Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വികസന പ്രതീക്ഷയില്‍ പെരിനാട് റെയില്‍വെ സ്റ്റേഷന്‍

വൈഷ്ണവി സിന്ധു by വൈഷ്ണവി സിന്ധു
Nov 6, 2023, 06:54 pm IST
in Kerala, Kollam
FacebookTwitterWhatsAppTelegramLinkedinEmail

പെരിനാട്: കൊല്ലം റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, തൊട്ടടുത്ത സ്റ്റേഷനായ പെരിനാട് റെയില്‍വെ സ്റ്റേഷനും വികസന പ്രതീക്ഷയില്‍.
കൊല്ലം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനാക്കണമെന്ന ആവശ്യം ഉയരുന്നു. 14 ഏക്കര്‍ റെയില്‍വെ ഭൂമിയുള്ള ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യങ്ങളുണ്ട്.

കൊല്ലം റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മെമു ഷെഡ് അടക്കമുള്ളവ പെരിനാട്ടിലേക്ക് മാറ്റാന്‍ സാധിക്കും. തിരുവനന്തപുരം ഭാഗത്തേക്കുള്ള മെമു അടക്കമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പെരിനാട്ടില്‍ നിന്ന് ആരംഭിക്കാം.

ഇതോടൊപ്പം പെരിനാട്-കുണ്ടറ റെയില്‍പാത കണക്ട് ചെയ്താല്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ സാധിക്കും. പുനലൂര്‍-ആര്യങ്കാവ് റൂട്ടിലേക്കുള്ള ഗുഡ്‌സ് ട്രെയിനുകള്‍ക്ക് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്താതെ പോകാന്‍ സാധിക്കും. റിസര്‍വേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ആരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്

പരാധീനതകള്‍ ഏറെ

മെമു, പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രമാണ് പെരിനാട് സ്‌റ്റോപ്പുള്ളത്. കൊവിഡിനു മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന ഗുരുവായൂര്‍-മധുര, നാഗര്‍കോവില്‍-കോട്ടയം ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചിട്ടില്ല. പ്രതിദിനം 300ല്‍ പരം യാത്രാക്കാരെത്തുന്ന സ്റ്റേഷനില്‍ മതിലുകളില്ലാത്തതിനാല്‍ ഏതു വഴിയും പ്ലാറ്റ്‌ഫോമിലേക്ക് കയറാം. കാലങ്ങളായി ഇവിടെ സുരക്ഷ കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്. പരിശോധനകളോ നടപടികളോ നിലവിലില്ല.

അത്യാവശ്യം തിരക്കുള്ള സ്റ്റേഷനില്‍ സിസിടിവി ക്യാമറകളില്ല. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്റ്റേഷനില്‍ എത്താറുള്ളൂ. സ്റ്റേഷന്‍ മാസ്റ്ററും പോയിന്റ്‌സ് വുമണും ഉള്‍പ്പടെ അഞ്ച് ജീവനക്കാരാണുള്ളത്.

രാത്രിയില്‍ വനിതാ ജീവനക്കാരി ഉള്‍പ്പടെരണ്ടു പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇവരുടെ സുരക്ഷിതത്വത്തിലും യാതൊരുവിധ ഉറപ്പുമില്ല. വളരെ ചെറിയ ഒരു ഷെഡിലാണ് ഇവര്‍ വിശ്രമിക്കുന്നത്. വേണ്ടത്ര വെളിച്ചവും സൗകര്യങ്ങളുമില്ല.

പുതുമുഖം നല്‍കാന്‍ ഹരിത കര്‍മ്മ സേന

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛതഹി സേവയുടെ ഭാഗമായി പെരിനാട് റെില്‍വേ സ്റ്റേഷനിലെ തരിശായ ഭൂമി ശുചീകരിച്ച് കൃഷിക്കായി ഉപയോഗിക്കാനൊരുങ്ങി ഹരിത കര്‍മസേന. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം ശുചീകരിച്ചിരുന്നു.

സ്റ്റേഷന്‍ പരിസരം കാടുപിടിച്ചു കിടക്കുന്നതാണ് മാലിന്യനിക്ഷേപത്തിന് കാരണമാകുന്നത്. കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തി അവിടെ കൃഷിയിടമാക്കി റെയില്‍വേ സ്റ്റേഷന്‍
പരിസരം സൂക്ഷിക്കുക എന്നതാണ് ദൗത്യം. ഇതുവഴി കാര്‍ഷിക വിപണിയെ സഹായിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സാമൂഹിക വിരുദ്ധരുടെയും നായശല്യവും ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോം

രണ്ടാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്‌റ്റേഷന്‍ മേല്‍നടപ്പാതയുടെ പാളികള്‍ പലതും നേരിയ തരത്തില്‍ ഇളകിയിട്ടുണ്ട്.

പെരിനാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം മേല്‍ക്കൂരയില്ലാത്ത നിലയില്‍

നായശല്യം

സ്റ്റേഷന്റെ പഴയ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നായശല്യം കൂടുതലാണ്. ഒഴിഞ്ഞ പഴയ കെട്ടിടമായതിനാല്‍ മുഴുവന്‍ കാടുകയറി കിടക്കുകയാണ്. ഫുട്ഓവറില്‍ മുഴുവന്‍ സമയങ്ങളിലും നിരവധി നായ്‌ക്കളാണ് കൂട്ടം കൂടി കിടക്കുന്നത്. രണ്ട് പ്ലാറ്റ്
ഫോമുകളുളള സ്‌റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിലെത്താന്‍ ഇതുവഴിയെത്തുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

നായ്‌ക്കളെ സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോം പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് നായകള്‍ സ്ഥിരമായി തമ്പടിക്കാനുളള കാരണവുമാകുന്നു.

സാമൂഹ്യവിരുദ്ധ ശല്യം

റെയില്‍വേ സ്റ്റേഷന്‍ പരിധി കാടുംപടലവും കേറിയ അവസ്ഥയാണ്. സ്റ്റേഷനും പരിസരവും രാത്രിയില്‍ വിജനമാണ്. തുറസ്സായ സ്ഥലമായതുകൊണ്ടുതന്നെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിട്ടുണ്ട്.

സ്റ്റേഷനോടു ചേര്‍ന്നുള്ള പ്ലാറ്റ്‌ഫോമിന്റെ വശങ്ങളില്‍ പൊന്തക്കാടാണ്. ഇവിടെ റെയില്‍വേ നിര്‍മാണത്തിനാവശ്യമായ സ്ലാബുകള്‍ അടുക്കിയിട്ടിട്ടുണ്ട്. ദിവസവും സന്ധ്യാസമയങ്ങളില്‍ ലഹരി ഉപയോഗത്തിനായി നിരവധി യുവാക്കള്‍ ഇവിടെ തമ്പടിക്കാറുണ്ട്. കുറ്റിക്കാടിന്റെ മറവായതിനാല്‍ കൂട്ടംകൂടി ഇരുന്നാലും പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അറിയാന്‍ കഴിയില്ല. തിരക്കില്ലാത്ത സമയങ്ങളില്‍ ലഹരി സംഘത്തിന്റെ താവളമാണ് സ്റ്റേഷന്‍ പരിസരം.

നാട്ടുകാര്‍ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിധിയിലുള്ള ഇരിപ്പിടങ്ങളിലും സന്ധ്യാ സമയങ്ങളില്‍ മദ്യപിക്കാന്‍ ആളുകള്‍ വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ലോക്കല്‍ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും പരിശോധനയില്ലാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകരമാകുന്നു. സ്റ്റേഷന്‍ പരിസരം ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ റെയില്‍വേ അധികൃതരോ പോലീസോ ശാശ്വതമായ ഒരു പരിഹാരവും കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടങ്ങളില്‍ നിന്ന് സാമൂഹ്യ വിരുദ്ധര്‍ ടൈല്‍സ് ഇളകിക്കൊണ്ടു പോകുന്നതായും അടുത്ത കാലത്ത് ആരോപണമുയര്‍ന്നിരുന്നു.

Tags: developmentkollamPerinad railway station
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kollam

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Vicharam

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies