Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുറ്റവും ശിക്ഷയും കാലാനുസൃതം

Janmabhumi Online by Janmabhumi Online
Dec 22, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഒന്നരനൂറ്റാണ്ടിലേറെയായി രാജ്യത്ത് നിലനില്‍ക്കുന്ന ക്രിമിനല്‍ നിയമവ്യവസ്ഥ പൊളിച്ചെഴുതുന്ന ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ചുവടുവയ്‌പ്പാണ്. ഐപിസി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമം, സിആര്‍പിസി അഥവാ ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം എന്നിവയെയാണ് സമഗ്രമായി പരിഷ്‌കരിച്ചിട്ടുള്ളത്. ഈ മൂന്നു നിയമങ്ങളും ഇനിമുതല്‍ യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷ, ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാണ് അറിയപ്പെടുക. പേരുകളില്‍ മാത്രമല്ല ഉള്ളടക്കത്തിലും സമൂലമായ മാറ്റമാണ് ഈ നിയമങ്ങളില്‍ വരുത്തിയിട്ടുള്ളത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്‌സഭ ഇതുസംബന്ധിച്ച ബില്ലുകള്‍ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു. ഈ ബില്ലുകള്‍ പിന്‍വലിച്ച് കുറവുനികത്തിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് അംഗീകാരം നേടിയത്. പാര്‍ലമെന്റില്‍ മര്യാദയില്ലാതെ പെരുമാറിയതിന് ഇരുസഭകളില്‍നിന്നും പ്രതിപക്ഷത്തെ നിരവധി എംപിമാരെ സഭാധ്യക്ഷന്മാര്‍ സസ്‌പെന്റു ചെയ്തിരുന്നു. ബില്ലുകള്‍ പാസ്സാക്കിയപ്പോള്‍ വളരെ കുറച്ച് പ്രതിപക്ഷ അംഗങ്ങള്‍ മാത്രമേ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നുള്ളൂ. ബില്ലുകള്‍ ഏകപക്ഷീയമായി പാസ്സാക്കിയെടുക്കാനാണ് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റു ചെയ്തതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതാണ് ശരിയെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്നു പറയേണ്ടിവരും. സഭയുടെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധമെങ്കില്‍ സസ്‌പെന്‍ഷനുണ്ടാകുമായിരുന്നില്ലല്ലോ. ബില്ലുകള്‍ എതിര്‍പ്പില്ലാതെ പാസ്സാക്കിയെടുക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം അച്ചടക്ക നടപടികള്‍ ക്ഷണിച്ചുവരുത്തിയതെന്ന് കരുതാവുന്നതാണ്.

ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷനല്‍കുന്നതും, ചികിത്സാപ്പിഴവിന് ഡോക്ടര്‍മാര്‍ക്ക് ശിക്ഷ ഒഴിവാക്കുന്നതുമുള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമങ്ങള്‍. ഭീകരവാദത്തെയും വിഘടനവാദത്തെയും ഭരണകൂടത്തിനെതിരായ സായുധകലാപത്തെയും, രാഷ്‌ട്രത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്നതിനെയുമൊക്കെ ഭാരതീയ ന്യായസംഹിത കൃത്യമായി നിരവചിക്കുന്നുണ്ട്. ഏറെ വിമര്‍ശിക്കപ്പെട്ട ബ്രിട്ടീഷ് ഭരണകാലത്തെ രാജ്യദ്രോഹ കുറ്റം സംബന്ധിച്ച നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തെറ്റായ വാഗ്ദാനം നല്‍കി വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യം വച്ചും, തടവുകാരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിനും ചില കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനവും ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണം പതിനാല് ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്നു ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. കേസില്‍പ്പെട്ടവര്‍ രാജ്യത്തിനു പുറത്താണെങ്കില്‍ മൂന്നുമാസത്തിനകം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ അവരുടെ അഭാവത്തില്‍ വിചാരണ നടത്താം. വിചാരണയ്‌ക്കും അപ്പീലിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമൊക്കെ സാങ്കേതിക വിദ്യ ഉപയോഗിക്കാം. കോടതി നടപടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് അനുവദനീയമാണ്. പീഡന ഇരകളുടെ മൊഴി വീഡിയോ റോക്കോര്‍ഡിങ് വഴിയായിരിക്കും. ഇ-മെയിലുകള്‍, എസ്എംഎസുകള്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്നിവ തെളിവായി സ്വീകരിക്കും. വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്നവര്‍ ഗവര്‍ണര്‍ക്ക് 30 ദിവസത്തിനകവും, രാഷ്‌ട്രപതിക്ക് 90 ദിവസത്തിനകവും ദയാഹര്‍ജി നല്‍കണം. ഇപ്രകാരം കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതും വിചാരണ എളുപ്പമാക്കുന്നതും സുതാര്യത ഉറപ്പാക്കുന്നതുമായ നിരവധി മാറ്റങ്ങള്‍ പുതിയ നിയമങ്ങളിലുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ശിക്ഷാ നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്ന് ബില്ല് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുകയുണ്ടായി. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും, മുത്തലാഖ് നിരോധിച്ചതും, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുമൊക്കെ ബിജെപി നല്‍കിയ വാഗ്ദാനങ്ങളാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതിയും ഏകീകൃത സിവില്‍ കോഡുമൊക്കെ ഈ ദിശയില്‍ വരുംകാലങ്ങളില്‍ നിയമമാവുമെന്ന് കരുതാം. സ്ഥാപിതതാല്‍പ്പര്യക്കാരുടെ എതിര്‍പ്പുകള്‍ ഭയന്ന് രാഷ്‌ട്രത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമനിര്‍മാണങ്ങളില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. അടിമത്വത്തിന്റെ അവസാന കളങ്കവും കഴുകിക്കളയുകയെന്ന ലക്ഷ്യമാണ് മോദി സര്‍ക്കാര്‍ മുന്നില്‍വച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവരുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പല നിയമങ്ങള്‍ക്കും രൂപംനല്‍കിയത്. ഇതില്‍ പലതും ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്തയ്‌ക്കും നീതിബോധത്തിനും സാഹചര്യത്തിനും വിരുദ്ധമായിരുന്നു. പല ശിക്ഷാനിയമങ്ങളും ഭരണഘടന വകുപ്പുകള്‍ക്ക് തന്നെ എതിരായിരുന്നു. എന്നിട്ടും ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കാനും മാറ്റങ്ങള്‍ വരുത്താനും ഇതിനുമുന്‍പുള്ള സര്‍ക്കാരുകള്‍ തയ്യാറായില്ല. അധികാരത്തില്‍ തുടരുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ തങ്ങള്‍ വ്യത്യസ്തരാണെന്ന് ബിജെപി തെളിയിച്ചിരിക്കുകയാണ്. രാഷ്‌ട്രത്തിന്റെ താല്‍പ്പര്യവും ആത്മാഭിമാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരവും നിയമപരവും ഭരണപരവുമായ ദൗത്യത്തില്‍നിന്ന് പിന്നോട്ടുപോവില്ലെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Tags: PunishmentParliamentCriminal law system
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

India

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

Kerala

യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതിക്ക് കഠിന തടവും പിഴയും

Kerala

ജയില്‍ ശിക്ഷയ്‌ക്കിടെ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies