Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസന പ്രതീക്ഷയില്‍ പെരിനാട് റെയില്‍വെ സ്റ്റേഷന്‍

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Nov 6, 2023, 06:54 pm IST
inKerala, Kollam

പെരിനാട്: കൊല്ലം റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, തൊട്ടടുത്ത സ്റ്റേഷനായ പെരിനാട് റെയില്‍വെ സ്റ്റേഷനും വികസന പ്രതീക്ഷയില്‍.
കൊല്ലം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനാക്കണമെന്ന ആവശ്യം ഉയരുന്നു. 14 ഏക്കര്‍ റെയില്‍വെ ഭൂമിയുള്ള ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യങ്ങളുണ്ട്.

കൊല്ലം റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മെമു ഷെഡ് അടക്കമുള്ളവ പെരിനാട്ടിലേക്ക് മാറ്റാന്‍ സാധിക്കും. തിരുവനന്തപുരം ഭാഗത്തേക്കുള്ള മെമു അടക്കമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പെരിനാട്ടില്‍ നിന്ന് ആരംഭിക്കാം.

ഇതോടൊപ്പം പെരിനാട്-കുണ്ടറ റെയില്‍പാത കണക്ട് ചെയ്താല്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ സാധിക്കും. പുനലൂര്‍-ആര്യങ്കാവ് റൂട്ടിലേക്കുള്ള ഗുഡ്‌സ് ട്രെയിനുകള്‍ക്ക് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്താതെ പോകാന്‍ സാധിക്കും. റിസര്‍വേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ആരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്

പരാധീനതകള്‍ ഏറെ

മെമു, പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രമാണ് പെരിനാട് സ്‌റ്റോപ്പുള്ളത്. കൊവിഡിനു മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന ഗുരുവായൂര്‍-മധുര, നാഗര്‍കോവില്‍-കോട്ടയം ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചിട്ടില്ല. പ്രതിദിനം 300ല്‍ പരം യാത്രാക്കാരെത്തുന്ന സ്റ്റേഷനില്‍ മതിലുകളില്ലാത്തതിനാല്‍ ഏതു വഴിയും പ്ലാറ്റ്‌ഫോമിലേക്ക് കയറാം. കാലങ്ങളായി ഇവിടെ സുരക്ഷ കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്. പരിശോധനകളോ നടപടികളോ നിലവിലില്ല.

അത്യാവശ്യം തിരക്കുള്ള സ്റ്റേഷനില്‍ സിസിടിവി ക്യാമറകളില്ല. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്റ്റേഷനില്‍ എത്താറുള്ളൂ. സ്റ്റേഷന്‍ മാസ്റ്ററും പോയിന്റ്‌സ് വുമണും ഉള്‍പ്പടെ അഞ്ച് ജീവനക്കാരാണുള്ളത്.

രാത്രിയില്‍ വനിതാ ജീവനക്കാരി ഉള്‍പ്പടെരണ്ടു പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇവരുടെ സുരക്ഷിതത്വത്തിലും യാതൊരുവിധ ഉറപ്പുമില്ല. വളരെ ചെറിയ ഒരു ഷെഡിലാണ് ഇവര്‍ വിശ്രമിക്കുന്നത്. വേണ്ടത്ര വെളിച്ചവും സൗകര്യങ്ങളുമില്ല.

പുതുമുഖം നല്‍കാന്‍ ഹരിത കര്‍മ്മ സേന

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛതഹി സേവയുടെ ഭാഗമായി പെരിനാട് റെില്‍വേ സ്റ്റേഷനിലെ തരിശായ ഭൂമി ശുചീകരിച്ച് കൃഷിക്കായി ഉപയോഗിക്കാനൊരുങ്ങി ഹരിത കര്‍മസേന. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം ശുചീകരിച്ചിരുന്നു.

സ്റ്റേഷന്‍ പരിസരം കാടുപിടിച്ചു കിടക്കുന്നതാണ് മാലിന്യനിക്ഷേപത്തിന് കാരണമാകുന്നത്. കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തി അവിടെ കൃഷിയിടമാക്കി റെയില്‍വേ സ്റ്റേഷന്‍
പരിസരം സൂക്ഷിക്കുക എന്നതാണ് ദൗത്യം. ഇതുവഴി കാര്‍ഷിക വിപണിയെ സഹായിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സാമൂഹിക വിരുദ്ധരുടെയും നായശല്യവും ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോം

രണ്ടാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്‌റ്റേഷന്‍ മേല്‍നടപ്പാതയുടെ പാളികള്‍ പലതും നേരിയ തരത്തില്‍ ഇളകിയിട്ടുണ്ട്.

പെരിനാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം മേല്‍ക്കൂരയില്ലാത്ത നിലയില്‍

നായശല്യം

സ്റ്റേഷന്റെ പഴയ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നായശല്യം കൂടുതലാണ്. ഒഴിഞ്ഞ പഴയ കെട്ടിടമായതിനാല്‍ മുഴുവന്‍ കാടുകയറി കിടക്കുകയാണ്. ഫുട്ഓവറില്‍ മുഴുവന്‍ സമയങ്ങളിലും നിരവധി നായ്‌ക്കളാണ് കൂട്ടം കൂടി കിടക്കുന്നത്. രണ്ട് പ്ലാറ്റ്
ഫോമുകളുളള സ്‌റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിലെത്താന്‍ ഇതുവഴിയെത്തുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

നായ്‌ക്കളെ സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോം പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് നായകള്‍ സ്ഥിരമായി തമ്പടിക്കാനുളള കാരണവുമാകുന്നു.

സാമൂഹ്യവിരുദ്ധ ശല്യം

റെയില്‍വേ സ്റ്റേഷന്‍ പരിധി കാടുംപടലവും കേറിയ അവസ്ഥയാണ്. സ്റ്റേഷനും പരിസരവും രാത്രിയില്‍ വിജനമാണ്. തുറസ്സായ സ്ഥലമായതുകൊണ്ടുതന്നെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിട്ടുണ്ട്.

സ്റ്റേഷനോടു ചേര്‍ന്നുള്ള പ്ലാറ്റ്‌ഫോമിന്റെ വശങ്ങളില്‍ പൊന്തക്കാടാണ്. ഇവിടെ റെയില്‍വേ നിര്‍മാണത്തിനാവശ്യമായ സ്ലാബുകള്‍ അടുക്കിയിട്ടിട്ടുണ്ട്. ദിവസവും സന്ധ്യാസമയങ്ങളില്‍ ലഹരി ഉപയോഗത്തിനായി നിരവധി യുവാക്കള്‍ ഇവിടെ തമ്പടിക്കാറുണ്ട്. കുറ്റിക്കാടിന്റെ മറവായതിനാല്‍ കൂട്ടംകൂടി ഇരുന്നാലും പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അറിയാന്‍ കഴിയില്ല. തിരക്കില്ലാത്ത സമയങ്ങളില്‍ ലഹരി സംഘത്തിന്റെ താവളമാണ് സ്റ്റേഷന്‍ പരിസരം.

നാട്ടുകാര്‍ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിധിയിലുള്ള ഇരിപ്പിടങ്ങളിലും സന്ധ്യാ സമയങ്ങളില്‍ മദ്യപിക്കാന്‍ ആളുകള്‍ വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ലോക്കല്‍ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും പരിശോധനയില്ലാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകരമാകുന്നു. സ്റ്റേഷന്‍ പരിസരം ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ റെയില്‍വേ അധികൃതരോ പോലീസോ ശാശ്വതമായ ഒരു പരിഹാരവും കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടങ്ങളില്‍ നിന്ന് സാമൂഹ്യ വിരുദ്ധര്‍ ടൈല്‍സ് ഇളകിക്കൊണ്ടു പോകുന്നതായും അടുത്ത കാലത്ത് ആരോപണമുയര്‍ന്നിരുന്നു.

Tags: developmentkollamPerinad railway station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.