Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍വെ കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും മുണ്ടേരി-മേപ്പാടി ഹൈവേ ഒന്നുമായില്ല

പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

Janmabhumi Online by Janmabhumi Online
Nov 1, 2023, 03:42 pm IST
in Kerala, Malappuram
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: കിഴക്കന്‍ മലബാര്‍ പ്രദേശമായ നിലമ്പൂരും, വയനാട്ടിലെ മേപ്പാടിയും ബന്ധിപ്പിക്കുന്ന മുണ്ടേരി-മേപ്പാടി മലയോര ഹൈവേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരില്‍ നിന്ന് മുണ്ടേരി വഴി സൂചിമല മേപ്പാടി വരെ നീളുന്ന ഒരു മലയോര ഹൈവേയാണ് ഇരു ജില്ലക്കാരും വര്‍ഷങ്ങളായി സ്വപ്‌നം കാണുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വയനാട്ടിലുള്ളവര്‍ ഈ പാതവഴി നിലമ്പൂരിലെത്തിയിരുന്നു. തേക്ക് നീക്കത്തിനായി നിര്‍മിച്ച നിലമ്പൂര്‍ റെയില്‍പാതയിലേക്ക് അവ കടത്തിയത് മുണ്ടേരി കാടുകളില്‍ നിന്നായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതുവഴിയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഒരു മലയോര ഹൈവേ വേണമെന്ന് ആവശ്യം അധികൃതര്‍ക്ക് മുമ്പില്‍വയ്‌ക്കുന്നത്.

മലപ്പുറം ജില്ലക്കാര്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് പ്രധാനമായും താമരശ്ശേരി, നാടുകാണി ചുരങ്ങള്‍ വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ഈ രണ്ട് ചുരങ്ങളിലെയും ഗതാഗതക്കുരുക്ക് ഇതുവഴി എത്തുന്ന യാത്രക്കാരെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിലാക്കുന്നത്.

കഴിഞ്ഞദിവസം വയനാട് ചുരത്തില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. മണിക്കൂറോളമാണ് ചുരത്തില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടന്നത്. മുണ്ടേരിയില്‍ ഈ ബദല്‍ പാത വരുന്നതോടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വലിയ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കും.

വയനാട്ടിലേക്ക് പ്രവേശിക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഈ രണ്ടു ചുരങ്ങള്‍ അല്ലാതെ മറ്റു ബദല്‍ മാര്‍ഗങ്ങളൊന്നും ഇതുവരെ നിലവിലില്ല. കാലവര്‍ഷം ശക്തമായാല്‍ ഈ രണ്ടു ചുരങ്ങളിലും യാത്രാനിയന്ത്രണങ്ങളും ഉണ്ടാവും.

സംഭവത്തില്‍ ഒരു ശാശ്വത പരിഹാരം എന്ന രീതിയില്‍ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളെ ഉള്‍പ്പെടുത്തി നിരവധി ബദല്‍ പാതകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും വര്‍ഷങ്ങളായി യാഥാര്‍ത്ഥ്യമാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പാത യാഥാര്‍ത്ഥ്യമായാല്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ ജില്ലക്കാര്‍ക്ക് വയനാട്ടില്‍ എത്താനുള്ള ഏറ്റവും എളുപ്പവഴിയായി മാറും.

നിലമ്പൂരും വയനാടും കേരളത്തിലെ ടുറിസം ഭൂപടത്തില്‍ ഇടം നേടിയ പ്രദേശങ്ങള്‍ ആയതുകൊണ്ടുതന്നെ പാത യാഥാര്‍ത്ഥ്യമായാല്‍ ഇത് ഇരുജില്ലയിലെയും ടൂറിസം മേഖലക്കും വലിയ രീതിയില്‍ കുതിക്കാന്‍ സാധിക്കും. നിലവില്‍ നിലമ്പൂരില്‍ നിന്ന് നാടുകാണി വഴി 101 കിലോമീറ്റര്‍ ആണ് മേപ്പാടിയിലേക്ക്. എന്നാല്‍ ബദല്‍ പാത യാഥാര്‍ത്ഥ്യമായാല്‍ 48 കിലോമീറ്റര്‍ കൊണ്ട് വയനാട്ടില്‍ എത്താം.

Tags: keralaNational Highwaymalappuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 3,220 പേരെ മാറ്റി താമസിപ്പിക്കുന്നു

വിഎസിന്റെ നില ഗുരുതരമായി തുടരുന്നു: ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ

അമിതമായി വിയര്‍ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്: ഇതുകൂടി അറിയുക

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies