Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂവായിരം ബോംബുകള്‍ പതിച്ചിട്ടും അതിര്‍ത്തിയുടെ കാവലാളായി ഒരു ക്ഷേത്രം… തനോട്ട് മാത

ശ്രീനി കോന്നി by ശ്രീനി കോന്നി
Jan 7, 2024, 09:53 pm IST
in Varadyam, Travel
തനോട്ട് മാതാ ക്ഷേത്രം

തനോട്ട് മാതാ ക്ഷേത്രം

FacebookTwitterWhatsAppTelegramLinkedinEmail

ശത്രുസൈനികരുടെ ആക്രമണമേല്‍ക്കാതെ അതിര്‍ത്തിയുടെ കാവലാളായി ഒരു ക്ഷേത്രം. മൂവായിരത്തിലധികം ബോംബുകള്‍ പതിച്ചിട്ടും ആശ്രിതരെ സംരക്ഷിച്ച ദേവീ ചൈതന്യം. ആ പാദപദ്മമായി മാറിയ കഥപറയുന്ന ആയുധങ്ങള്‍. ദേവിക്ക് ആരാധന നടത്തുന്ന ഭാരത സൈന്യം. ഭാരത- പാക് അതിര്‍ത്തിയിയില്‍ തനോട്ടിലെ ഈ ക്ഷേത്രത്തിലെത്തിയാല്‍ കാഴ്ചകളിങ്ങനെ അത്യഅപൂര്‍വ്വമാണ്.

ഹനുമാന്‍ പ്രതിമയില്‍ പൂജ നടത്തുന്ന ബിഎസ്എഫ്

ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 122 കിലോമീറ്ററകലെ ഭാരത- പാക് ബോര്‍ഡറിലാണ് ബോംബുകള്‍ക്കും തകര്‍ക്കാനാവാത്ത ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ മാതേശ്വരി തനോട്ട് റായ് മന്ദിര്‍ സ്ഥിതിചെയ്യുന്നത്്. ശത്രുസൈനികരുടെ ആക്രമണമേല്‍ക്കാതെ ഭാരതത്തിന്റെ കാവലാളായാണ് തനോട്ട് മാതാവിനെ ഗ്രാമവാസികളും സൈന്യവും കാണുന്നത്. അതിര്‍ത്തി സുരക്ഷാ സേന പൂജ നടത്തുന്ന ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് തനോട്ട് മാതാ ക്ഷേത്രം.

ആവദ് മാത എന്ന തനോട്ട് മാതാ

കുട്ടികള്‍ ഇല്ലാതിരുന്ന മംദിയ ചരണ്‍ എന്നൊരാള്‍ ഏഴുതവണ കാല്‍നടയായി ഹിംഗ്ലാജ് മാതാക്ഷേത്രം സന്ദര്‍ശിക്കുന്നു. ഇന്നത്തെ ബലൂചിസ്ഥാനിലെ ഹിങ്കോള്‍ നദിയുടെ തീരത്തുള്ള ഒരു മലയിലെ ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തെ ‘നാനി മന്ദിര്‍’ എന്നും പ്രദേശവാസികള്‍ വിളിക്കുന്നു. ഒരു രാത്രി, ഹിംഗ്ലാജ് മാതാവ് മംദിയയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും എന്ത് അനുഗ്രഹമാണ് വേണ്ടതെന്ന ചോദ്യത്തിന്, ദേവി ഒരു കുഞ്ഞായി തന്റെ വീട്ടില്‍ പിറവിയെടുക്കണം എന്ന ആഗ്രഹം അറിയിക്കുകയും ചെയ്യുന്നു. ദേവിയുടെ അനുഗ്രഹത്താല്‍ ഏഴു പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും ജനിക്കുന്നു. ഏഴ് സഹോദരിമാരില്‍ ഒരാള്‍ ആവദ് മാതാ എന്നാണ് വിശ്വാസം. രജപുത്രരാജാവായ തനു റാവു ആണ് എ.ഡി 828 ല്‍ തനോട്ട് റായ് മന്ദിര്‍ പണികഴിപ്പിച്ചത്.

ക്ഷേത്രമുറ്റത്തെ കിണര്‍

ചരിത്രത്തില്‍ ഇടംപിടിച്ച കാവല്‍ ദേവത

കഥകള്‍ ഒരുപാടുണ്ടെങ്കിലും 1965-ലെ ഭാരത-പാകിസ്ഥാന്‍ യുദ്ധത്തിന് ശേഷം തനോട്ട് മന്ദിര്‍ ഇടംപിടിക്കുന്നത് ചരിത്രത്തിലാണ്. ഈ യുദ്ധത്തില്‍ മൂവായിരത്തോളം ബോംബുകള്‍ പാക്കിസ്ഥാന്‍ ഭാരതത്തിലേക്ക് വര്‍ഷിച്ചു. പക്ഷെ ക്ഷേത്രത്തിന് നേരെയുള്ളവ ലക്ഷ്യം മാറിപ്പോകുകയോ അല്ലെങ്കില്‍ പൊട്ടാതിരിക്കുകയോ ചെയ്തു. 1965-ലെ യുദ്ധത്തിനു ശേഷം, ബിഎസ്എഫ് ക്ഷേത്രത്തിന്റെ ചുമതലയും പരിപാലനവും ഏറ്റെടുത്തു. 1971-ലെ ലോംഗെവാല യുദ്ധസമയത്ത് തനോട്ട് വീണ്ടും ആക്രമിക്കപ്പെട്ടു, എന്നാല്‍ ഇത്തവണ പാക് ടാങ്കുകള്‍ മണലില്‍ താഴ്ന്നു, ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് അവരെ നശിപ്പിക്കാന്‍ കഴിഞ്ഞു. ഇവയെല്ലാം തനോട്ട് മാതാവിന്റെ അനുഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു.

