Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കയ്യിലൊരു നയാപൈസയില്ല…

ഷാജന്‍ സി. മാത്യു by ഷാജന്‍ സി. മാത്യു
Nov 12, 2023, 07:55 pm IST
in Varadyam

”നയാപൈസയില്ല
കയ്യിലൊരു നയാപൈസയില്ല
നഞ്ചുവാങ്ങിത്തിന്നാന്‍ പോലും
നയാപൈസയില്ല”

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന ഈ ദിവസങ്ങളില്‍ സംഗീതപ്രേമികളുടെ കൂട്ടായ്‌മകളില്‍ ഏറെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഗാനമാണിത്. 1960-ല്‍ കുഞ്ചാക്കോ നിര്‍മിച്ചു സംവിധാനം ചെയ്ത ‘നീലിസാലി’ക്കു വേണ്ടി പി.ഭാസ്‌കരന്‍ രചിച്ച് കെ.രാഘവന്‍ ഈണം നല്‍കി മെഹബൂബ് പാടിയത്.

‘നീലി സാലി’യില്‍ ഇതിനു പുറമെ അഞ്ചു പാട്ടുകൂടി മെഹബൂബ് പാടിയിട്ടുണ്ട്. നിര്‍മാതാവ് കുഞ്ചാക്കോയുടെ കടുത്ത നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഈ ചിത്രത്തില്‍ മെഹബൂബ് സഹകരിച്ചത്. സിനിമയോടു താല്‍പര്യം കുറഞ്ഞ് നാടകവും കച്ചേരികളുമായി നടക്കുന്ന കാലത്താണ് കുഞ്ചാക്കോ നേരിട്ടെത്തി ‘നീലിസാലി’യില്‍ പാടാന്‍ മെഹബൂബിനെ ക്ഷണിക്കുന്നത്. അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാല്‍ പാട്ടുകള്‍ മെഹബൂബ് പാടിയാലേ നന്നാവൂ എന്നു കുഞ്ചാക്കോ ഉറപ്പിച്ചു. പക്ഷേ, മെഹബൂബ് മുങ്ങിക്കളഞ്ഞു.

കുഞ്ചാക്കോ ആളുകളെ ഫോര്‍ട്ടുകൊച്ചിയില്‍ വിട്ട് അന്വേഷിപ്പിച്ചു. കിട്ടിയില്ല. കല്‍വത്തിയിലെ സുഹൃത്ത് സ്രാങ്ക് ആലിയുടെ വീട്ടിലായിരുന്നു മെഹബൂബ്. ഒടുവില്‍ അവിടെനിന്നു പിടികൂടി. കുഞ്ചാക്കോ വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ മെഹബൂബ് വഴങ്ങുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘മെഹബൂബ്: ജീവിത നൗകയിലെ പാട്ടുകാരന്‍’ എന്ന ഗ്രന്ഥത്തില്‍ ടി.എസ്. ഇസ്മ പറയുന്നു.

കയ്യില്‍ കാശില്ലാത്തവന്റെ സങ്കടങ്ങളാണു ‘നയാപൈസയില്ല…’ എന്ന പാട്ടിന്റെ വിഷയം. പണമില്ലാത്തതിന്റെ പേരില്‍ നായകനു പല സങ്കടങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും വലുത് പ്രണയവുമായി ബന്ധപ്പെട്ടതുതന്നെ. കാശില്ലാത്ത കാമുകന് കാമുകിയോട് പറയാനുള്ളത് ഇത്രമാത്രം.

”കണ്മണി നിന്നെ കാണും നേരം
കരളില്‍ കടന്നല് കുത്തുന്നു”

കടംവാങ്ങിയവരെയും കടം ചോദിക്കാന്‍ സാധ്യതയുള്ളവരെയും കാണുമ്പോഴുള്ള മാനസികാവസ്ഥയും ഈ പാട്ടലുണ്ട്.
”കണ്ടാല്‍ ആളുകള്‍ ഓടിയൊളിക്കുന്നു
കരളേ ബല്ലാത്ത ദിനമാണ്.”

ദാരിദ്ര്യത്തിന്റെ സങ്കടങ്ങള്‍ സ്വന്തം ജീവിതത്തില്‍ നന്നായി അറിഞ്ഞിട്ടുള്ളതുകൊണ്ടാവും ആ നൊമ്പരമൊക്കെ ആലാപനത്തില്‍ വേണ്ടുംവിധം പ്രതിഫലിപ്പിക്കാന്‍ മെഹബൂബിന് കഴിഞ്ഞത്.

ഇങ്ങനെ കാശില്ലാത്തവന്റെ കഥ പാടിയ മെഹബൂബ് തന്നെയാണ് ‘നൂറിന്റെ നോട്ടുകൊണ്ട് ആറാട്ട്’ നടത്തുന്ന പാട്ടും വശ്യമനോഹരമാക്കിയതെന്ന കൗതുകമുണ്ട്. രണ്ടും എഴുതിയത് പി.ഭാസ്‌കരന്‍!

പ്രശസ്തമായ ‘ഡോക്ടര്‍’ നാടകം 1963ല്‍ സിനിമയായപ്പോള്‍ അതില്‍ ദേവരാജന്‍ ഈണമിട്ട ”കേളടി, നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടുകൊണ്ടാറാട്ട് കണ്ണാണേ, നീയെന്നെ കെട്ടിയില്ലെങ്കിലോ കണ്ണീരിലാണെന്റെ നീരാട്ട്…” എന്ന മനോഹരമായ ഗാനം. മെഹബൂബിനൊപ്പം കോട്ടയം ശാന്തയും ഏതാനും വരികള്‍ ആലപിച്ചിരിക്കുന്നു.

ഒരു പെണ്ണിനു പിന്നാലെ, അവളുടെ ആട്ടും അടിയും കൊണ്ട് പ്രണയം പറഞ്ഞു നടക്കുന്ന പൂവാലനായി എസ്.പി.പി
ള്ള അഭിനയിച്ചു തകര്‍ത്ത ഗാനരംഗം. എന്തായാലും അസാധ്യമായി പാടി മെഹബൂബ്. നാട്ടിലാകെ ദാരിദ്ര്യമുള്ള കാലത്ത് പെണ്ണിനെ വശത്താക്കാനായി പണമെറിയുന്ന കാമുകന്റെ വികാരങ്ങള്‍ പി.ഭാസ്‌കരന്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. പെണ്ണിനെ സ്വന്തമാക്കാന്‍ സാധിച്ചാല്‍ …. കാമുകന്റെ വാഗ്ദാനം നോക്കൂ.

”അപ്പനുമമ്മയ്‌ക്കും ആയിരം വീതം
അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറു
വീതം
അയലത്തുകാര്‍ക്കൊക്കെ
അമ്പതു വീതം
അച്ചാരം നല്‍കീട്ടു കല്യാണം”

തീര്‍ത്തും സാധാരണക്കാരനായ താന്‍ പണം ഉണ്ടാക്കിയത് എങ്ങനെയെന്നും കാമുകന്‍ വിശദീകരിക്കുന്നുണ്ട്.

”ആസാമില്‍ ഞാന്‍
പോയതാരിക്കുവേണ്ടി
കാശങ്ങു വാരിയതാരിക്കു വേണ്ടി?”

ഇന്ന് അസമില്‍നിന്നു തൊഴില്‍തേടി ആളുകള്‍ കേരളത്തിലേക്കു വരുന്നു. പക്ഷേ, അക്കാലത്ത് കേരളത്തിലെ ചെറുപ്പക്കാര്‍ പണി ചെയ്യാന്‍ അങ്ങോട്ടു പോയിരുന്നു! (വൈലോപ്പിള്ളിയുടെ ‘ആസാം പണിക്കാര്‍’ എന്ന കവിത ഓര്‍മിക്കാം). ഈ സാമൂഹിക സാഹചര്യങ്ങളെല്ലാം ഈ ഹാസ്യഗാനത്തില്‍ പി.ഭാസ്‌കരന്‍ കൊണ്ടുവരുന്നു.

നമ്മുടെ ചലച്ചിത്രഗാനങ്ങളില്‍ പണത്തിന്റെ ദൗര്‍ലഭ്യം പറയുന്ന ഗാനവും സമൃദ്ധി വിളംബരം ചെയ്യുന്ന പാട്ടും ഒരേ തൂലികയില്‍നിന്നാണു പിറന്നതെന്നതു യാദൃച്ഛികമാവാം. രണ്ടും പാടാന്‍ ഭാഗ്യം ലഭിച്ചതും ഒരാള്‍ക്കുതന്നെ.

Tags: Malayalam MovieP. BhaskaranMehboob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

New Release

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച ‘ മാജിക് മൊമെന്റ് ‘എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.

New Release

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

New Release

പോലീസായി പാർവതി; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ പൂര്‍ത്തിയായി

New Release

നാഗ സൈരന്ധ്രി നായിക ;സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.