തിരുവനന്തപുരം: നിശബ്ദ മേഖലകളിൽ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്താണ് നിയന്ത്രണം. സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമാണ് ഉപയോഗിക്കാവൂ എന്ന നിർദ്ദേശവും ബോർഡ് നിർദ്ദേശിച്ചുണ്ട്.
ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂൺ ഉത്തരവും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശവും കണക്കിലെടുത്താണ് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലുള്ള രണ്ട് മണിക്കൂറാക്കി നിജപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മണി മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാവുന്നത്. ഹരിത ട്രൈബ്യൂണലിൻറെ ശുപാർശ പ്രകാരമാണ് ആഭ്യന്തര വകുപ്പിൻറെ ഉത്തരവ്. പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ മാത്രമേ വിൽക്കാവൂവെന്ന് കടക്കാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിക്കാനുള്ള നടപടികൾ ജില്ലാ മജിസ്ട്രേറ്റുമാരും ജില്ലാ പോലീസ് മേധാവിമാരും കൈക്കൊള്ളണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: