Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ത്രീ വിരുദ്ധ പരാമര്‍ശം: നിതീഷിനെതിരെ വ്യാപക പ്രതിഷേധം; ഇന്‍ഡി സഖ്യത്തിന്റെ മൗനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; മാപ്പുപറഞ്ഞ് തലയൂരാന്‍ നീക്കം

എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ നിതീഷ് കുമാര്‍ മാപ്പു പറഞ്ഞു തടിതപ്പാന്‍ ശ്രമം.

Janmabhumi Online by Janmabhumi Online
Nov 9, 2023, 11:07 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പാട്ന: ഗര്‍ഭനിരോധനം സംബന്ധിച്ച് ബിഹാര്‍ നിയമസഭയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ നിതീഷ് കുമാര്‍ മാപ്പു പറഞ്ഞു തടിതപ്പാന്‍ ശ്രമം.

പുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് തടയുന്നുണ്ടെന്നും എങ്ങനെ ഗര്‍ഭം ധരിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് സ്ത്രീകള്‍ക്ക് അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഗര്‍ഭിണിയാകാതെ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ സ്വയം പഠിക്കണമെന്നും നിതീഷ് ആഹ്വാനം ചെയ്തിരുന്നു. ജനസംഖ്യ നിയന്ത്രത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് നിതീഷ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. സ്ത്രീ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയിലുള്ളപ്പോഴാണ് നിതീഷിന്റെ അശ്ലീല പരാമര്‍ശം. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

നിതീഷിനെ പോലെ മറ്റൊരു അശ്ലീല നേതാവ് വേറെയില്ലെന്ന് ബിജെപി ആരോപിച്ചു. ബിജെപി അംഗങ്ങള്‍ നിയമസഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിച്ചു. നിതീഷ് കുമാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചു.

മധ്യപ്രദേശിലെ ഗുണയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി നിതീഷിനെ ശക്തമായി വിമര്‍ശിച്ചത്. ഇന്‍ഡി സഖ്യത്തിലെ വലിയ നേതാവാണ് ഇത്തരത്തിലുള്ള ഭാഷ നിയമസഭക്കുള്ളില്‍ പ്രയോഗിച്ചത്, ഇത് സങ്കല്പ്പത്തിനുമപ്പുറമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ സ്ത്രീകളെക്കുറിച്ച് എങ്ങനെയായിരിക്കും ചിന്തിക്കുക. ഇതവര്‍ക്ക് എങ്ങനെ ഗുണകരമാകും. സ്ത്രീകളെ ആരെങ്കിലും ബഹുമാനിക്കുമോ. ഇക്കാര്യത്തില്‍ ഇന്‍ഡി സഖ്യം മൗനം പാലിക്കുന്നതിനെയും മോദി വിമര്‍ശിച്ചു.

വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ ബിഹാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്കി. നിയമസഭാ രേഖകളില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. സി ഗ്രേഡ് സിനിമാ ഡയലോഗിന് സമാനമായ പ്രയോഗമാണ് മുഖ്യമന്ത്രി നിയസഭയില്‍ നടത്തിയതെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കുറ്റപ്പെടുത്തി.

ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണ്. ഈ പരാമര്‍ശങ്ങള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി രാജ്യത്തുടനീളമുള്ള സ്ത്രീകളോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏറ്റവും സ്ത്രീവിരുദ്ധവും അശ്ലീലവും പുരുഷാധിപത്യപരവുമാണ് നിതീഷിന്റെ പ്രസ്താവനയെന്ന് ബിജെപി വ്യക്തമാക്കി.

നിതീഷ് കുമാര്‍ തന്റെ പരാമര്‍ശങ്ങളിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സും അലങ്കാരവും കളങ്കപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രിയും ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ചൗബെയും പറഞ്ഞു.

ഗര്‍ഭനിരോധന ഉപദേശത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുസഫര്‍പൂര്‍ കോടതിയില്‍ കേസ്. അഭിഭാഷകനായ അനില്‍ കുമാര്‍ സിംഗാണ് നിതിഷിനെതിരെ കോടതിയെ സമീപിച്ചത്. നവംബര്‍ 25 ന് കേസില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

Tags: Nitish KumarNarendra ModiINDIA Alliance
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

India

നരേന്ദ്രമോദിയെ ആദ്യസന്ദര്‍ശനവേളയില്‍ തന്നെ നമീബിയ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചു

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies