Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകര്‍ക്ക് കുരുക്കായി പിആര്‍എസ് വായ്‌പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 08:00 am IST
in Kerala

ആലപ്പുഴ: നെല്‍ കര്‍ഷകര്‍ക്ക് കുരുക്കായി പിആര്‍എസ് വായ്‌പ പദ്ധതി. പിആര്‍എസ് വായ്‌പയുടെ പേരില്‍ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധി. വായ്‌പ തുക സര്‍ക്കാര്‍ ബാങ്കിനു മടക്കി നല്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ ഉത്തരവാദി കര്‍ഷകനാകുമെന്ന് മാത്രമല്ല പിന്നീട് വായ്‌പയും ലഭിക്കില്ല. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ കര്‍ഷകര്‍ക്ക് നല്കുന്നതാണ് പിആര്‍എസ്(പാഡീ രസീത് സ്ലിപ്). ഇത് സര്‍ക്കാരുമായി ധാരണയുള്ള ബാങ്കുകളില്‍ നല്കുമ്പോള്‍ പിആര്‍എസ് വായ്‌പ ലഭിക്കും. നെല്‍വിലയ്‌ക്ക് തുല്യമായ തുകയാണ് ബാങ്കുകള്‍ വായ്‌പയായി നല്കുന്നത്.

കര്‍ഷകന് നല്കുന്ന വായ്‌പാത്തുക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പിന്നീട് നല്കുമ്പോള്‍ വായ്‌പ ബാധ്യത
കര്‍ഷകനൊഴിയും. എന്നാല്‍ തുക നല്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയാല്‍ കര്‍ഷകന്റെ സിബില്‍ സ്‌കോറിനെ ബാധിക്കുകയും പിന്നീട് വായ്‌പ കിട്ടാതാവുകയും ചെയ്യും. നേരത്തെ ഹൈക്കോടതിയില്‍ കര്‍ഷകര്‍ ഹര്‍ജി നല്കിയപ്പോള്‍ സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് ബാങ്ക് വഴി നല്കുന്നത് വായ്‌പ അല്ലെന്നായിരുന്നു സപ്ലൈകോയുടെയും, സംസ്ഥാനസര്‍ക്കാരിന്റേയും നിലപാട്. ഇതിന്റെ പൊള്ളത്തരം കര്‍ഷകന്റെ ആത്മഹത്യയോടെ വെളിവായി. നെല്ലിന് നല്കുന്ന വില സംബന്ധിച്ച് സപ്ലൈകോ ഹൈക്കോടതിക്ക് നല്കിയ ഉറപ്പ് പാഴ്‌വാക്കായിരുന്നുവെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുകയാണ്.

സര്‍ക്കാരുമായുള്ള ധാരണ അനുസരിച്ച് വായ്‌പ എടുക്കുന്നത് സപ്ലൈകോ ആണെന്നും കര്‍ഷകര്‍ അല്ലെന്നും കോടതിയെ ധരിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഇത് ബാധ്യതയാകില്ലെന്നും സപ്ലൈകോ ഹൈക്കോടതിക്ക് ഉറപ്പു നല്കി. കര്‍ഷകര്‍ക്ക് നല്കുന്ന പണം സപ്ലൈകോയുടെ വായ്‌പ ആയി കണക്കാക്കും എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വായ്‌പ എടുക്കുന്നത് സപ്ലൈകോ ആണെങ്കില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്കാതെ അവരെ ബാങ്കില്‍ അയയ്‌ക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചിരുന്നു. കര്‍ഷകര്‍ക്ക് ബാങ്ക് വഴി നല്കുന്ന പണം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സപ്ലൈകോയും സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ ഇതുവരെ പറഞ്ഞതൊക്കെയും പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

പിആര്‍എസ് കുടിശികയുടെ പേരിലാണ് പ്രസാദിന് വായ്‌പ നിഷേധിച്ചത്. 2011ല്‍ പ്രസാദ് ഒരു കാര്‍ഷിക വായ്‌പ എടുത്തിരുന്നു. 2021ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്‌ക്കുകയും ചെയ്തു. എന്നിട്ടും പ്രസാദിന് സിബില്‍ സ്‌കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോണ്‍ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പിആര്‍എസ് വായ്‌പ കുടിശികയായതാണ് സിബില്‍ സ്‌കോര്‍ കുറയാന്‍ കാരണമായതെന്ന് വ്യക്തമാകുന്നത്.

നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പിആര്‍എസ് വായ്‌പാ രീതിയില്‍ സര്‍ക്കാര്‍ പ്രസാദിന് നല്കിയിരുന്നു. എന്നാല്‍ തുക സര്‍ക്കാര്‍ ബാങ്കില്‍ തിരിച്ചടയ്‌ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്‌പകള്‍ കിട്ടാതെയായി. ഇതോടെ വന്‍ കടക്കെണിയിലേക്ക് വീഴുകയായിരുന്നു പ്രസാദ്.

Tags: FarmersPRS loan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

പുതിയ വാര്‍ത്തകള്‍

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.