പ്രതിഷ്ഠയ്‌ക്കൊപ്പം ബോംബുകളും

മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തനോട്ട് മാതാക്ഷേത്രത്തിനുള്ളില്‍ കാണാനാവുന്നത് നിര്‍വ്വീര്യമാക്കിയ നിരവധി ബോബുകളും, ആയുധങ്ങളുമൊക്കെയാണ്. ക്ഷേത്രത്തെ പരിപാലിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്ന ബിഎസ്എഫ് ജവാന്മാരെ നമുക്കിവിടെ കാണാം. ബോര്‍ഡറിലേക്ക് പോകുംമുമ്പ് ക്ഷേത്രത്തില്‍ സൈനികര്‍ പ്രാര്‍ത്ഥന നടത്തുന്നത് പതിവാണ്.

ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പാക്കിസ്ഥാന്റെ ബോംബുകള്‍

പാക്കിസ്ഥാന്റെ ആക്രമണവേളയില്‍ ഗ്രാമീണരും സൈനികരും അഭയം തേടിയത് തനോട്ട് മാതാ ക്ഷേത്രത്തിലായിരുന്നു. ക്ഷേത്ര പരിസരത്ത് പതിച്ച ബോബുകള്‍ പൊട്ടാതിരുന്നത് ദേവിയുടെ അനുഗ്രഹമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും ആ യുദ്ധ സമരണകള്‍ ഉയര്‍ത്തും വിധം നിര്‍വീര്യമാക്കപ്പെട്ട ബോംബുകള്‍ ക്ഷേത്രത്തിനുള്ളില്‍ കാണാം. യുദ്ധകാലത്തെ ചിത്രങ്ങളും മറ്റും ക്ഷേത്രത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

പ്രാചീന കുവ എന്ന ക്ഷേത്രത്തിനു മുറ്റത്തെ കിണറ്റില്‍ നിന്ന് നിരവധി ഷെല്ലുകളും മറ്റുമാണ് പിന്നീട് കണ്ടെടുത്തത്. ക്ഷേത്ര പരിസരത്തും കിണറിനുമുകളിലും തൂവാലകള്‍ കെട്ടിയിട്ടാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്നും വിശ്വസിക്കപ്പെടുന്നു. 1971-ലെ യുദ്ധത്തിനു ശേഷം, ലോംഗേവാല യുദ്ധത്തിലെ വിജയത്തിന്റെ സ്മരണയ്‌ക്കായി ക്ഷേത്ര വളപ്പിനുള്ളില്‍ ഒരു വിജയ സ്തംഭവും സ്ഥാപിച്ചു. യുദ്ധ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു സ്റ്റാളും ഇവിടെയുണ്ട്. ബോര്‍ഡര്‍ ടൂറിസത്തിന്റെ ഭാഗമായി ഭാരത-പാക് ബോര്‍ഡറിലേക്കുള്ള പാസും നമുക്ക് ഇവിടെ നിന്നും ലഭിക്കും.

ലോംഗെവാലയിലും പരാജയമേറ്റ പാക്കിസ്ഥാന്‍

1971 ല്‍ പാക്കിസ്ഥാന്‍ തനോട്ട് മാതാ ക്ഷേത്രത്തെ വീണ്ടും ലക്ഷ്യമിട്ടു. ഡിസംബര്‍ 5ന് രാത്രി മൂവായിരത്തോളം പട്ടാളക്കാരും 45 യുദ്ധ ടാങ്കുകളുമായി പാകിസ്താന്‍ സൈന്യം ലോംഗേവാലയില്‍ നടത്തിയ അധിനിവേശ ശ്രമത്തെ 120 സൈനികരുമായി ഭാരതം പരാജയപ്പെടുത്തിയത് സമാനതകളില്ലാതെ പോരാടിയായിരുന്നു. ഭാരത സൈനികരുടെ ശ്രദ്ധ കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്)മാത്രമെന്ന് കരുതി ലോംഗേവാല ലക്ഷ്യമാക്കി നീങ്ങിയ വന്‍ പാക്പടയെ പുലര്‍ച്ചെ വ്യോമസേനാ വിമാനങ്ങള്‍ എത്തുന്നതുവരെ തടഞ്ഞ് നിര്‍ത്തി പോരാടി. ഈ യുദ്ധം ഭാരത സേനയുടെ വീര്യം വിളിച്ചോതുന്നതായിരുന്നു. പാകിസ്താന്റെ 200 ഓളം പട്ടാളക്കാര്‍ കൊല്ലപ്പെടുകയും 43 ടാങ്കുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. നമ്മുടെ രണ്ട് ജവാന്മാര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. ഭാരതം വികസിപ്പിച്ച ആദ്യത്തെ ജെറ്റ് വിമാനമായ മരുത് ബോംബര്‍ ജെറ്റ് അടക്കം വ്യോമസേനയ്‌ക്കൊപ്പം ഈ യുദ്ധത്തിന്റെ ഭാഗമായി. ലോംഗേവാല യുദ്ധം നടന്ന് 50 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലകൊള്ളുകയാണ് അതിര്‍ത്തിയിലെ തനോട്ട് മാതാ മന്ദിരം.

 

Tags: Indo-Pak borderThanot Mata temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies