Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; നയാ പൈസയില്ല

നവകേരള സദസിനോട് വൈമനസ്യം കാണിച്ച് മന്ത്രിമാര്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 10, 2023, 07:00 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, വിവിധ വകുപ്പുകളുടെ കൈവശം നിത്യനിദാന ചെലവിനു പോലും പണമില്ല. കെഎസ്ആര്‍ടിസിക്ക് ശമ്പളമെന്നല്ല തുച്ഛമായ പെന്‍ഷന്‍ നല്കാന്‍ പോലും പണമില്ല. സര്‍വകലാശാലകളില്‍ ശമ്പളം കൊടുക്കാനുമില്ല കാശ്.

സാമൂഹ്യ പെന്‍ഷനുകള്‍ മുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ കോടികള്‍ കുടിശ്ശികയായതോടെ ഉപകരണങ്ങള്‍ നല്കുന്നത് അവര്‍ നിര്‍ത്തി. ഇതോടെ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങിത്തുടങ്ങി. സ്‌കൂളില്‍ ഉച്ചഭക്ഷണം മുടങ്ങുന്ന അവസ്ഥ.

സംസ്ഥാനം അതീവ ഗുരുതര സ്ഥിതിയിലേക്ക് വീഴുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പണമില്ലാതായതോടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ പോലും മുഖ്യമന്ത്രിയോട് ഇടഞ്ഞു തുടങ്ങി.

സാമൂഹ്യ ക്ഷേമ പെന്‍ഷന് 2000 കോടി വേണം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനുകള്‍ മൂന്നു മാസമായി മുടങ്ങി. ഇതിനും വേണം 2000 കോടി. ട്രഷറിയില്‍ ബില്ലുകളുടെ കൂമ്പാരമാണ്. കരാറുകാര്‍ക്ക് നല്കാനുണ്ട്, 16,000 കോടി. പൊതുമരാമത്തു വകുപ്പിന്, 8,000 കോടി. പ്രാദേശിക വികസനത്തിനും റീബില്‍ഡ് കേരളയ്‌ക്കും എംഎല്‍എമാരുടെ ഫണ്ടിനും 6,000 കോടിയും. കരാറുകാര്‍ വായ്‌പയെടുത്തും വട്ടിപ്പലിശയ്‌ക്ക് പണം വാങ്ങിയുമാണ് പണികള്‍ നടത്തിയത്. വായ്‌പ തിരികെ അടയ്‌ക്കാത്തതിനാല്‍ ജപ്തി ഭീഷണിയും വട്ടിപ്പലിശക്കാരുടെ ഗുണ്ടാ ഭീഷണിയുമുണ്ട്. ആത്മഹത്യയുടെ വക്കിലാണ് കരാറുകാരും കുടുംബങ്ങളും. ജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടാതിരിക്കാന്‍ അടിയന്തരമായി ജല വിഭവ വകുപ്പിന് 1000 കോടി വേണം. ഇതിനു പുറമേ കെഎസ്ഇബിക്ക് വാട്ടര്‍ അതോറിറ്റി നല്കേണ്ടത് 1200 കോടി.

സപ്ലൈകോയ്‌ക്ക് നല്കാനുള്ളത് 1524 കോടി. പണം അനുവദിച്ചില്ലെങ്കില്‍ സബ്സിഡി സാധനങ്ങള്‍ നല്കാനാകില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍ തുറന്നടിക്കുന്നു. സര്‍വകലാശാല പരീക്ഷകളും മുടങ്ങാം. ട്രഷറിയില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍  അനുവദിക്കാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങുന്നു. കേരള സര്‍വകലാശാലയ്‌ക്ക് മാത്രം നല്കാനുള്ളത് 700 കോടി രൂപ. 2022-23ല്‍ നെല്ലു വാങ്ങിയതില്‍ കര്‍ഷകര്‍ക്ക് നല്കേണ്ടത് 1000 കോടിയിലേറെ. കിഫ്ബി കരാറുകാര്‍ക്ക് 2000 കോടി. വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി വകയില്‍ 200 കോടി രൂപയുടെ കടം. പ്രധാന അധ്യാപകര്‍ യാചിക്കേണ്ടി വരും. ധനവകുപ്പ് കനിഞ്ഞില്ലെങ്കില്‍ ഉച്ചക്കഞ്ഞി മുട്ടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

തദ്ദേശ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരുമെന്ന് കെഎസ്ഇബിയും അന്ത്യശാസനം നല്കി. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പണം നല്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനമുണ്ട്. അതിനു വേണം 30 കോടി.

നവകേരള സദസിനോട് വൈമനസ്യം കാണിച്ച് മന്ത്രിമാര്‍

സര്‍ക്കാരിന്റെ നവകേരള സദസ്സിനോട് വൈമനസ്യവുമായി മന്ത്രിമാരും എംഎല്‍എമാരും. ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കു വരെ നവകേരള സദസ്സിനോട് വിമുഖതയാണ്. ജനങ്ങളുടെ പരാതി പരിഹരിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്താനുമാണ് നവകേരള സദസ്സുമായി മുഖ്യമന്ത്രി ജനങ്ങളെ കാണുന്നത്. ക്ഷേമ പെന്‍ഷനു പോലും നയാ പൈസ ഇല്ലാതിരിക്കേ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ ചെല്ലുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

Tags: keralafinancial crisisPinarayi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.