തിരുവനന്തപുരം: സ്വകാര്യ മത്സ്യവില്‍പന ശാലകളില്‍ മത്സ്യഫെഡിന്റെ പേര് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മത്സ്യവില്‍പ്പന ശാലകളില്‍ മത്സ്യഫെഡ് നേരിട്ട് മത്സ്യ വിതരണം നടത്തുന്നില്ല.
മത്സ്യഫെഡ് നേരിട്ട് നടത്തുന്ന ഫിഷ് മാര്‍ട്ടുകള്‍ വഴിയും സഹകരണ ബാങ്കുകള്‍ അല്ലെങ്കില്‍ സംഘങ്ങള്‍ നടത്തുന്ന ഫ്രാഞ്ചൈസി മാര്‍ട്ടുകള്‍ വഴിയും ‘അന്തിപ്പച്ച’ എന്ന പേരില്‍ ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ടുകള്‍ വഴിയുമാണ് വില്‍പന നടത്തുന്നത്. സ്വകാര്യ വ്യക്തികളോ മത്സ്യഫെഡുമായി ബന്ധമില്ലാത്ത സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളോ അവരുടെ മത്സ്യവില്‍പ്പന ശാലകളില്‍ മത്സ്യഫെഡിന്റെ പേര് യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: