Categories: India

ഹലാല്‍ ഉത്പന്നങ്ങളുടെ വില്‍പന രാജ്യത്ത് നിരോധിച്ചിട്ടില്ല; അമിത് ഷാ

എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം വിലയിരിത്തിയിട്ട് മാത്രമേ വോട്ട് ചെയ്യാവു എന്ന് അമിത് ഷാ

Published by

ഹൈദ്രാബാദ് : ഹലാല്‍ ഉത്പന്നങ്ങളുടെ വില്‍പന രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ഈ മാസം 30ന് ആണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം വിലയിരിത്തിയിട്ട് മാത്രമേ വോട്ട് ചെയ്യാവു എന്ന് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ പാര്‍ട്ടിയേയും വിലയിരുത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ വോട്ട് എംഎല്‍എയേയൊ സര്‍ക്കാരിനേയൊ തെരഞ്ഞെടുക്കുക മാത്രമല്ല, തെലങ്കാനയുടെയും രാജ്യത്തിന്റേയും ഭാവി നിര്‍ണയിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാനയില്‍ ഭരണം നടത്തുന്ന ബിആര്‍എസ് പ്രീണന രാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. മതപരമായ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. മതന്യൂനപക്ഷങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം അവസാനിപ്പിക്കുമെന്നും അത് പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by