Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംക്രൂരതയ്‌ക്ക് കൊടിയ ശിക്ഷ

അസ്ഫാക് ആലമിന് ലഭിച്ച മരണംവരെയുള്ള ജീവപര്യന്തം തടവുകളും വധശിക്ഷയും മാതൃകാപരമാണ്. നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളോട് ഒരാളും അതിക്രമം കാണിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ജീവിക്കാനുള്ള അവകാശം തങ്ങളില്‍നിന്ന് എടുത്തുമാറ്റപ്പെടുമെന്ന് ഓരോ കുറ്റവാളിക്കും തോന്നണം. ബോധവല്‍ക്കരണമല്ല, ഭയമാണ് പലരെയും കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ആലുവായില്‍ കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചു എന്നു കരുതാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 05:00 am IST
in Editorial

ആലുവായില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം അതിക്രൂരമായി കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് വിചാരണ കോടതി അര്‍ഹിക്കുന്ന ശിക്ഷതന്നെ നല്‍കിയിരിക്കുന്നു. ബീഹാര്‍ സ്വദേശി തന്നെയായ ഒരു പിഞ്ചുകുഞ്ഞിനോട് പ്രാകൃതമായി പെരുമാറിയ ഈ നരാധമന് വധശിക്ഷയ്‌ക്കു പുറമെ വിവിധവകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാ വിധി ശിശുദിനത്തിലേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു. പ്രായം പരിഗണിച്ചും, മനഃപരിവര്‍ത്തനത്തിനുള്ള അവസരം നല്‍കാനും ശിക്ഷയില്‍ ഇളവുവേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അതൊക്കെ കോടതി തള്ളിക്കളഞ്ഞു. ശിക്ഷാവിധിയുടെ മുന്‍പായി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന തീരുമാനത്തില്‍ കോടതി എത്തിയത്. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് മാതാപിതാക്കളില്ലാത്ത നേരത്ത് പിഞ്ചുകുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി പെരിയാറിന്റെ തീരത്തെ ആളൊഴിഞ്ഞ ഇടത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം നടത്തിയ ദിവസം രാത്രിയില്‍ തന്നെ പ്രതിയെ ആലുവയില്‍നിന്ന് പിടികൂടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യഥാസമയം അന്വേഷിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ആക്ഷേപമുയരുകയുണ്ടായി. പ്രതിക്ക് കൊലക്കയര്‍ ലഭിക്കുമ്പോഴും പോലീസിന്റെ ഈ അനാസ്ഥ മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.

മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. പ്രതിക്കെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളില്‍ പതിമൂന്നും തെളിയിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ കുറ്റകൃത്യം ചെയ്തയാളോടുള്ള പ്രതിഷേധവും അമര്‍ഷവും ജനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് ശിക്ഷാവിധി കേള്‍ക്കാന്‍ കൊണ്ടുവന്ന പ്രതിയോടുള്ള അവരുടെ പ്രതികരണം. ജനരോഷത്താല്‍ പ്രതിയെ കോടതിമുറിയില്‍ എത്തിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. ഇരയുടെ ജീവനെടുക്കുന്നതുള്‍പ്പെടെ ക്രൂരമായ ലൈംഗിക പീഡനക്കേസുകളിലെ പ്രതികള്‍ക്ക് പല കാരണങ്ങളാല്‍ മുന്‍കാലങ്ങളില്‍ മതിയായ ശിക്ഷ ലഭിക്കാത്തത് വലിയ ജനരോഷമുണ്ടാക്കിയിട്ടുണ്ട്. തീവണ്ടിയില്‍നിന്ന് തള്ളിയിട്ട് സൗമ്യ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയതും, പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന പരാതികളും നീതി നടപ്പാവണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തുകയുണ്ടായി. ആലുവായിലെ കൊടുംക്രൂരതയ്‌ക്ക് അസ്ഫാക് ആലമിന് ലഭിച്ച ശിക്ഷയെ ഇതില്‍നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ കാണും. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു കോടതി വിശേഷിപ്പിച്ച കുറ്റകൃത്യത്തിന് അപൂര്‍വ ശിക്ഷതന്നെ വിധിച്ചത് സമൂഹ മനഃസാക്ഷിയെ തൃപ്തിപ്പെടുത്തും. നിയമത്തിന്റെ പഴുതുകളും കോടതി വ്യവഹാരങ്ങളുടെ സാങ്കേതികത്വവും ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുന്നത് നിയമവാഴ്ചയിലുള്ള വിശ്വാസ്യത നശിപ്പിക്കും. രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലയിലെ പ്രതി അടുത്തിടെ ജയില്‍ മോചിതനായത് ഇതിനുദാഹരണമാണ്.

കൊടിയ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെതിരെ വലിയ പ്രചാരവേലയാണ് കുറെക്കാലമായി രാജ്യത്ത് നടക്കുന്നത്. വധശിക്ഷ മനുഷ്യാവകാശ ലംഘനമായി കാണുന്നവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് അരാജകത്വം വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ചില വൈദേശിക ശക്തികളാണ് വധശിക്ഷയ്‌ക്കെതിരെ കോലാഹലമുണ്ടാക്കുന്നത്. മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചപ്പോഴും അത് നടപ്പാക്കിയപ്പോഴും ചിലര്‍ അതിനെതിരെ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. കസബ് ഇപ്രകാരം ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ സമൂഹ മനഃസാക്ഷി തൃപ്തിപ്പെടില്ലെന്നാണ് ദയാഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ചത്. രാജ്യദ്രോഹക്കുറ്റം ചെയ്യുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്യുന്ന ഭീകരരെ തൂക്കുകയറില്‍നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയാണ് വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉയരാറുള്ളത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കുന്നില്ല. എന്നുമാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്തു. കൊടുംകുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന ആവശ്യം പൊതുവെ ഉയരാറുള്ളതാണെങ്കിലും അങ്ങനെ സംഭവിക്കുന്നത് അപൂര്‍വമാണ്. അസ്ഫാക് ആലമിന് ലഭിച്ച മരണംവരെയുള്ള ജീവപര്യന്തം തടവുകളും വധശിക്ഷയും മാതൃകാപരമാണ്. നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളോട് ഒരാളും അതിക്രമം കാണിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ജീവിക്കാനുള്ള അവകാശം തങ്ങളില്‍നിന്ന് എടുത്തുമാറ്റപ്പെടുമെന്ന് ഓരോ കുറ്റവാളിക്കും തോന്നണം. ബോധവല്‍ക്കരണമല്ല, ഭയമാണ് പലരെയും കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ആലുവായില്‍ കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചു എന്നു കരുതാം.

Tags: Asfak alamVerdictAluva case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡ് ആക്രമണ ഇരകൾക്ക് സർക്കാർ ജോലി നൽകുന്നതിനുള്ള നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി

Kerala

ഡോ.വന്ദന ദാസ് വധക്കേസ് : വിധി ഈ മാസം 17ന്

Kerala

ഭിന്നശേഷി സംവരണ കുരുക്കില്‍ പെട്ട അദ്ധ്യാപക നിയമനം: വിധിക്കു കാക്കേണ്ടെങ്കില്‍ പിന്നെ എന്തിന് വൈകിച്ചു?

Kerala

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18ന് വിധി, തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വന്‍ നിക്ഷേപം

Kerala

യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്ന കേസില്‍ നസീര്‍ കുറ്റക്കാരന്‍, ശിക്ഷാ വിധി 13 ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.