Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവകേരള സദസ് നാടുനീങ്ങുമ്പോള്‍

Janmabhumi Online by Janmabhumi Online
Dec 25, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും പരിവാരങ്ങളും ചില മാധ്യമങ്ങളും ചേര്‍ന്ന് മുപ്പത്തിയാറ് ദിവസം ഊതിവീര്‍പ്പിച്ച ബലൂണ്‍ അവസാനം പൊട്ടിയിരിക്കുന്നു. തികച്ചും രാഷ്‌ട്രീയമായ ലക്ഷ്യത്തോടെ വടക്കുനിന്ന് തെക്കോട്ട് 140 നിയോജകമണ്ഡലങ്ങളിലൂടെയും ആഡംബര വാഹനത്തിലൂടെ സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സ് അവസാനിച്ചത് ഗുണപരമായി യാതൊരു നേട്ടവും കൈവരിക്കാതെയാണ്. നാടിന്റെ അടിസ്ഥാനപരമായ ഒരു പ്രശ്‌നവും ഈ യാത്ര പരിഹരിച്ചിട്ടില്ല. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തു. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങളും പരാതികളും മനസ്സിലാക്കി പരിഹരിക്കുമെന്നായിരുന്നു നവകേരള സദസ്സിന്റെ അവകാശവാദം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഒരു മാസത്തിലേറെക്കാലം അടച്ചിട്ടുകൊണ്ട് ഇങ്ങനെയൊരു പരിപാടി ആവശ്യമില്ലായിരുന്നു. താഴെത്തട്ടില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കളക്ടറേറ്റുകളും പഞ്ചായത്തുകളും വില്ലേജ്-താലൂക്ക് ഓഫീസുകളും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളും ആയിരക്കണക്കിന് ജീവനക്കാരുമുണ്ട്. എല്ലാം ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നൂറുകണക്കിന് അക്ഷയകേന്ദ്രങ്ങളുമുണ്ട്. സംസ്ഥാനത്ത് ഏതു ജില്ലയിലെ ഏതു ഗ്രാമത്തിലുള്ളവര്‍ക്കും ഇവയുടെയൊക്കെ സേവനം ലഭ്യമാണ്. ഇത്തരമൊരു സാഹചര്യവും സൗകര്യങ്ങളും ഉണ്ടായിരിക്കെ ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന ഒരു മുദ്രാവാക്യവുമായി നവകേരള സദസ്സ് സംഘടിപ്പിച്ചത് തീര്‍ത്തും അനാവശ്യമായിരുന്നു. ജനോപകാര പ്രദമായി ചെലവഴിക്കാവുന്ന കോടിക്കണക്കിന് രൂപയുടെ നികുതിപ്പണമാണ് ഇതിന്റെ പേരില്‍ നിരുത്തരവാദപരമായി ധൂര്‍ത്തടിച്ചത്.

മന്ത്രിമാരെ സ്വന്തം ചുമതലകളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പരിപാടിയായിരുന്നു ഒരര്‍ത്ഥത്തില്‍ നവകേരള സദസ്സ്. നാട്ടുകാരുടെ പരാതികള്‍ മന്ത്രിമാര്‍ നേരിട്ട് സ്വീകരിക്കില്ലെന്ന് തുടക്കംതന്നെ വ്യക്തമാക്കിയിരുന്നു. അത് ഉദ്യോഗസ്ഥരുടെ ചുമതലയായി തീരുമാനിക്കപ്പെട്ടു. എല്ലാം ശരിയാക്കാമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന് ഏഴ് വര്‍ഷമായിട്ടും ഒന്നും പരിഹരിക്കാത്തതിന്റെ അമര്‍ഷവും രോഷവുമൊക്കെ ഉള്ളിലൊതുക്കി കഴിയുന്ന ജനങ്ങളില്‍നിന്ന് മന്ത്രിമാര്‍ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അതൊഴിവാക്കിയത്. പ്രകോപിതരായാല്‍ ജനങ്ങള്‍ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് പറായനാവില്ലല്ലോ. ഡസന്‍ കണക്കിന് വാഹനങ്ങളുടെ അകമ്പടിയില്‍ സര്‍വസന്നാഹങ്ങളോടെയും യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്ന പ്രതിഷേധം കണ്ടതാണല്ലോ. അപ്പോള്‍ നേരിട്ട് അപേക്ഷ സ്വീകരിക്കാന്‍ നിന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നവകേരള സദസ്സിന് ഉപയോഗിച്ച ആഡംബര ബസ്, യാത്ര അവസാനിച്ച ശേഷം പോലീസ് കസ്റ്റഡിയിലേക്ക് മാറ്റിയതുപോലും ജനങ്ങളെ ഭയന്നാണ്. ജനവിരുദ്ധതയുടെയും ധൂര്‍ത്തിന്റെയും പ്രതീകമായ ഈ വാഹനത്തോടുപോലും ജനങ്ങള്‍ സഹിച്ചു എന്നുവരില്ല. യാത്രയ്‌ക്കുശേഷം ഈ ബസ്സ് മ്യൂസിയത്തിലേക്കു മാറ്റുമെന്നും, അതു കാണാന്‍ ആയിരങ്ങളെത്തുമെന്നും മറ്റുമുള്ള സിപിഎം നേതാക്കളുടെ അവകാശവാദങ്ങള്‍ സമൂഹം വലിയ അമര്‍ഷത്തോടെയാണ് കേട്ടത്. നവകേരള സദസ്സിന്റെ ഭാഗമായതും, ഇപ്പോള്‍ ഔദ്യോഗിക വാഹനങ്ങളിലേക്കു മാറിയതിലും മന്ത്രിമാരില്‍ ഒരു ഭാവഭേദവുമുണ്ടാക്കാനിടയില്ല. അവരുടെ ആഡംബര ജീവിതം പിന്നെയും തുടരുകയാണല്ലോ. ആസ്വദിക്കാന്‍ മൂന്നു വര്‍ഷംകൂടി ഇനിയുമുണ്ട്.

തുടക്കം മുതല്‍ ഒടുക്കംവരെ എണ്ണിയാലൊടുങ്ങാത്ത വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ മറ്റൊന്നും നവകേരള സദസ്സ് അവശേഷിപ്പിച്ചിട്ടില്ല. യാത്രയിലുടനീളം പോലീസും സിപിഎമ്മുകാരും നടത്തിയ അക്രമങ്ങളും അതിനെ ശരിവയ്‌ക്കുകയും ആക്കംകൂട്ടുകയും ചെയ്യുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നിലവാരമില്ലാത്ത പ്രസംഗങ്ങളുമാണ് ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനങ്ങളെ കേള്‍ക്കുന്നതിലും പരാതികള്‍ സ്വീകരിക്കുന്നതിലും യാതൊരുവിധത്തിലുള്ള ആത്മാര്‍ത്ഥതയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്ളതായി തോന്നിയില്ല. ഏഴ് വര്‍ഷമായി നടത്തുന്ന ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളാണ് തങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നതെന്ന ജാള്യത മന്ത്രിമാര്‍ക്കുണ്ടായിരുന്നു. ഉളുപ്പില്ലായ്മ വളരെ കൂടുതലുള്ളതുകൊണ്ട് അതൊന്നും പുറത്തു കാണിച്ചില്ലെന്നു മാത്രം. നവകേരള സദസ്സുകളില്‍ ലഭിച്ച പരാതികളില്‍ പലതും അതിനു മുന്‍പുതന്നെ വിവിധ വകുപ്പുകളില്‍ ലഭിച്ചതാണ്. അതൊന്നും പരിഹരിക്കപ്പെട്ടിരുന്നില്ല എന്ന വാസ്തവം നിഷേധിക്കാനാവില്ല. പരിഹരിച്ചു എന്നു പറയുന്ന പ്രശ്‌നങ്ങളുടെ പോലും സത്യാവസ്ഥ എന്താണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. നവകേരള സദസ്സ് നടന്ന ദിവസങ്ങളത്രയും വിവാദങ്ങളുണ്ടാക്കുകയും, അക്രമങ്ങളുടെ പരമ്പര സൃഷ്ടിച്ച് രാഷ്‌ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്തത്. ചുരുക്കത്തില്‍ നികുതിപ്പണം ഉപയോഗിച്ച് വലിയൊരു പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നവകേരള സദസ്സിലൂടെ നടത്തിയത്. എന്നാല്‍ അത് വലിയ തോതില്‍ തിരിച്ചടിയായിരിക്കുന്നു.

Tags: Pinarayi Vijayannavakerala yatra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies