Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബിജെപിയും ഏകാത്മ മാനവദര്‍ശനവും

മതരാഷ്‌ട്രവാദവും ഹിന്ദു ധര്‍മവും-2

ഡോ. വിഷ്ണു അരവിന്ദ് by ഡോ. വിഷ്ണു അരവിന്ദ്
Nov 9, 2023, 05:00 am IST
in Main Article

സ്വാതന്ത്ര്യാനന്തര ഭാരതത്തെ മുന്നോട്ടു നയിക്കുവാന്‍ പ്രധാനമന്ത്രി നെഹ്റു തെരഞ്ഞെടുത്ത ജനാധിപത്യ-സോഷ്യലിസം പരാജയപ്പെട്ടു. അതവസാനിപ്പിക്കുവാന്‍ പുത്രി ഇന്ദിര തന്നെ ശ്രമിക്കുകയും പ്രധാനമന്ത്രി നരസിംഹറാവൂ അതിന് അന്ത്യം കുറിക്കുകയും ചെയ്തു. റാവൂ തൊണ്ണൂറുകളില്‍ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങള്‍ ഭൗതിക ലോകവുമായി ഭാരതത്തെ ബന്ധപ്പെടുത്തി. എന്നാല്‍ രാജ്യത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുവാനോ പരസ്പരം മാനസിക ഐക്യം വളര്‍ത്തുവാനോ മുതലാളിത്ത വ്യവസ്ഥയ്‌ക്ക് സാധിക്കുന്നില്ല. ഭാരതം അഭിമുഖീകരിച്ചിരുന്ന ആശയ-നേതൃപ്രതിസന്ധിക്ക് 2014ല്‍ നരേന്ദ്ര മോദിയിലൂടെയും ഹിന്ദുത്വ ദേശീയതയിലൂടെയും ബിജെപി പരിഹാരം കണ്ടെത്തി. എന്നാല്‍ ബിജെപി മുന്നോട്ടുവെയ്‌ക്കുന്നത് മതരാഷ്‌ട്രവാദമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാലൊരു മതരാഷ്‌ട്രമല്ല, മറിച്ചു ഒരു ധര്‍മരാഷ്‌ട്ര സ്ഥാപനമാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയെ നയിക്കുന്നത് മതാശയങ്ങളല്ല മറിച്ചു ഏകാത്മ മാനവ ദര്‍ശനമാണ്. അത് ധര്‍മ്മരാഷ്‌ട്ര സങ്കല്‍പ്പത്തിധിഷ്ഠിതമാണ്. അതിന്റെ ആത്മാവ് ഹിന്ദുത്വമാണ്. അതിനെ നയിക്കുന്നത് ധര്‍മമാണ്.

എന്താണ് ഏകാത്മ മാനവദര്‍ശനം? അത് സംയോജനത്തിന്റെ ആശയമാണ്. മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനെയും പ്രകൃതിയെയും തമ്മില്‍, അങ്ങനെ സമസ്ത ജീവജാലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണത്. അതിന്റെ അടിസ്ഥാനം ധര്‍മമാണ്. കാരണം ധര്‍മത്തിനു മാത്രമേ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ സമാജത്തില്‍ നിരവധി വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ആ വൈവിധ്യങ്ങളുടെ അടിസ്ഥാനവും, സ്വഭാവവും, ഭംഗിയും നഷ്ടപ്പെടുത്താതെ അതിനെ ഭാരതമെന്ന ഒരു കുടക്കീഴില്‍ ഏകവികാരമായി ഏകോപിപ്പിക്കുവാനാണ് അത് ലക്ഷ്യമിടുന്നത്. ഭാരതത്തെ സ്വയം പര്യാപ്തമാക്കുവാനും വളര്‍ത്തുവാനും അത് താല്പര്യപ്പെടുന്നു. ഭാരതത്തിന് സ്വന്തമായി ഒരു സാമ്പത്തിക വളര്‍ച്ചാമാതൃക വളര്‍ത്തിയെടുക്കുവാന്‍ അതാഗ്രഹിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അമിത ലാഭത്തിനും ഭൗതിക താല്പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പാശ്ചാത്യ സൃഷ്ടിയായ മുതലാളിത്തത്തെയും പരസ്പര സംഘര്‍ഷത്തിലൂടെ സമാജത്തിന്റ വളര്‍ച്ച ലക്ഷ്യംവയ്‌ക്കുന്ന, ഭൗതിക ജീവിതത്തിന് മാത്രം ഊന്നല്‍ കൊടുക്കുന്ന ഏകാധിപത്യ മാര്‍ക്‌സിസ്റ്റ് -സോഷ്യലിസത്തിനെയും അത് എതിര്‍ക്കുന്നു.

ഏകാത്മ മാനവ ദര്‍ശനത്തിന്റെ സ്രഷ്ടാവ് ചിന്തകനും സംഘാടകനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയാണ്. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ ചേരുന്നതാണ് ഒരു മനുഷ്യനെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ നാല് ഘടകങ്ങളും ഒപ്പം അര്‍ത്ഥം അല്ലെങ്കില്‍ സമ്പത്ത്, ധര്‍മ്മം അല്ലെങ്കില്‍ കടമകള്‍, കാമം അല്ലെങ്കില്‍ ആഗ്രഹം, മോക്ഷം അല്ലെങ്കില്‍ സമ്പൂര്‍ണ വിമോചനം എന്നിവ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ധര്‍മമാണ് മനുഷ്യരാശിയുടെ അടിസ്ഥാനം. നമ്മുടെ അത്യന്തികമായ ലക്ഷ്യമാവട്ടെ മോക്ഷവും. അതുകൊണ്ട് തന്നെ പശ്ചാത്യ നിര്‍മിതമായ മുതലാളിത്ത വ്യവസ്ഥയെയും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയെയും അത് നിശിതമായി എതിര്‍ക്കുന്നു. കാരണം ഇരു സിദ്ധാന്തങ്ങളും വ്യക്തി കേന്ദ്രീകൃതമായ സമൂഹത്തെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു. കുടുംബം, സമൂഹം, മൂല്യങ്ങള്‍ എന്നിവയെ എതിര്‍ക്കുന്നു. അത് മനുഷ്യന്റെ ശരീരത്തിനും മനസിനും മാത്രമേ പ്രാധാന്യം നല്‍കുന്നുള്ളൂ. മാത്രമല്ല ഭൗതിക താല്പര്യങ്ങള്‍ക്ക് മനുഷ്യനെ അമിതമായി ഉത്തേജിപ്പിക്കുന്നു. ഇതാണ് ആഗോള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണവും. എന്നാല്‍ ഏകാത്മ മാനവദര്‍ശനം രൂപപ്പെടുത്തിയത് ആദിശങ്കരാചാര്യരുടെ അദൈ്വത ചിന്തയെ അടിസ്ഥാനമാക്കിയാണ്. അതിന് ധര്‍മത്തിന്റെ അടിത്തറയുണ്ട്. അദൈ്വത ചിന്ത ‘ഏകത്വ’ത്തില്‍ വിശ്വസിക്കുന്നു. എല്ലാം ഒന്നാണ് രണ്ടല്ല എന്നതാണ് അതിന്റെ സത്ത. സമാജത്തിലെ സമസ്ത വസ്തുക്കളും വ്യത്യസ്തമാണ്. എന്നാല്‍ അവയെല്ലാം ഒരു ഉറവിടത്തില്‍ നിന്നും വരുന്നുവെന്ന് അദൈ്വത ചിന്ത പഠിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വൈവിധ്യത്താല്‍ സമ്പന്നമായ ഭാരതത്തെ ഏകമായി നിലനിര്‍ത്തുകയെന്നതാണ് അദൈ്വത ചിന്തയില്‍ നിന്നും രൂപപ്പെടുത്തിയ ഏകാത്മ മാനവദര്‍ശനത്തിന്റെയും ലക്ഷ്യം.
ഏകാത്മ മാനവ ദര്‍ശനം ‘സ്വദേശി’ കാഴ്ചപ്പാടിനും രാഷ്‌ട്രീയ ധാര്‍മികതയ്‌ക്കും പ്രാധാന്യം നല്‍കുന്നു. ‘സ്വദേശി’ ചിന്തയുടെ പൂര്‍ത്തികരണമാണ് ആത്മനിര്‍ഭര്‍ഭരതയിലൂടെയും സ്വന്തമായ കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെയും നാം അഭിമാനിച്ചത്. അഴിമതി പുരളാതെയുള്ള പത്ത് വര്‍ഷത്തെ ഭരണം ഈ രാഷ്‌ട്രീയ ധാര്‍മികതയുടെ ഉദാഹരണമാണ്. പാശ്ചാത്യ ആശയങ്ങള്‍ കടമെടുത്ത നെഹ്റുവിന്റെ കാഴ്ചപ്പാടിനെ ഏകാത്മ മാനവ ദര്‍ശനം തള്ളിക്കളഞ്ഞു. രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി സ്വപ്‌നം കണ്ടതും മറ്റൊന്നായിരുന്നില്ല. അദ്ദേഹം അതിനെ രാമരാജ്യമെന്ന് വിളിച്ചു. രാമരാജ്യം കേവലമൊരു മതരാജ്യമല്ല. ധര്‍മരാജ്യമായിരുന്നു. അവിടെ ഏതെങ്കിലും മതാശയങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല. ഗാന്ധിയും സ്വദേശി സംവിധാനത്തിന് വേണ്ടി നിലകൊണ്ടു. ആധുനികതയെന്ന പേരില്‍ നടപ്പിലാക്കിയ പാശ്ചാത്യവത്കരണത്തെ എതിര്‍ത്തു. രണ്ട് മഹാത്മാക്കളുടെയും ചിന്തകള്‍ പരിശോധിച്ചാല്‍ ഇരുവരും പാശ്ചാത്യ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായൊരു പുതിയപാത ഭാരതത്തിന് വേണ്ടി രൂപപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണാം. അതുകൊണ്ടുതന്നെ ലോക സമൂഹത്തിന് വ്യത്യസ്തമായൊരു പാത തെളിയിച്ചു കൊടുക്കുവാന്‍ നമുക്കാവണം. അതിനുള്ള ശക്തി ഭാരതത്തിനുണ്ട്. അതിലേക്കുള്ള ആശയ പാദയാണ് ബിജെപിയെ നയിക്കുന്ന ഏകാത്മ മാനവ ദര്‍ശനം.

ആശങ്ക വേണ്ട
2024ല്‍ ഭാരതം ഹിന്ദുമത രാഷ്‌ട്രമായി മാറുമോ എന്ന സംശയത്തിനും ഭയത്തിനും ഇവിടെ അടിസ്ഥാനമില്ല. ഹിന്ദു ദര്‍ശനത്തിന് ഒരു മതത്തിന്റെ ചട്ടക്കൂടില്ല. സെമറ്റിക് മതങ്ങളെ പോലെ ഏകദൈവമില്ല, ഏക വിശുദ്ധഗ്രന്ഥമില്ല, കര്‍ക്കശമായ നിയമാവലികളില്ല. അതുകൊണ്ടുതന്നെ ഹിന്ദുത്വത്തെ ഒരു മത ചട്ടക്കൂടില്‍ ഒതുക്കുവാനോ ഒരു മതമാക്കി ചുരുക്കുവാനോ ആര്‍ക്കും സാധിക്കില്ല. ധര്‍മാമാണ് ഭാരതത്തെ നയിക്കുന്നത്. അത് മതങ്ങളെ പോലെ മനുഷ്യരെ വേര്‍തിരിക്കുന്നില്ല. അഥവാ അപരവത്കരണം നടത്തുന്നില്ല. പകരം എല്ലാവരെയും കൂട്ടിയിണക്കുന്നു. ഈ ധര്‍മത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനും സമാനമായ സ്വഭാവം തന്നെയാണ്. ധര്‍മത്തിലധിഷ്ഠിതമാണ് ബിജെപിയുടെ ആശയമായ ഏകാത്മ മാനവ ദര്‍ശനവും. ഭാരതത്തിന്റെ പരംവൈഭവമാണ് അതിന്റെ ലക്ഷ്യം, ഒപ്പം ലോകത്തിന്റെ ക്ഷേമവും. (അവസാനിച്ചു)

(ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി ഗവേഷകനാണ് ലേഖകന്‍)

Tags: bjpEkatma ManavadarshanHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.