Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരാമയമായി വിളങ്ങുന്ന ബ്രഹ്മം തന്നെ ജീവന്‍

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Nov 2, 2023, 01:21 am IST
inSamskriti

അര്‍ജ്ജുനോപാഖ്യാനം

ധീമാനായ ശ്രീരാമചന്ദ്രന്‍ മഹാന്മാരെല്ലാം വാഴ്‌ത്തും മുനിനാഥനോട് പിന്നെയും പറഞ്ഞു, ”അറിയേണ്ടതെല്ലാം നന്നായി ഞാന്‍ അറിഞ്ഞു. കാണേണ്ടതഖിലവും ഞാന്‍ ശരിയായി കണ്ടു. ഇനിയും ബോധംവന്നീടുവാനായി മുനിനായക! ഞാന്‍ ചോദിക്കുന്നു. ലോകങ്ങളെ നല്ലരീതിയില്‍ നിര്‍മ്മാണം ചെയ്യുന്നതും കണ്ണാടിപോലെ നിഷ്‌കളങ്കവുമായ പുര്യഷ്ടകത്തിന്റെ രൂപം എങ്ങനെയാണെന്നത് ഉള്‍ക്കാരുണ്യത്തോടെ ഇപ്പോള്‍ അരുള്‍ ചെയ്യേണമേ.” ഇതുകേട്ടനേരം മുനീശ്വരന്‍ ഇങ്ങനെ പറഞ്ഞു, ”രാമ! അനാദ്യന്തമായി, ജഗത്ബീജമായി, നിരാമയമായി, സച്ചിന്മയമായി, സത്യമായി വിളങ്ങുന്ന ബ്രഹ്മംതന്നെ കലനായുക്തമായി ഉലകില്‍ ജീവനെന്നു പറയപ്പെട്ടീടുന്നു. ഞാനെന്നുള്ളോരു ഭാവംകൊണ്ട് അഹങ്കാരമായി മാനസമായിത്തീര്‍ന്ന് മനനം നിമിത്തമായി ബോധനിശ്ചയംമൂലം ബുദ്ധിയായി ഭവിച്ചു. അത് വിഷയങ്ങളാല്‍ ഇന്ദ്രിയമായി ഭവിച്ചുവെന്നും അറിയുക. അതുപോലെ ദേഹഭാവനമൂലം ദേഹമായി, ഘടഭാവനമൂലം ഘടമായതുപോലെ. ഇങ്ങനെയുള്ള ആത്മാവിനെ ജ്ഞാനികളായുള്ളവരേവരും പുര്യഷ്ടകമെന്നു പറയുന്നു.
ഞാന്‍ അറിയുന്നവനാണ്, കര്‍ത്താവാണു ഞാന്‍, ഭോക്താവും ഞാനാണ്, ആതങ്കമേതുമില്ലാത്ത സാക്ഷിയാകുന്നതും ഞാന്‍. എന്നേവം ആദ്യംമുതലേ പലവിധം തുടരെ നന്നായി അഭിമാനിച്ചീടുന്നതായ അറിവിനെ ജീവനെന്നു പറയുന്നു, അത് പുര്യഷ്ടകമെന്നതിന് വാദമില്ല. മനുഷ്യര്‍ സ്വപ്‌നത്തില്‍ സ്വപ്‌നത്തിനെ പുര്യഷ്ടകവശാല്‍ എപ്രകാരം അസത്യമായി കാണുന്നുവോ അപ്രകാരംതന്നെയാണ് ഇക്കാണുന്ന ലോകത്തെയും കാണുന്നതെന്നു ഓര്‍ത്താലും. നന്ദനന്ദനനായ കൃഷ്ണന്റെ ഉപദേശം നന്നായി സ്വീകരിച്ചിട്ട് പാണ്ഡുപുത്രനായ അര്‍ജ്ജുനന്‍ ജീവന്മുക്തനായി മേലില്‍ വാണുകൊണ്ടീടുന്നവണ്ണം ഖേദംകൂടാതെ നീ വാഴുക രാമ!”. ഇത്തരം മുനീശ്വരന്‍ പറഞ്ഞതുകേട്ടനേരം രാമന്‍ ഇങ്ങനെ ചോദിച്ചു, ”ആ പാണ്ഡുപുത്രനായ അര്‍ജ്ജുനന്‍ എപ്പോള്‍ ജനിച്ചീടും? ചില്‍പ്പുമാനായ കൃഷ്ണന്‍ എങ്ങനെ ഉപദേശിക്കും? എന്നതും അരുള്‍ചെയ്യണം.” (ത്രേതായുഗത്തിലാണ് ശ്രീരാമന്റെ ജനനവും രാമായണവും. ദ്വാപരയുഗത്തിന്റെ അവസാനം കലിയാരംഭിക്കാറായപ്പോഴാണ് ശ്രീകൃഷ്ണനും അര്‍ജ്ജുനനും ജനിക്കുന്നത്. വസിഷ്ഠന്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് ഇവിടെ അവരുടെ കഥ പറുയുന്നത്) എന്നതുകേട്ടു പിന്നെയും മുനീശ്വരന്‍ പറഞ്ഞു, ”ചതുര്യുഗം കഴിയുന്നകാലം, കാലന്‍ അന്തമില്ലാത്ത പ്രാണിവൃന്ദത്തെ വധിക്കനിമിത്തം ഉണ്ടായ ദുഷ്‌ക്കൃതത്തെ കളയുന്നതിനായി ഒരുകാലം വലിയ തപസ്സുചെയ്തു. ഒകുകാലത്തില്‍ എട്ടുവര്‍ഷം തപംചെയ്യും, ഒരുകാലത്തു പന്ത്രണ്ടു വര്‍ഷം തപംചെയ്യും, ഒരുകാലത്ത് അഞ്ചുവര്‍ഷം തപംചെയ്യും, ഒരുകാലത്ത് ഏഴുവര്‍ഷവും ഒരുകാലത്ത് പതിനാറുവര്‍ഷവും തപംചെയ്യും. ഇങ്ങനെ കാലന്‍ തപസ്സുചെയ്തുകൊണ്ട് കഴിയുന്നകാലത്ത് ആരും മരിച്ചീടാത്തതുകൊണ്ട് വര്‍ഷകാലത്തില്‍ സ്വേദിയാകിയ (ചൂടും വിയര്‍പ്പുമുള്ള) വാരണത്തില്‍ (വാരണം=ആന) ഈച്ചക്കൂട്ടം നല്ലവണ്ണം ചേര്‍ന്നിരിക്കുന്നപോലെ പ്രാണിസഞ്ചയം തിക്കിത്തിരക്കിവാഴുന്ന ഭൂമിയില്‍ സഞ്ചരിപ്പാനിടമില്ലാതെയാകും. ദേവന്മാര്‍ ഭൂഭാരത്തെ കളയുന്നതിന് അനന്തരം ആ ഭൂതങ്ങളെ യുക്തികളാല്‍ മുടിക്കും. ഇത്തരം യുഗസമൂഹങ്ങളും മറ്റും കീഴിലെത്രയോ കഴിഞ്ഞു, അതിനൊന്നും കണക്കില്ല. ഇങ്ങനെ ചിലയുഗം കഴിഞ്ഞീടുമ്പോള്‍ സൂര്യദേവന്റെ പുത്രനായീടുന്ന ഈ യമന്‍ ദുരിതം നീങ്ങീടുവാന്‍ ജന്തുഹിംസയെവിട്ട് പന്ത്രണ്ടു സംവത്സരം തപസ്സുചെയ്യും. അതുമൂലം മരിച്ചീടാതെയുള്ള ജന്തുക്കളാല്‍ നീരന്ധ്രയായി(ഇടതിങ്ങിയ, വടിവില്ലാത്ത) ഭൂമി ഭവിക്കും. പിന്നെ ഈ ഭൂമീദേവി അതിമാത്രം ഭാരംകൊണ്ട് ഖിന്നയായി മുകുന്ദനെ ശരണം പ്രാപിച്ചീടും. ഇതുമൂലം ഭൂമിയില്‍ രണ്ടു രൂപത്തെ കൈക്കൊണ്ട് ഇന്ദിരാമണവാളന്‍ വന്നവതാരം ചെയ്യും. എന്നതില്‍ ഒരു ദേഹം വസുദേവാത്മജനായി വാസുദേവനെന്നുള്ള നാമത്തോടും കൊണ്ടല്‍നേര്‍വര്‍ണന്‍ തന്റെ രണ്ടാമതായ ദേഹം പാണ്ഡുനന്ദനനായും ഭവിക്കും.”
(തുടരും)

Tags: sita and ram Storiesജ്ഞാനവാസിഷ്ഠത്തിലൂടെBrahmamlifeSpirituality
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.