Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകര്‍ക്ക് കുരുക്കായി പിആര്‍എസ് വായ്പ

Janmabhumi Online by Janmabhumi Online
Nov 12, 2023, 08:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: നെല്‍ കര്‍ഷകര്‍ക്ക് കുരുക്കായി പിആര്‍എസ് വായ്പ പദ്ധതി. പിആര്‍എസ് വായ്പയുടെ പേരില്‍ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധി. വായ്പ തുക സര്‍ക്കാര്‍ ബാങ്കിനു മടക്കി നല്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ ഉത്തരവാദി കര്‍ഷകനാകുമെന്ന് മാത്രമല്ല പിന്നീട് വായ്പയും ലഭിക്കില്ല. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ കര്‍ഷകര്‍ക്ക് നല്കുന്നതാണ് പിആര്‍എസ്(പാഡീ രസീത് സ്ലിപ്). ഇത് സര്‍ക്കാരുമായി ധാരണയുള്ള ബാങ്കുകളില്‍ നല്കുമ്പോള്‍ പിആര്‍എസ് വായ്പ ലഭിക്കും. നെല്‍വിലയ്‌ക്ക് തുല്യമായ തുകയാണ് ബാങ്കുകള്‍ വായ്പയായി നല്കുന്നത്.

കര്‍ഷകന് നല്കുന്ന വായ്പാത്തുക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പിന്നീട് നല്കുമ്പോള്‍ വായ്പ ബാധ്യത
കര്‍ഷകനൊഴിയും. എന്നാല്‍ തുക നല്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയാല്‍ കര്‍ഷകന്റെ സിബില്‍ സ്‌കോറിനെ ബാധിക്കുകയും പിന്നീട് വായ്പ കിട്ടാതാവുകയും ചെയ്യും. നേരത്തെ ഹൈക്കോടതിയില്‍ കര്‍ഷകര്‍ ഹര്‍ജി നല്കിയപ്പോള്‍ സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് ബാങ്ക് വഴി നല്കുന്നത് വായ്പ അല്ലെന്നായിരുന്നു സപ്ലൈകോയുടെയും, സംസ്ഥാനസര്‍ക്കാരിന്റേയും നിലപാട്. ഇതിന്റെ പൊള്ളത്തരം കര്‍ഷകന്റെ ആത്മഹത്യയോടെ വെളിവായി. നെല്ലിന് നല്കുന്ന വില സംബന്ധിച്ച് സപ്ലൈകോ ഹൈക്കോടതിക്ക് നല്കിയ ഉറപ്പ് പാഴ്‌വാക്കായിരുന്നുവെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുകയാണ്.

സര്‍ക്കാരുമായുള്ള ധാരണ അനുസരിച്ച് വായ്പ എടുക്കുന്നത് സപ്ലൈകോ ആണെന്നും കര്‍ഷകര്‍ അല്ലെന്നും കോടതിയെ ധരിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഇത് ബാധ്യതയാകില്ലെന്നും സപ്ലൈകോ ഹൈക്കോടതിക്ക് ഉറപ്പു നല്കി. കര്‍ഷകര്‍ക്ക് നല്കുന്ന പണം സപ്ലൈകോയുടെ വായ്പ ആയി കണക്കാക്കും എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വായ്പ എടുക്കുന്നത് സപ്ലൈകോ ആണെങ്കില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്കാതെ അവരെ ബാങ്കില്‍ അയയ്‌ക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചിരുന്നു. കര്‍ഷകര്‍ക്ക് ബാങ്ക് വഴി നല്കുന്ന പണം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സപ്ലൈകോയും സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ ഇതുവരെ പറഞ്ഞതൊക്കെയും പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

പിആര്‍എസ് കുടിശികയുടെ പേരിലാണ് പ്രസാദിന് വായ്പ നിഷേധിച്ചത്. 2011ല്‍ പ്രസാദ് ഒരു കാര്‍ഷിക വായ്പ എടുത്തിരുന്നു. 2021ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്‌ക്കുകയും ചെയ്തു. എന്നിട്ടും പ്രസാദിന് സിബില്‍ സ്‌കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോണ്‍ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പിആര്‍എസ് വായ്പ കുടിശികയായതാണ് സിബില്‍ സ്‌കോര്‍ കുറയാന്‍ കാരണമായതെന്ന് വ്യക്തമാകുന്നത്.

നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പിആര്‍എസ് വായ്പാ രീതിയില്‍ സര്‍ക്കാര്‍ പ്രസാദിന് നല്കിയിരുന്നു. എന്നാല്‍ തുക സര്‍ക്കാര്‍ ബാങ്കില്‍ തിരിച്ചടയ്‌ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്പകള്‍ കിട്ടാതെയായി. ഇതോടെ വന്‍ കടക്കെണിയിലേക്ക് വീഴുകയായിരുന്നു പ്രസാദ്.

Tags: FarmersPRS loan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഫണ്ട് തട്ടാന്‍ രാസവള കര്‍ഷകര്‍ക്ക് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു; നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാൻ നിർദേശം

Editorial

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

Kerala

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

India

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി, തിരുവല്ല താലൂക്കിലും അവധി

ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ മൂത്രത്തിന്റെ നിറം മാറ്റം മൂലം അറിയാം

വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍, പ്രതി 35 വര്‍ഷമായി കടയിലെ ജീവനക്കാരന്‍

കനാലില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

കൂരിയാട് ദേശീയപാത തകര്‍ന്നതിന് കാരണം മണ്ണിന്റെ ദൃഢതക്കുറവ് : ദേശീയപാത അതോറിറ്റി

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

അഭിഷേക് ബച്ചൻ കാലില്‍ വെടിവച്ചു പത്ത് ദിവസത്തോളം നടക്കാനായില്ല..; വെളിപ്പെടുത്തി ഹെയര്‍ സ്റ്റൈലിസ്റ്റ്

ഭാരതമാതാവ്‌ എന്ന സങ്കൽപം അബ്രഹാമിക്‌ മതബോധത്തിനൊ, വിക്ടോറിയൻ പൗരചിന്തകൾക്കോ, മാർക്ക്സിയൻ വർഗ്ഗ സങ്കൽപങ്ങൾക്കോ ഒരിക്കലും മനസിലാകില്ല.

ദേശതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമായി കാണുന്നവർ സ്വയം ചോദ്യം ചെയ്യണം ; അല്ലാതെ നമ്മളെയല്ല : കോൺഗ്രസിനെതിരെ ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies