കിബ്ബത്ത്സ് ബീരി: ഹമാസ് ആക്രമണങ്ങള്‍ക്ക് എതിരായ ഇസ്രായേല്‍ പ്രതിരോധം ശക്തം. ഹമാസ് ഭീകരരെ പിന്തുടര്ന്ന് വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം. തെക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിക്കടുത്തുള്ള കിബ്ബട്ട്സ് ബീരിയില്‍ ഇസ്രായേലിയന്‍ പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഹമാസ് ഭീകരരെ വെടിവയ്ച്ച് കൊല്ലുന്നത്.
സൈനികര്‍ ഹമാസ് ഭീകരരെ പിന്തുടരുന്നതും മിനിറ്റുകള്‍ക്കകം അവരെ വധിച്ച ശേഷം തിരിച്ചുവരുന്നതുമാണ് ഐഡിഎഫ് പങ്കിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭീകരരെ വധിച്ച് കിബ്ബത്ത്സ് ബീറിയിലെ സാധാരണക്കാരെ രക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഐഡിഎഫിന്റെ ഷല്‍ദാഗ് യൂണിറ്റിലെ സൈനികരുടെ ഇതുവരെ കാണാത്ത ദൃശ്യങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും അവര്‍ കുറിച്ചു.
Watch this never-before-seen footage of combat soldiers from the IDF’s Shaldag Unit operating to neutralize terrorists and rescue the civilians of Kibbutz Be’eri:
In the footage, you can see the IDF soliders firing at the terrorists' vehicle, killing the driver who then lost… pic.twitter.com/qnXcqDSzCV
— Israel Defense Forces (@IDF) October 25, 2023
ഭീകരര്‍ സഞ്ചിരിച്ചിരുന്ന കാറിലേക്ക് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ കൊല്ലപെട്ടു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ബാരിക്കേഡില്‍ ഇടിച്ചു നില്‍ക്കുകയും അതില്‍ നിന്ന് രണ്ടു ഭീകരര്‍ ഇറങ്ങി ഓടുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റ് ഭീകരരെ സൈനികര്‍ പിന്തുടര്ന്ന് വധിച്ചു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കിബ്ബട്ട്സ് ബീരിയിലെ നിവാസികളെ പ്രതിരോധ സേന രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: