Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റ് ആക്രമണം: നാല് പേരെ ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റ‍ഡിയില്‍ വിട്ടു; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

പാര്‍ലമെന്‍റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയുടെ ഗ്യാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി സ്പ്രേ അടിച്ച് അക്രമം നടത്തിയ നാല് പേരെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 06:57 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയുടെ ഗ്യാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി സ്പ്രേ അടിച്ച് അക്രമം നടത്തിയ നാല് പേരെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഇവര്‍ക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിട്ടുമുണ്ട്.
വലിയ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതിയില്‍ വാദിച്ച പൊലീസ് രണ്ടാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളെ ഒരാഴ്ച മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ രാവിലെ സസ് പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.

പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരേയും പുറത്ത് പ്രതിഷേധിച്ച അമോലിനെയും നീലംദേവിയെയും സംഭവം നടന്നയുടന്‍ പൊലിസ് പിടികൂടിയിരുന്നു. ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും പിടികൂടി. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ ലളിത് ജാ എന്ന ആറാമനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. പാർലമെൻ്റിൽ ഇന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കവാടമായ മകർ ദ്വാർ വഴിയുള്ള പ്രവേശനം എം.പിമാർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് വേണ്ടി പാർലമെൻ്റ് വളപ്പിൽ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.

പാർലമെൻ്റിന്റെ 200 മീറ്റർ അകലെവച്ച് വാഹനങ്ങൾ തടഞ്ഞ് പോലീസ് പരിശോധന കർശനമാക്കി. പാർലമെൻ്റ് വളപ്പിലെ സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags: UAPAparliament violence7-day judicial custodyfour accused
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷര്‍ജീല്‍ ഇമാം പോലെ ഒരു നല്ല മനുഷ്യനില്ലെന്ന് സെമിനാര്‍, നടന്നത് പ്രസ് ക്ലബ്ബില്‍; വെള്ളപൂശാന്‍ ഹര്‍ഷ് മാന്ദര്‍ മുതല്‍ ഒരു പിടി ആക്ടിവിസ്റ്റുകള്‍

ഉമര്‍ ഖാലിദ് (ഇടത്ത്) കപില്‍ സിബല്‍ (നടുവില്‍) ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ (വലത്ത്)
India

ഉമര്‍ ഖാലിദിന് ജാമ്യം കിട്ടിയില്ല, ഇപ്പോള്‍ തെരുവുനായ്‌ക്കളുടെ കേസിലും സുപ്രീംകോടതി വക കൊട്ട്; കപില്‍ സിബലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

India

ജിഹാദികൾക്ക് മാപ്പില്ല ; യുഎസിൽ താമസിക്കുന്ന കശ്മീർ വിഘടനവാദി ഡോ. ഫായിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐഎ കോടതി

Thiruvananthapuram

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് തീയിട്ട കേസ്; നാലുപേര്‍ പിടിയില്‍, ക്വട്ടേഷന്‍ ഗള്‍ഫില്‍ നിന്ന്

India

പൊട്ടിത്തെറിക്ക് മുൻപ് കാർ മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നത് ചരിത്ര പ്രസിദ്ധമായ ഗോൾഡൻ മോസ്കിൽ; സ്ഫോടനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.