Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കയ്യിലൊരു നയാപൈസയില്ല…

ഷാജന്‍ സി. മാത്യുbyഷാജന്‍ സി. മാത്യു
Nov 12, 2023, 07:55 pm IST
inVaradyam

”നയാപൈസയില്ല
കയ്യിലൊരു നയാപൈസയില്ല
നഞ്ചുവാങ്ങിത്തിന്നാന്‍ പോലും
നയാപൈസയില്ല”

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന ഈ ദിവസങ്ങളില്‍ സംഗീതപ്രേമികളുടെ കൂട്ടായ്‌മകളില്‍ ഏറെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഗാനമാണിത്. 1960-ല്‍ കുഞ്ചാക്കോ നിര്‍മിച്ചു സംവിധാനം ചെയ്ത ‘നീലിസാലി’ക്കു വേണ്ടി പി.ഭാസ്‌കരന്‍ രചിച്ച് കെ.രാഘവന്‍ ഈണം നല്‍കി മെഹബൂബ് പാടിയത്.

‘നീലി സാലി’യില്‍ ഇതിനു പുറമെ അഞ്ചു പാട്ടുകൂടി മെഹബൂബ് പാടിയിട്ടുണ്ട്. നിര്‍മാതാവ് കുഞ്ചാക്കോയുടെ കടുത്ത നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഈ ചിത്രത്തില്‍ മെഹബൂബ് സഹകരിച്ചത്. സിനിമയോടു താല്‍പര്യം കുറഞ്ഞ് നാടകവും കച്ചേരികളുമായി നടക്കുന്ന കാലത്താണ് കുഞ്ചാക്കോ നേരിട്ടെത്തി ‘നീലിസാലി’യില്‍ പാടാന്‍ മെഹബൂബിനെ ക്ഷണിക്കുന്നത്. അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാല്‍ പാട്ടുകള്‍ മെഹബൂബ് പാടിയാലേ നന്നാവൂ എന്നു കുഞ്ചാക്കോ ഉറപ്പിച്ചു. പക്ഷേ, മെഹബൂബ് മുങ്ങിക്കളഞ്ഞു.

കുഞ്ചാക്കോ ആളുകളെ ഫോര്‍ട്ടുകൊച്ചിയില്‍ വിട്ട് അന്വേഷിപ്പിച്ചു. കിട്ടിയില്ല. കല്‍വത്തിയിലെ സുഹൃത്ത് സ്രാങ്ക് ആലിയുടെ വീട്ടിലായിരുന്നു മെഹബൂബ്. ഒടുവില്‍ അവിടെനിന്നു പിടികൂടി. കുഞ്ചാക്കോ വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ മെഹബൂബ് വഴങ്ങുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘മെഹബൂബ്: ജീവിത നൗകയിലെ പാട്ടുകാരന്‍’ എന്ന ഗ്രന്ഥത്തില്‍ ടി.എസ്. ഇസ്മ പറയുന്നു.

കയ്യില്‍ കാശില്ലാത്തവന്റെ സങ്കടങ്ങളാണു ‘നയാപൈസയില്ല…’ എന്ന പാട്ടിന്റെ വിഷയം. പണമില്ലാത്തതിന്റെ പേരില്‍ നായകനു പല സങ്കടങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും വലുത് പ്രണയവുമായി ബന്ധപ്പെട്ടതുതന്നെ. കാശില്ലാത്ത കാമുകന് കാമുകിയോട് പറയാനുള്ളത് ഇത്രമാത്രം.

”കണ്മണി നിന്നെ കാണും നേരം
കരളില്‍ കടന്നല് കുത്തുന്നു”

കടംവാങ്ങിയവരെയും കടം ചോദിക്കാന്‍ സാധ്യതയുള്ളവരെയും കാണുമ്പോഴുള്ള മാനസികാവസ്ഥയും ഈ പാട്ടലുണ്ട്.
”കണ്ടാല്‍ ആളുകള്‍ ഓടിയൊളിക്കുന്നു
കരളേ ബല്ലാത്ത ദിനമാണ്.”

ദാരിദ്ര്യത്തിന്റെ സങ്കടങ്ങള്‍ സ്വന്തം ജീവിതത്തില്‍ നന്നായി അറിഞ്ഞിട്ടുള്ളതുകൊണ്ടാവും ആ നൊമ്പരമൊക്കെ ആലാപനത്തില്‍ വേണ്ടുംവിധം പ്രതിഫലിപ്പിക്കാന്‍ മെഹബൂബിന് കഴിഞ്ഞത്.

ഇങ്ങനെ കാശില്ലാത്തവന്റെ കഥ പാടിയ മെഹബൂബ് തന്നെയാണ് ‘നൂറിന്റെ നോട്ടുകൊണ്ട് ആറാട്ട്’ നടത്തുന്ന പാട്ടും വശ്യമനോഹരമാക്കിയതെന്ന കൗതുകമുണ്ട്. രണ്ടും എഴുതിയത് പി.ഭാസ്‌കരന്‍!

പ്രശസ്തമായ ‘ഡോക്ടര്‍’ നാടകം 1963ല്‍ സിനിമയായപ്പോള്‍ അതില്‍ ദേവരാജന്‍ ഈണമിട്ട ”കേളടി, നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടുകൊണ്ടാറാട്ട് കണ്ണാണേ, നീയെന്നെ കെട്ടിയില്ലെങ്കിലോ കണ്ണീരിലാണെന്റെ നീരാട്ട്…” എന്ന മനോഹരമായ ഗാനം. മെഹബൂബിനൊപ്പം കോട്ടയം ശാന്തയും ഏതാനും വരികള്‍ ആലപിച്ചിരിക്കുന്നു.

ഒരു പെണ്ണിനു പിന്നാലെ, അവളുടെ ആട്ടും അടിയും കൊണ്ട് പ്രണയം പറഞ്ഞു നടക്കുന്ന പൂവാലനായി എസ്.പി.പി
ള്ള അഭിനയിച്ചു തകര്‍ത്ത ഗാനരംഗം. എന്തായാലും അസാധ്യമായി പാടി മെഹബൂബ്. നാട്ടിലാകെ ദാരിദ്ര്യമുള്ള കാലത്ത് പെണ്ണിനെ വശത്താക്കാനായി പണമെറിയുന്ന കാമുകന്റെ വികാരങ്ങള്‍ പി.ഭാസ്‌കരന്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. പെണ്ണിനെ സ്വന്തമാക്കാന്‍ സാധിച്ചാല്‍ …. കാമുകന്റെ വാഗ്ദാനം നോക്കൂ.

”അപ്പനുമമ്മയ്‌ക്കും ആയിരം വീതം
അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറു
വീതം
അയലത്തുകാര്‍ക്കൊക്കെ
അമ്പതു വീതം
അച്ചാരം നല്‍കീട്ടു കല്യാണം”

തീര്‍ത്തും സാധാരണക്കാരനായ താന്‍ പണം ഉണ്ടാക്കിയത് എങ്ങനെയെന്നും കാമുകന്‍ വിശദീകരിക്കുന്നുണ്ട്.

”ആസാമില്‍ ഞാന്‍
പോയതാരിക്കുവേണ്ടി
കാശങ്ങു വാരിയതാരിക്കു വേണ്ടി?”

ഇന്ന് അസമില്‍നിന്നു തൊഴില്‍തേടി ആളുകള്‍ കേരളത്തിലേക്കു വരുന്നു. പക്ഷേ, അക്കാലത്ത് കേരളത്തിലെ ചെറുപ്പക്കാര്‍ പണി ചെയ്യാന്‍ അങ്ങോട്ടു പോയിരുന്നു! (വൈലോപ്പിള്ളിയുടെ ‘ആസാം പണിക്കാര്‍’ എന്ന കവിത ഓര്‍മിക്കാം). ഈ സാമൂഹിക സാഹചര്യങ്ങളെല്ലാം ഈ ഹാസ്യഗാനത്തില്‍ പി.ഭാസ്‌കരന്‍ കൊണ്ടുവരുന്നു.

നമ്മുടെ ചലച്ചിത്രഗാനങ്ങളില്‍ പണത്തിന്റെ ദൗര്‍ലഭ്യം പറയുന്ന ഗാനവും സമൃദ്ധി വിളംബരം ചെയ്യുന്ന പാട്ടും ഒരേ തൂലികയില്‍നിന്നാണു പിറന്നതെന്നതു യാദൃച്ഛികമാവാം. രണ്ടും പാടാന്‍ ഭാഗ്യം ലഭിച്ചതും ഒരാള്‍ക്കുതന്നെ.

Tags: Malayalam MovieP. BhaskaranMehboob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.