിഷയെ ഒരുസംഘം എസ്എഫ്‌ഐക്കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ എബിവിപി കോളജ് യൂണിറ്റ് സെക്രട്ടറി അദൈ്വത്, പ്രവര്‍ത്തകരായ ശ്രീതു, രേഷ്മ എന്നിവര്‍ക്കും മര്‍ദനമേറ്റു. നിഷയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഷ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമം നടത്താന്‍ പോലീസിന്റെ ഒത്താശ 
റാഗിങ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിച്ചതാണ് വിദ്യാത്ഥിയുടെ അമ്മയ്‌ക്കും മര്‍ദനം ഏല്‍ക്കാന്‍ ഇടയായത്. റാഗിങിന് ഇരയായ വിദ്യാര്‍ഥിക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ എസ്എഫ്‌ഐക്കാരായ സമൂഹിക വിരുദ്ധര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപടാണ് പോലീസ് സ്വീകരിച്ചത്.
റാഗിങ് ഉള്‍പ്പെടെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇവര്‍ കോളജില്‍ നിരന്തരം വന്നു പോയിട്ടും പോലിസ് കണ്ടില്ലെന്ന് നടിച്ചു. റാഗിങിനെ തുടര്‍ന്ന് കോളജിനു മുന്നില്‍ പോലീസ് പട്രോളിംങ് ശക്തമാക്കിയിരുന്നു. ഈ പോലീസുകാരുടെ മുന്നിലൂടെയാണ് പ്രതികളായ എസ്എഫ്‌ഐക്കാര്‍ കോളജിലേക്ക് പോകുന്നതും തിരകെ പോകുന്നതും. ഭരണത്തണലില്‍ ഇവര്‍ വീണ്ടും അക്രമം നടത്തി. പ്രതികളായ എസ്എഫ്‌ഐക്കാര്‍ കോളജില്‍ നിരന്തരം അക്രമം നടത്താറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്‌ഐ ഗുണ്ടകളുടെ പ്രവര്‍ത്തനം കോളജിന്റെ അധ്യാപനത്തെയും തടസപ്പെടുത്താറുണ്ട്.

Tags: RaggingLaw AcademiSFII
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാഗിംഗ് നടന്നാല്‍ പേരുവെളിപ്പെടുത്താതെ പരാതി നല്‍കാന്‍ പോര്‍ട്ടല്‍ വേണമെന്ന് അക്കാദമിക് വിദഗ്ധര്‍

Kerala

സിദ്ധാര്‍ത്ഥനില്ലാത്ത ഒരു വര്‍ഷക്കാലം കണ്ണീരണിഞ്ഞ് കുടുംബം: തുടരുന്ന ക്യാംപസ് ക്രൂരതകൾ, കാര്യവട്ടം സർക്കാർ കോളജിലും ചോര മരവിക്കുന്ന ക്രൂരത

Main Article

റാഗിങ്: കുറ്റവും ശിക്ഷയും

Kerala

നഴ്‌സിംഗ് കോളജിലെ റാഗിംഗ്: പ്രിന്‍സിപ്പാളിനും അസി. പ്രഫസര്‍ക്കും സസ്പന്‍ഷന്‍

Kerala

പിറന്നാളിന് ചെലവ് ചെയ്യാത്തത് സീനിയേഴ്സിനെ ചൊടുപ്പിച്ചു : കോട്ടയത്തെ റാഗിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies