Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ടല ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കള്‍ക്ക് മൗനം; നിക്ഷേപകരോട് സംസാരിക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടാനോ തയ്യാറാകാതെ എംഎല്‍എ

Janmabhumi Online by Janmabhumi Online
Nov 15, 2023, 02:43 pm IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: 101 കോടിയിലധികം രൂപയുടെ അഴിമതിയും തിരിമറിയും കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടും പാര്‍ട്ടിക്ക് മൗനം. മിക്ക നേതാക്കളും നിയമങ്ങള്‍ കാറ്റില്‍ പറത്തി വായ്പയും ചിട്ടിയും കൈക്കലാക്കി തിരിച്ചടക്കാതെ വ ന്‍കുടിശ്ശിക വരുത്തി. നിയമസഭയില്‍ കണ്ടല ബാങ്കിനെതിരെ ചോദ്യം ഉന്നയിച്ചതല്ലാതെ നിക്ഷേപകരോട് സംസാരിക്കാനോ അവിടത്തെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ തയ്യാറാകാതെ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ് ഒഴിഞ്ഞുമാറുന്നതിലും നാട്ടുകാര്‍ക്കിടയില്‍ സംശയം ജനപ്പിച്ചിട്ടുണ്ട്.

ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് ഭാസുരാംഗന്‍ പറഞ്ഞത് ഒരു ഉന്നത ഇടതുപക്ഷ നേതാവാണ് ബാങ്കിന്റെ തകര്‍ച്ചയ്‌ക്കായി പ്രവര്‍ത്തിച്ചതെന്നാണ്. ഇഡി അന്വേഷണത്തിന് എത്തുന്നതിനു മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ എംഎല്‍എ ഇടപെട്ട് യോഗം വിളിക്കണം എന്ന് ഭാസരരാംഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനും എംഎല്‍എക്ക് മൗനം ആയിരുന്നു.

മുന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് കോടികളുടെ ഇടപാടുകള്‍
ഇടതുപക്ഷ നേതാക്കളുടെ ബിനാമി അക്കൗണ്ടുകളും കോണ്‍ഗ്രസിലെ മുന്‍ മന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമാണ് ബാങ്കില്‍ ഉള്ളത്. ബാങ്കിലെ പ്രശ്‌നങ്ങള്‍ പുറത്തുവന്നുതുടങ്ങിയപ്പോള്‍ കാട്ടാക്കടയിലെ ഒരു പ്രമുഖ നേതാവ് എണ്‍പത് ലക്ഷം രൂപയോളം പെട്ടെന്ന് പിന്‍വലിച്ചിരുന്നു. മാറനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗവും ബാങ്ക് ഭരണസമിതിയിലെ മുന്‍ അംഗവുമായിരുന്ന സിപിഎമ്മിലെ ഉന്നതന്‍ തൂങ്ങാന്‍ പാറയിലെ രണ്ടര സെന്റ് വസ്തു ഈട് നല്‍കി വിവിധ ഘട്ടങ്ങളിലായി 30 ലക്ഷത്തിലധികം രൂപയും ബന്ധുക്കളുടെ പേരില്‍ 50 ലക്ഷത്തോളം രൂപയും വായ്പ വാങ്ങിയിട്ടുണ്ട്. ഈട് നല്‍കിയിരിക്കുന്ന വസ്തുവിന്റെ മൂന്ന് ഇരട്ടിയിലധികം തുക എംഡിഎസ് അഡ്വാന്‍സായും ഈ അംഗം കൈപ്പറ്റി. മൂന്ന് സെന്റില്‍ താഴെയുള്ള വസ്തുക്കള്‍ ഈടായി സ്വീകരിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ നില നില്‍ക്കെയാണ് വന്‍ തുക നല്‍കിയത്. ഈ വായ്പകള്‍ തിരിച്ച് അടച്ചിട്ടില്ല.

ഭാസുരാംഗന്റെ സന്തതസഹചാരിയായിരുന്ന റിട്ട. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ മറ്റൊരു ഭരണ സമിതി അംഗം കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചു. വരവില്‍ കവിഞ്ഞ സമ്പാദ്യം ഇദ്ദേഹത്തിനുണ്ട്. കണ്ടല സഹകരണ ബാങ്കിലെയും സഹകരണ ആശുപത്രിയിലെയും പ്രിന്റിംഗ് പര്‍ച്ചേസ് ചുമതല വഹിച്ചിരുന്നത് ഈ അംഗമായിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ബാങ്കിലെ ഭരണ സമിതി അംഗമായി ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ ഇദ്ദേഹം ഭാസുരാംഗന്റെ വിശ്വസ്തനും സന്തതസഹചാരിയും ആയിരുന്നു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തോട് മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സഹകരണ ആശുപത്രിയില്‍ ജോലി നല്‍കി ഇദ്ദേഹത്തെ ആശുപത്രിയിലെയും ബാങ്കിലെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള വഴിയൊരുക്കി. സ്വന്തമായി ഒരു കന്നുകാലി പോലും ഇല്ലാത്ത ഇദ്ദേഹത്തെ ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള മാറനല്ലൂര്‍ ക്ഷീരയുടെ ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത അംഗമാക്കുകയും ചെയ്തു.

Tags: cpmMLAkandala co-operative bank
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

ദൈവ നാമത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ

Kerala

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

1. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നു. (2) എറണാകുളം ടിഡിഎം ഹാളില്‍ നടന്ന കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ സൗഹൃദസംഗമത്തില്‍ ജന്മഭൂമിയില്‍ നിന്ന് വിരമിച്ച അനില്‍ ജി. നമ്പൂതിരിയ്ക്ക് എറണാകുളം 
എംഎല്‍എ ടി.ജെ വിനോദും ആര്‍. അജയകുമാറിന് മന്ത്രി പി. രാജീവും സജീവന്‍ കുന്നത്തിന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടത്തും ഉപഹാരങ്ങള്‍ 
കൈമാറുന്നു

കെയുഡബ്ല്യുജെ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പദ്ധതിക്ക് തുടക്കമായി

ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള സംഭാഷണത്തില്‍ നിന്ന്‌

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

പ്രഖ്യാപിക്കും, പിന്‍വലിക്കും; നടപ്പിലാകുന്നത് മുസ്ലിം സംഘടനകളുടെ തീരുമാനം

പിണറായി സര്‍ക്കാരേ… നാണക്കേട്… ഇതോ, നമ്പര്‍ വണ്‍ ആരോഗ്യ കേരളം

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

പുതുതലമുറയോട് പറയാനുള്ളത്

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

വീട്ടമ്മ വിവാഹിതനൊപ്പം ഒളിച്ചോടി, നാട്ടുകാർ കട്ടിലിൽ കെട്ടിയിട്ട് വിവസ്ത്രയാക്കി ക്രൂരമായി പീഡിപ്പിച്ചു, രക്തംവാർന്ന് യുവതി ഗുരുതരാവസ്ഥയിൽ

നിങ്ങൾ ഒ ബ്ലഡ് ഗ്രുപ്പുകാർ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies