Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സപ്ലൈകോ പ്രതിസന്ധി സര്‍ക്കാരിന്റെ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 01:58 am IST
in Editorial

വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് വലിയ തോതില്‍ സഹായകമായിരുന്ന ഒരു സ്ഥാപനം കൂടി ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍ മിതമായ വിലയ്‌ക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന വാര്‍ത്ത വലിയ ഞെട്ടല്‍ സമ്മാനിക്കുന്നതാണ്. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനെതുടര്‍ന്ന് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലുമൊക്കെ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. അരി അടക്കമുള്ള സബ്‌സിഡി സാധനങ്ങള്‍ ഇല്ലാതായതോടെ ആളുകള്‍ മാവേലി സ്റ്റോറുകളിലും മറ്റും എത്തി വെറും കയ്യോടെ മടങ്ങുകയാണ്. പൊതുവിപണിയെക്കാളും കുറഞ്ഞ വിലയ്‌ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്തിരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ കിട്ടാനില്ല. വിവിധയിനം അരിയും പയര്‍ വര്‍ഗങ്ങളും മുളകും പഞ്ചസാരയും വെളിച്ചെണ്ണയുമൊക്കെ സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റ് താളംതെറ്റാതിരിക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ മാവേലി സ്റ്റോറുകളില്‍നിന്നും മറ്റും അപ്രത്യക്ഷമായിരിക്കുകയാണ്. സബ്‌സിഡി സാധനങ്ങള്‍ ഒന്നുപോലും ലഭിക്കാത്ത ഔട്ട്‌ലെറ്റുകളും ഉണ്ടത്രേ. ഗോഡൗണുകളില്‍നിന്ന് സാധനങ്ങള്‍ എത്താത്തതാണ് ഇതിനു കാരണം. കടലയും വെളിച്ചെണ്ണയും മാത്രമാണ് ചില മാവേലിസ്റ്റോറുകളിലുള്ളതെന്നാണ് വിവരം. പഞ്ചസാര വിതരണം നിലച്ചിട്ട് മാസങ്ങളായെന്നും വാര്‍ത്തകള്‍ വരുന്നു.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ജനജീവിതം ദുസ്സഹമാകുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ നിരവധിയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് സര്‍ക്കാരിനുതന്നെ കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. ശമ്പളവും ക്ഷേമപെന്‍ഷനും മുടങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എടുക്കാനില്ലാത്തതിനാല്‍ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണംപോലും മുടങ്ങുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പല മരുന്നുകളും കിട്ടാനില്ലാതെ രോഗികള്‍ വലയുന്നു. കടംകേറി മുടിയുന്ന അവസ്ഥയായിരുന്നിട്ടും കൂടുതല്‍ കടമെടുത്ത് ധൂര്‍ത്ത് നടത്താന്‍ അനുവദിക്കാത്തതിന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്ര സര്‍ക്കാരിനെ പഴിച്ചുകൊണ്ടിരിക്കുന്നു. നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നേടാതെ കേന്ദ്രം അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്ന തെറ്റിദ്ധാരണ പരത്തുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുമ്പോള്‍ പച്ചനുണകള്‍ പ്രചരിപ്പിച്ച് കേന്ദ്ര വിരോധം കുത്തിപ്പൊക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായങ്ങളിലൊന്നുപോലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും, ചില സഹായങ്ങള്‍ ലഭിക്കാതിരിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടും താല്‍പ്പര്യക്കുറവുകൊണ്ടാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍ വന്ന് പറയുകയുണ്ടായി. ഉത്തരം മുട്ടിപ്പോയ മുഖ്യമന്ത്രിയും കൂട്ടാളികളും പിന്നെയും കള്ളപ്രചാരണത്തിനു പിന്നില്‍ ഒളിക്കുകയാണ്.

സപ്ലൈകോയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു പോലും മതിയായ ശമ്പളം കൊടുക്കുന്നില്ല. ദിവസവേതനക്കാര്‍ക്ക് തൊഴില്‍ ദിനങ്ങളും കുറഞ്ഞുവരുന്നു. സപ്ലൈകോ ഒരു സ്ഥാപനമെന്ന നിലയ്‌ക്ക് തകര്‍ച്ചയെ നേരിടുന്നു എന്നാണ് ഇത് കാണിക്കുന്നത്. 5000 കോടി രൂപയുടെ ബാധ്യതയാണ് ഈ സ്ഥാപനത്തിനു വന്നിരിക്കുന്നത് എന്നതില്‍നിന്നുതന്നെ പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. സാധനങ്ങളില്ലാതെ സപ്ലൈകോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതിനൊപ്പം റേഷന്‍ വിതരണത്തിലും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇത് വിലക്കയറ്റത്തെ കൂടുതല്‍ രൂക്ഷമാക്കും. അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊതുവിപണിയില്‍നിന്ന് തീവില കൊടുത്ത് വാങ്ങേണ്ടിവരും. ശരാശരി മലയാളിയുടെ ജീവിതം ഇങ്ങനെ കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും കാണാനും കേള്‍ക്കാനും കൂട്ടാക്കാതെ നവകേരള സദസ്സുകള്‍ സംഘടിപ്പിച്ച് പുകമറ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാതെ നാടൊട്ടുക്ക് സഞ്ചരിച്ച് പരാതികള്‍ വാങ്ങുന്ന പരിപാടി വെറും കാപട്യമാണ്. നവകേരള സദസ്സ് എന്ന പ്രഹസനം എങ്ങനെയാണ് സാധനങ്ങളുടെ വില കുറയ്‌ക്കുന്നത് എന്നൊരു ചോദ്യത്തിന് എന്ത് മറുപടിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കാനുള്ളത്. ഇനി വിലക്കയറ്റം ഉണ്ടാവില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് അധികാരത്തില്‍ വന്നവരാണ് വിലക്കയറ്റം നിയന്ത്രിക്കാന്‍ യാതൊന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നത്. ഇടതുമുന്നണി ഭരണത്തിന് ഒരിക്കലും നേരെയാക്കാന്‍ കഴിയാത്ത വിധം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തിരിക്കുന്നു. ഇതിന് തെളിവാണ് സപ്ലൈകോ പ്രതിസന്ധിയും. ഈ ദുര്‍ഭരണത്തിന് അറുതിവരുത്തിയാലല്ലാതെ ഇതിനൊന്നും മാറ്റം വരാന്‍ പോകുന്നില്ല.

Tags: crisisSupplycoKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.