Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ്; മരുന്നിനും ആഹാരത്തിനും വക തേടി കിടപ്പാടം വില്‍ക്കാനൊരുങ്ങി പട്ടികജാതി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 11:10 am IST
in Kerala, Thrissur

തൃശ്ശൂര്‍: ഇവര്‍ ഈ വീടും സ്ഥലവും വില്‍ക്കുകയാണ്. ശരീരം തളര്‍ന്ന് ജീവിതത്തോട് മല്ലടിക്കുന്ന പ്രബുഷിന്റെ കുടുംബത്തിനു മുന്നില്‍ ഇനി വേറെ വഴികളില്ല. കാരണം, കടവും കടത്തിന്മേല്‍ കടവുമായി ജപ്തിഭീഷണിയുടെ നടുവിലാണ് പട്ടികജാതിയില്‍പ്പെട്ട ഇവരുടെ കുടുംബം. ഈ കുടുംബത്തിന്റെ ദുരിത ജീവിതം തുടങ്ങുന്നത് ഏതാണ്ട് മൂന്നു വര്‍ഷം മുമ്പാണ്.

വെല്‍ഡിങ് തൊഴിലാളിയായ പ്രബുഷ് രോഗത്തിന്റെ പിടിയിലമര്‍ന്നത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമാണെന്ന് കുടുബം ആരോപിക്കുന്നു. ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവയ്‌പ്പ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കൈകാലുകള്‍ തളര്‍ന്ന പ്രബുഷ് പിന്നീട് പല ആശുപത്രികള്‍, മരുന്നുകള്‍ ഫിസിയോതെറാപ്പി ഇവയിലൂടെയായി തുടര്‍ന്നുള്ള ജീവിതം. കുത്തിവയ്‌പ്പാണ് രോഗകാരണമെന്ന് പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചപ്പോള്‍ അടുത്ത വാക്‌സിന്‍ സ്വീകരിക്കേണ്ടെന്ന് അറിയിച്ചതായും കുടുംബം പറയുന്നുണ്ട്. ഇതിനിടെ സ്‌ട്രോക്ക് വന്ന് അച്ഛനും, ഹൃദയസംബന്ധമായ അസുഖം മൂലം അമ്മയ്‌ക്കും അടിയന്തര ചികിത്സ ആവശ്യമായി വന്നു. ചികിത്സയ്‌ക്കു പണം തേടിയാണ് പ്രദേശത്തെ സഹ. ബാങ്കില്‍ വീടും സ്ഥലവും പണയപ്പെടുത്തി ഇവര്‍ ആറു ലക്ഷം രൂപ വായ്‌പ എടുത്തത്.

കൈകാലുകളുടെ തളര്‍ച്ച പൂര്‍ണമായും ഭേദമായില്ലെങ്കിലും പ്രബുഷ് എല്ലാം സഹിച്ചു. ചിലപ്പോഴൊക്കെ ജോലിക്കു പോകാന്‍ ശ്രമിക്കാറുമുണ്ടായിരുന്നു. എന്നാല്‍ അസുഖം ഹൃദയത്തെയും ബാധിച്ചതിനാല്‍ ഇപ്പോള്‍ ഒന്നിനും പറ്റാത്ത അവസ്ഥയിലുമായി. ജോലിയും വരുമാനവും നിലച്ചതോടെ മരുന്നു മാത്രമല്ല ആഹാരത്തിനുള്ള വക പോലുമില്ലാതെ ദുരിതജീവിതത്തിന്റെ നടുവിലാണ് പ്രബുഷിന്റെ കുടുംബം. സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന ഇവര്‍ക്കുള്ള മരുന്നുകളും ഇപ്പോള്‍ മുടക്കം വന്നിട്ടുണ്ടെന്നും പറയുന്നു.

മാള പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോല്‍കുന്നില്‍ ഷീറ്റു കൊണ്ട് മറച്ച ഷെഡ്ഡിലാണ് ഈ പട്ടിക ജാതി കുടുംബം താമസിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഗഡു ആനുകൂല്യം ലഭിച്ചത് ചികിത്സയ്‌ക്കു വേണ്ടി ചെലവായതിനാല്‍ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇത് ഈ പദ്ധതിയുടെ മറ്റു ഗഡുക്കള്‍ അനുവദിക്കുന്നതിന് തടസമായെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന അപേക്ഷ പഞ്ചായത്ത് അവഗണിച്ചതായും പരാതിയുണ്ട്. നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും സഹായമാണ് ഇതുവരെയും ഈ കുടുംബത്തിനുള്ള താങ്ങും തണലും.

ടിടിസി യോഗത്യയുള്ള പ്രബുഷിന്റെ ഭാര്യ അമൃതയ്‌ക്ക് നാലും രണ്ടും വയസുള്ള കുട്ടികളെ വീട്ടിലാക്കി മറ്റൊരു ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. ഇതിനിടെ പലിശ സഹിതം 14 ലക്ഷത്തോളം രൂപ ഈ മാസം തിരിച്ചടച്ചിലെങ്കില്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നുള്ള നോട്ടീസും ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. കോടികളുടെ തട്ടിപ്പിനും വെട്ടിപ്പിനും ഒത്താശ ചെയ്യുന്നതിന് ചുക്കാന്‍ പിടിക്കുന്ന സഹകരണ ബാങ്കുകള്‍ ഈ നിര്‍ദ്ധന പട്ടിക ജാതി കുടുംബത്തിന്റെ കണ്ണീര്‍ കാണണമെന്നും പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത വൃദ്ധരും രോഗിയുമായ മാതാപിതാക്കള്‍, തളര്‍ച്ച ബാധിച്ച ഭര്‍ത്താവിനെയും കുട്ടികളെയും തെരുവിലേക്ക് വലിച്ചിറക്കരുതെന്നുമാണ് അമൃതയുടെ പ്രാര്‍ത്ഥന. കനിവുള്ളവര്‍ ആഹാരത്തിനും മരുന്നിനുമുള്ള വകയെങ്കിലും നല്കി സഹായിക്കുമെന്നാണ് ഈ കുടുംബത്തിന്റെ പ്രാര്‍ത്ഥന. പ്രബുഷ് ഫോ. 8590049233.

Tags: Thrissurhouseco-operative banksales
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Thiruvananthapuram

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

പുതിയ വാര്‍ത്തകള്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.