ന്യൂദല്‍ഹി: ന്യൂനപക്ഷ സമുദായങ്ങളായ ജൈനര്‍, പാഴ്സികള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, മുസ്ലിംകള് എന്നിവരെ ശാക്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ മന്ത്രാലയം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി വര്‍ഷാന്ത്യ അവലോകനം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
. നമ്മുടെ രാജ്യത്തിന്റെ ബഹുവര്ഗീയ, ബഹുവംശീയ, ബഹുസാംസ്കാരിക, ബഹുഭാഷ, ബഹുമത സ്വഭാവം ശക്തിപ്പെടുത്തുന്നതിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മന്ത്രാലയം ശ്രദ്ധിച്ചു.. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തുല്യമായ പങ്ക് സുഗമമാക്കുന്നതിന് ഊര്‍ജ്ജസ്വലമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ സജീവമായി പങ്കെടുക്കാന്‍ ഓരോ പൗരനും തുല്യ അവസരമുള്ള വിധത്തില്‍, ദൃഢമായ പ്രവര്‍ത്തനത്തിലൂടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലൂടെയും അവരുടെ ഉന്നമനം വര്‍ദ്ധിപ്പിക്കാനും ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹികസാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന് ലക്ഷ്യം നേടാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ മന്ത്രാലയത്തിന് കഴിഞ്ഞു..
നൈപുണ്യവും പരിശീലനവും,ക്രെഡിറ്റ് പിന്തുണയോടെ നേതൃത്വവും സംരംഭകത്വവും,സ്കൂള്‍ കൊഴിഞ്ഞുപോകുന്നവര്ക്കുള്ള വിദ്യാഭ്യാസം,അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ 9,63,448 ഗുണഭോക്താക്കള്‍ക്ക് മന്ത്രാലയം പരിശീലനം നല്കി.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് വഴി 8,300 കോടി രൂപയിലധികം വിതരണം ചെയ്തു. 22.5 ലക്ഷത്തിലധികം ഗുണഭോക്താക്കളില്‍ 85 ശതമാനത്തിലധികം സ്ത്രീകളാണ്.
സാമൂഹ്യസാമ്പത്തിക വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ സമൂഹത്തിന് ആസ്തിയായി മാറുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ വികാസ് .സ്കൂള്‍ കെട്ടിടങ്ങള്‍, റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, ഹോസ്റ്റലുകള്‍, ഐടിഐകള്‍, സ്കില്‍ സെന്ററുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പദ്ധതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സദ്ഭവ മണ്ഡപം, കമ്മ്യൂണിറ്റി ഹാള്‍, സ്പോര്‍ട്സ് കോംപ്ലക്സ് പോലുള്ള സ്പോര്‍ട്സ് പ്രോജക്റ്റുകള്‍, വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകള്‍ തുടങ്ങിയവയാണ് സ്കീമിന് കീഴില്‍ അംഗീകരിച്ച പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: