Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും നല്‍കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 09:00 am IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍എസ് വായ്‌പ കെണിയില്‍പ്പെട്ട് ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. നവകേരള സദസിന്റെ പേരില്‍ ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാര്‍ അന്നം തരുന്ന കര്‍ഷകരെയും കുടുംബങ്ങളും പൂര്‍ണമായും അവഗണക്കുകയാണ്. കര്‍ഷകര്‍ ജീവനൊടുക്കിയത് നെല്ലുവിലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമല്ലെന്ന് പ്രചരിപ്പിക്കാനാണ് കൃഷിവകുപ്പിനും മന്ത്രിക്കും തിടുക്കം.

അമ്പലപ്പുഴ മേഖലയില്‍ രണ്ടു മാസത്തിനിടെ രണ്ട് കര്‍ഷകരാണു ജീവനൊടുക്കിയത്. കഴിഞ്ഞ സപ്തംബറില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് വീട്ടിലെത്തി ഉറപ്പു നല്‍കിയതാണ്. അതിന് ശേഷം പല തവണ മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. സപ്തംബര്‍ 17നാണ് വണ്ടാനം നീലിക്കാട്ടുചിറ കെ.ആര്‍.രാജപ്പന്‍ (88) വീടിനുള്ളില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.

നാലുപാടം പാടശേഖരത്തില്‍ പുഞ്ചക്കൃഷി നടത്തി നെല്ലു കൊടുത്ത ഇനത്തില്‍ രാജപ്പനും മകന്‍ പ്രകാശനും 1.57 ലക്ഷം രൂപ കിട്ടാനുണ്ടായിരുന്നു. രാജപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള പിആര്‍എസ് മകളുടെ പേരിലേക്കു മാറ്റി സപ്ലൈകോ തുക നല്‍കി. ഇനി ഒരു കര്‍ഷകനും ഇത്തരം അനുഭവമുണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് രാജപ്പന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ രാജപ്പന്‍ മരിച്ചു രണ്ട് മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല.

ആ സംഭവത്തിന്റെ ദുഃഖമടങ്ങും മുന്‍പാണ് സമീപപ്രദേശമായ തകഴി കുന്നുമ്മയില്‍ നവംബര്‍ 11ന് കര്‍ഷകന്‍ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്തത്. അടുത്ത ദിവസം മാധ്യമങ്ങളെ പോലും അറിയിക്കാതെ കൃഷിമന്ത്രി, പ്രസാദിന്റെ വീട് സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയാകാറായിട്ടും നടപടി മാത്രമില്ല. ധനസഹായം നല്‍കിയില്ലെന്ന് മാത്രമല്ല, കര്‍ഷകനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുകയാണ് കൃഷിവകുപ്പ്. പിആര്‍എസ് കുടിശിഖയല്ല ജീവനൊടുക്കാന്‍ കാരണമെന്ന് ആദ്യം ഭക്ഷ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. കൃഷി മന്ത്രിയാകട്ടെ ഇതാവര്‍ത്തിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യത്തിന് ബാങ്കുകളെ പ്രതിക്കൂട്ടിലാക്കി മുഖം രക്ഷിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സിപിഐ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് മുന്നില്‍ സമരവും തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്ത് നെല്ലുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍ അതിന് തയാറാകാതെ നെല്ലുവില ഇപ്പോഴും സര്‍ക്കാരിന്റെ ഉറപ്പില്‍ കര്‍ഷകന് വായ്‌പയായാണ് നല്‍കുന്നത്. ഈ തുക സര്‍ക്കാര്‍ അടച്ചു തീര്‍ക്കും വരെ കര്‍ഷകന്‍ വായ്‌പക്കാരനായി തുടരും.

Tags: Paddy FarmersFinancial Assistancefarmer suicides
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിനിമം താങ്ങുവില വര്‍ദ്ധന: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം: കര്‍ഷക മോര്‍ച്ച

Kerala

കേര പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് പുനര്‍നടീലിനു 75,000 രൂപ ധനസഹായം

Kerala

വിള ഇന്‍ഷുറന്‍സ്: സംസ്ഥാന വിഹിതം നല്‍കിയില്ല; ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

പാടശേഖരങ്ങളുടെ വരമ്പുകളില്‍ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌
Kerala

കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി; കേന്ദ്ര പഠനസംഘം നാളെയെത്തും

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.