തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് നേരെ കഴിഞ്ഞ ദിവസം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഇതോടൊപ്പം ഗവര്‍ണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ തിരുവനന്തപുരം പേട്ട പളളിമുക്കില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാര്‍ക്ക് കോടതി ജാമ്യം നല്കി. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണറുടെ യാത്രക്കിടെ പാളയം, ജനറല്‍ ആശുപത്രി, പേട്ട പളളിമുക്ക് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്നിവിടങ്ങളിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.ഇതില്‍ പാളയത്താണ് ഗവര്‍ണറുടെ വാഹനത്തില്‍ പ്രവര്‍ത്തകര്‍ ഇടിച്ചത്.
പളളിമുക്കിലും പ്രതിഷേധമുണ്ടായതോടെയാണ് ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ രോഷം പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: