Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊന്നിറത്താള്‍

കഥ

രജനിസുരേഷ് by രജനിസുരേഷ്
Oct 22, 2023, 06:08 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

പേശലാംഗി
പൊന്നിറത്താള്‍ക്ക് അവസാന കാലത്ത് ഉറ്റോരും ഉടയോരുമായി ആരുമുണ്ടായിരുന്നില്ല. അങ്ങനെയൊരവസ്ഥ അവള്‍ക്കുണ്ടായത് എങ്ങനെയെന്ന് അറിയാവുന്നൊരാള്‍ ആ ഗ്രാമത്തിലുണ്ടായിരുന്നു. പേറ്റിച്ചി മുത്തേര.
പൊന്നിറത്താളെ ആഗ്രഹിച്ച് നോക്കുന്നവന് അംഗവൈകല്യമോ ഷണ്ഡത്വമോ സംഭവിക്കുമെന്ന് മുത്തേര ഇടയ്‌ക്കിടയ്‌ക്ക് പറയുമായിരുന്നു.
മുത്തേരയുടെ വാക്കുകളില്‍ ആ സുന്ദരിയുടെ കഥ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഗ്രാമത്തിനകത്തും പുറത്തുമായി ഏറെപ്പേര്‍ ഉണ്ടായിരുന്നു.
മുത്തേര പറയുന്നതിങ്ങനെ…
അച്ഛന്‍ പിറുങ്ങന്‍, അമ്മ പിറുങ്ങത്തി.
പിറുങ്ങനും പിറുങ്ങത്തിക്കും ആണ്‍മക്കള്‍ അഞ്ച്. അവര്‍ക്ക് ആറാമതൊരു പു
ത്രികൂടി ഉണ്ടായി. കരിക്കട്ട നിറമുള്ള പിറുങ്ങനും കരിങ്കണ്ണി പിറുങ്ങത്തിക്കും ജനിച്ചവള്‍. മുത്തേരയുടെ കൈകളിലേയ്‌ക്ക് ഒരു പൊന്നിന്‍കുടം പിറന്നുവീഴുകയായിരുന്നു.
നവരത്‌നങ്ങളിലൊന്നായ ഗോമേദകത്തിന്റേതു പോലെ പ്രകാശമുള്ള കുഞ്ഞ് ജനിച്ച് ഇരുപത്തെട്ടാംപക്കം കവടിക്കാരന്‍ പേരു കുറിച്ചു. പൊന്നിറത്താള്‍.
കുഞ്ഞിന് കണ്ണേറു കൊള്ളാതിരിക്കാന്‍ അവളുടെ അമ്മ തിരിയുഴിഞ്ഞ് അടുപ്പിലിട്ടു.
തെയ്യോന്‍, കാഞ്ചോന്‍.നല്ലാണ്ടി, വള്ളോന്‍, പാമ്പന്‍ എന്നീ സഹോദരന്‍മാര്‍ക്ക് ഒരേയൊരു പെങ്ങളായി പൊന്നിറത്താള്‍ വളര്‍ന്നു.
അഞ്ചാറു മക്കളെ വളര്‍ത്തി വലുതാക്കാന്‍ അച്ഛനും അമ്മയും രാപകലില്ലാതെ അധ്വാനിച്ചു. ആങ്ങളമാര്‍ അവളെ താഴത്തും തലയിലും വയ്‌ക്കാതെ ലാളിച്ചു വളര്‍ത്തി.
പൊന്നിറത്താള്‍ യൗവനയുക്തയായി.
അവളെ ഒരു നോക്കുകാണാന്‍ നാട്ടിലുള്ളവര്‍ ഒളിച്ചും പതുങ്ങിയും കാത്തു നിന്നിരുന്നു.
അഞ്ചാങ്ങളമാരെ ഓര്‍ത്ത്
യുവാക്കള്‍ക്ക് അടുക്കാന്‍ പേടിയായിരുന്നു.

പറമ്പാലത്തു തറവാട്ടിലെ ഇളയ സന്തതിയായിരുന്ന പവിത്രന്‍ ജനകീയനും സമ്പന്നനുമായ യുവകോമളനായിരുന്നു. പറമ്പാലത്തെ പണിക്കാരാണ് പിറുങ്ങനും പിറുങ്ങത്തിയും. ഇവരുടെ ആണ്‍ മക്കളും അവിടെ തോട്ടം കിളയ്‌ക്കാന്‍ പോകാറുണ്ടായിരുന്നു. പൊന്നിറത്താളെ പുറം പണിയ്‌ക്കു എവിടെയും കൊണ്ടുപോകാറില്ല. അവളുടെ ആങ്ങളമാര്‍ക്ക് അതിഷ്ടമായിരുന്നില്ല.

അവളെ കെട്ടാന്‍ കുതിരപ്പുറത്തേറി സുന്ദരനായ രാജകുമാരന്‍ ഏഴുകടലും കടന്ന് വരും… ആങ്ങള തെയ്യോന്‍ കിനാവ് കാണുമായിരുന്നു.

പൊന്നുകൊണ്ടു മൂടി രാജകുമാരന്‍ അവളുടെ കൈ പിടിച്ച് കുതിരപ്പുറത്തേറും… കാഞ്ചോനും സ്വപ്‌നം കണ്ടു. നാട്ടിലെ പുരുഷകേസരികള്‍ ആരുംതന്നെ പെങ്ങളെ കണ്ട് മോഹിക്കേണ്ട. ആങ്ങളമാര്‍ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം…

പുലര്‍ച്ചെ തറവാട്ടില്‍ പണിക്കു വരാറുള്ള പിറുങ്ങനേയും പിറുങ്ങത്തിയേയും കാണാതെ വന്നപ്പോള്‍ പവിത്രന്‍ അവരെ അന്വേഷിച്ച് പിറുങ്ങന്റെ കുടിയിലെത്തി. വിറകുപുര മേയാന്‍ ആണ്‍മക്കളേയും കൂട്ടി വരാമെന്നേറ്റിട്ടാണ് തലേന്ന് പിറുങ്ങന്‍ പണി കഴിഞ്ഞ് ഇറങ്ങിയത്. പനയില്‍ കയറി പട്ട വെട്ടണം.

കുടിയില്‍ പൊന്നിറത്താള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊല്ലന്റെ പണിപ്പുരയില്‍ പണിയായുധങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍ പോയതാണ് ആങ്ങളമാര്‍. പിറുങ്ങനും പിറുങ്ങത്തിക്കും ഒരത്യാവശ്യ കാര്യത്തിന് പിറുങ്ങന്റെ സഹോദരിയുടെ വീട്ടില്‍ പോകേണ്ടിയും വന്നു. ആള്‍പെരുമാറ്റം കേട്ട് പൊന്നിറത്താള്‍ മുന്നിലുള്ള വാതില്‍ തുറന്നു. ചെന്താമരപ്പൂവു പോലുള്ള അവളുടെ പാദം കണ്ട് പവിത്രന്റെ കണ്ണഞ്ചിപ്പോയി.

അത്രനാളും, പിറുങ്ങനെയും തന്റെ സഹോദരങ്ങളേയുമല്ലാതെ പുറത്തുനിന്ന് ഒരാണിനെ നേര്‍ക്കുനേര്‍ കണ്ടിട്ടില്ലാത്ത പൊന്നിറത്താളിന്റെ നീണയനങ്ങള്‍ പറമ്പാലത്തെ പവിത്രന്റെ കണ്ണുകളുമായി ഇടഞ്ഞു. മന്ദാക്ഷഭാവത്തോടെ നില്‍ക്കുന്ന അവളെ അടിമുടി അയാള്‍ നോക്കി. അവളുടെ മിഴികള്‍ താനേ അടഞ്ഞു.

കൊല്ലന്റെ ആലയില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍പോയ തെയ്യോനും നല്ലാണ്ടിയും മടവാളും വെട്ടുകത്തിയുമായി കയറി വരുമ്പോള്‍ കണ്ട കാഴ്ച പൊന്നിറത്താളും പവിത്രനുമായി നില്‍ക്കുന്ന രംഗമാണ്. ആങ്ങളമാരെ കണ്ടതോടെ പൊന്നിറത്താള്‍ മുഖം കുനിച്ച് അകത്തേക്കു പോയി. പെട്ടെന്ന് ഒരാളുടെ ആര്‍ത്തനാദം കേട്ട അവള്‍ പുറത്തേക്ക് ഓടി വന്നപ്പോള്‍ കണ്ടത് പവിത്രന്റെ വലതുകൈ അറുത്തു വേര്‍പ്പെടുത്തിയ ആങ്ങളമാരെയാണ്. അവള്‍ തെയ്യോന്റെ കാലു പിടിച്ചപേക്ഷിച്ചു. അയാള്‍ തനിക്ക് ഒരുപദ്രവവും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഓടി വന്ന പാമ്പനും വള്ളോനും അയാളുടെ ഇടതു കൈയും അറുത്തിട്ടു.

കാഞ്ചോന്‍ ഇരുകാലും വെട്ടിമാറ്റി. കലി തുള്ളി നില്‍ക്കുന്ന ബുദ്ധി നശിച്ച ആങ്ങളമാര്‍ അയാളുടെ ജീവനെടുക്കുമെന്ന് അവള്‍ക്കുറപ്പായി.
പൊന്നിറത്താള്‍ ഭദ്രകാളിയായി മാറി. സംഹാര രുദ്രയായ അവള്‍ ആങ്ങളമാരുടെ കൈയില്‍ നിന്നും കത്തി പിടിച്ചുവാങ്ങി. അഞ്ചാങ്ങളമാരുടെ നെഞ്ചിലേക്കും ആഞ്ഞാഞ്ഞു കുത്തി. കുടിയില്‍ തിരിച്ചെത്തിയ അച്ഛനും അമ്മയും കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ജീവനറ്റ ആണ്‍മക്കളുടെ ശവ ശരീരങ്ങള്‍. രണ്ടുപേരും മനസ്സുനൊന്ത് മകളെ ശപിച്ചു. പിറുങ്ങനും പിറുങ്ങത്തിയും ആ നാടുവിട്ടു പോയി.

പ്രാണന്‍പോകാതെ ഇഴയുന്ന പവിത്രന്റെ ജീവിതസഖിയാവാന്‍ പൊന്നിറത്താള്‍ പറമ്പാലത്ത് തറവാട്ടില്‍ വന്നു. സ്വജീവിതം ഉഴിഞ്ഞു വച്ചു.
അറുപതാംവയസ്സിലും അപ്‌സരസ്സുപോലെയായിരുന്നു പേശലഗാത്രി പൊന്നിറത്താള്‍ എന്നാണ് മുത്തേരയുടെ ഭാഷ്യം. പൊന്നിറത്താള്‍ മുജ്ജന്മത്തില്‍ ദേവാംഗനയായിരുന്നത്രെ. ദേവാംഗനയെ പ്രാപിക്കാന്‍ സാധാരണ മനുഷ്യന് കഴിയുമായിരുന്നില്ല. പൊന്നിറത്താള്‍ ഉടലോടെ സ്വര്‍ഗം പൂകിയെന്നു പറയപ്പെടുന്നു.

Tags: Story
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

Mollywood

തിരക്കഥാരചനയില്‍ എംടിയില്‍ നിന്നും ലോഹിതദാസ് കടമെടുത്തത് ഈ സങ്കേതമാണ്; എംടി തന്റെ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ഈ ടെക്നിക്ക്

Kerala

‘ചെറ്റപ്പണിയെടുക്കരുത്’, സ്‌കൂള്‍ കലോല്‍സവത്തിലെ ‘കയം’ നാടകത്തിന്‌റെ അണിയറക്കാരോട് സുസ്മേഷ് ചന്ത്രോത്ത്

Kerala

സംവിധായകന്‍ വി കെ പ്രകാശിനെതിരെ പീഡന ആരോപണവുമായി യുവകഥാകാരി

Pathanamthitta

മുന്‍ ജീവനക്കാരിയുടെ കഥ വിരോധം തീര്‍ക്കാന്‍, ജാതി അധിക്‌ഷേപ കേസും നല്‍കിയെന്ന് ലോഡ്ജുടമ

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൈനികരുടെ ഐഡി കാര്‍ഡിന്‍റെ കവര്‍ (ഇടത്ത്) സൈനികര്‍ വിദേശത്തേക്ക് യാത്ര പോകുന്നു (വലത്ത്)

വിദേശയാത്രയ്‌ക്ക് ഡിസ്കൗണ്ട് നല്‍കി ഇന്ത്യന്‍ സൈനികരുടെ ഐഡി കാര്‍ഡ് വഴി അവരുടെ ലൊക്കേഷന്‍ അറിയുന്ന ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിക്ക് ചൈനാബന്ധം?

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലെ കേസ് ഒതുക്കാന്‍ കോഴ: 2 പേര്‍ വിജിലന്‍സിന്റെ പിടിയില്‍

വീഴ്ച പറ്റിയത് എംഎല്‍എ കെ യു ജനീഷ് കുമാറിനാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

ഡ്രഡ്ജിംഗ് നടക്കുന്നില്ലെന്ന് ആരോപണം: മുതലപ്പൊഴിയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies